കാസർകോട്: പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ വയോധികനെ കാറില്‍ തട്ടി ക്കൊണ്ടുപോയി ക്രൂരമായിമര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ചുപേരെ അമ്പലത്തറ എസ്.ഐ കെ.വിജയകുമാറും സംഘവും അറസ്റ്റുചെയ്തു. പുല്ലൂര്‍കാട്ടുമാടം പാട്ടത്തില്‍ ഹൗസില്‍ പി.ചന്ദ്രനെ കാറില്‍ തട്ടിക്കൊണ്ടുപോയി അക്രമിച്ച സംഭവത്തിലാണ് ബേളൂര്‍ അരിയളത്തെ മുരളീധരന്‍(40), ഗോപകുമാര്‍(33), ക്ലായിയിലെ പവിത്രന്‍(44), കാട്ടുമാടത്തെ സജീഷ്(32) , സുമേഷ(29) എന്നിവരെ അറസ്റ്റുചെയ്തത്.
ഇവരെ ഹോസ്‌ദുൂര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.ഫെബ്രുവരി 24 ന് വൈകീട്ട് പുല്ലൂര്‍ കാഞ്ഞിരടുക്കത്തു നിന്നാണ് കാറില്‍ വന്ന സംഘം റോഡരികിലുടെ നടന്നുപോവുകയായിരുന്ന ചന്ദ്രനെ കാറില്‍ തട്ടിക്കൊണ്ടുപോയത്. പിന്നീട് കല്യോട്ട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കൊണ്ടുപോയി ക്രുരമായി മര്‍ദ്ദിച്ചശേഷം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ചന്ദ്രന്‍ നല്‍കിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.