കാസർകോട്: പെണ്മക്കള്ക്ക് പൂര്‍ണ സ്വത്തവകാശം ലഭിക്കുന്നതിന് സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ഭാര്യയെ വീണ്ടും വിവാഹം ചെയ്ത അഡ്വ. സി ശുക്കൂറിന്റെ കാഞ്ഞങ്ങാട്ടെ വീടിന് പൊലീസ് കാവൽ ഏര്‍പെടുത്തി. മുസ്ലിം പിന്തുടര്ച്ചാവകാശ നിയമത്തിന് വിരുദ്ധമായി നിലപാടെടുത്തുവെന്നാരോപിച്ച് ശുക്കൂറിനെതിരെ സമൂഹമാധ്യമങ്ങളില്‍ നിന്നടക്കം കടുത്ത വിമര്‍ശനങ്ങളും ഭീഷണിയും ഉയരുന്ന സാഹചര്യത്തിൽ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയത്.
കഴിഞ്ഞ വനിതാ ദിനത്തിലാണ് ഭാര്യ ഷീനയെ അദ്ദേഹം വീണ്ടും വിവാഹം ചെയ്തത്. ഇതിനെ അനുകൂലിച്ചും എതിര്‍ത്തും സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ കൊഴുത്തിരുന്നു. ഫത് വ കൗണ്‍സിലും ശുകൂറിനെതിരെ ഫത് വ പുറപ്പെടുവിച്ചിരുന്നു.
മക്കളെയും സുഹൃത്തുക്കളെയും സാക്ഷികളാക്കിയാണ് 28 വര്‍ഷങ്ങള്‍ക്ക് ശേഷം കാഞ്ഞങ്ങാട് റജിസ്ട്രാര്‍ ഓഫീസില്‍ വിവാഹം നടന്നത്.