സാമൂഹ്യ സുരക്ഷാ പെൻഷൻ അടക്കമുള്ള വിവിധ കാര്യങ്ങളുടെ പേരും പറഞ്ഞു പൊതു ജനത്തെ അക്ഷയ കേന്ദ്രങ്ങൾ, വില്ലേജ് ഓഫീസുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നാഴികക്കു നാല്പതു വട്ടം പോയി ക്യൂ നിന്ന് വട്ടം കറക്കുന്നത് എന്തടിസ്ഥാനത്തിലാണ് മനസ്സിലാകുന്നില്ല.
2019 ന് മുമ്പ് വരെ പെൻഷൻ പറ്റുന്ന എല്ലാവരും പുതിയ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പറഞ്ഞു അതൊക്കെ ചുരുക്കമാളുകൾ ഒഴിച്ച് ബാക്കിയുള്ളവർ സമർപ്പിച്ചു. ഇപ്പോൾ പെൻഷൻ പറ്റുന്ന എല്ലാവരും വീണ്ടും മാസ്റ്ററിംഗ് നടത്തണമെന്ന് പറയുന്നു.
വേറൊരു ഉത്തരവിൽ ആധാർ കാർഡ് പുതുക്കണമെന്നും പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കേണ്ട സമയം പരിധി കഴിഞ്ഞുവെന്നും പറയുന്നു.
നിരന്തരമായി ഓരോരോ കാര്യങ്ങൾ പറഞ്ഞു പൊതുജനത്തെ വട്ടം കറക്കുന്നത്, നിസാര കാര്യങ്ങളുടെ പേരും പറഞ്ഞു അവർക്ക് ലഭിക്കുന്ന അർഹതപ്പെട്ട നിസാര ആനുകൂല്യങ്ങൾ നിർത്തലാക്കാൻ വേണ്ടിയാണോ?
അതിന്റെ പേരിൽ ഫീസ് ഈടാക്കാനും അക്ഷയ കേന്ദ്രങ്ങൾക്ക് വരുമാനമുണ്ടാക്കാനും വേണ്ടിയാണോ?
കാട്ടുകള്ളന്മാരെ മേയാൻ വിട്ട് വോട്ട് ചെയ്തു അധികാരത്തിലേറ്റിയ ജനാധിപത്യ വിശ്വാസികളായ പൊതു ജനത്തെ ദ്രോഹിക്കുന്ന ഇത്തരം നടപടികൾ നിർത്തലാക്കണമെന്ന് അധികൃതരെ ഉണർത്തുന്നു.
ന്യായീകരണ തൊഴിലാളി വിഭാഗത്തിന് ഈ കാര്യത്തിൽ എന്താണ് പറയുവാനുള്ളത്?
ഇത്തരം ഉത്തരവുകൾ നിർത്തൽ ചെയ്ത് ജനങ്ങളെ ഈ ദുരിതക്കയത്തിൽ നിന്ന് രക്ഷിക്കാൻ വേണ്ട നടപടികൾ അധികൃതർ സ്വീകരിക്കുമെന്ന വിശ്വാസത്തോടെ..