Thursday, June 19, 2025

തുര്‍ക്കി-സിറിയ ഭൂകമ്പം; രക്ഷാപ്രവര്‍ത്തനങ്ങളില്‍ വില്ലനായി അതിശൈത്യം

Must Read

നിധിന്‍ വി.എന്‍.

തെക്കന്‍ തുര്‍ക്കിയിലും വടക്കന്‍ സിറിയയിലും തിങ്കളാഴ്ചയുണ്ടായ മൂന്ന് ശക്തമായ ഭൂകമ്പങ്ങളില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. തുര്‍ക്കിയിലെ ഗസിയന്റെപ് കേന്ദ്രമായി തിങ്കളാഴ്ച പുലര്‍ച്ചെ 4.17നാണ് റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ആദ്യ ഭൂകമ്പമുണ്ടായത്. കെയ്‌റോവരെ അതിന്റെ പ്രകമ്പനമുണ്ടായി. ഇതിന് 100 കിലോമീറ്റര്‍ അകലെയാണ് രണ്ടാമത്തെ ഭുകമ്പമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.5 രേഖപ്പെടുത്തിയതായിരുന്നു ഇത്. മൂന്നാമത്തെ ഭൂകമ്പം റിക്ടര്‍ സ്‌കെയിലില്‍ 6.0 രേഖപ്പെടുത്തി. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ തൂര്‍ക്കിയില്‍ 3,549 പേരും സിറിയയിലെ സര്‍ക്കാര്‍ വിമത നിയന്ത്രണത്തിലുള്ള ഭാഗങ്ങളില്‍ 1,602 പേരും കൊല്ലപ്പെട്ടതായി ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. പുറത്തുവരുന്ന ഭൂകമ്പത്തിന്റെ കണക്കുകള്‍ അധികവും ആദ്യം രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റേതാണ്. മറ്റുവിവരങ്ങള്‍ക്കൂടി പുറത്തുവരുമ്പോള്‍ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് തുര്‍ക്കി പ്രസിഡന്റ് റജെബ് തയ്യിപ് എര്‍ഭോഗന്‍ പറഞ്ഞു.

പുലര്‍ച്ചെയുണ്ടായ ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിരുന്നു. ഉറങ്ങിക്കിടന്ന ആയിരക്കണക്കിനാളുകളാണ് കെട്ടിടങ്ങള്‍ക്ക് അടിയിലായത്. രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ ഭൂകമ്പത്തിനുശേഷം തെക്കന്‍ തുര്‍ക്കിയില്‍ മൂന്ന് മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രസിഡന്റ് റജെബ് തയ്യിപ് എര്‍ഭോഗന്‍. കടുത്ത ശൈത്യം രക്ഷാപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുമുണ്ട്. റോഡുകള്‍ സഞ്ചാരയോഗ്യമല്ലാതായതോടെ ഭക്ഷണവും മറ്റ് അടിയന്തരവസ്തുക്കളുടെയും വിതരണം മന്ദഗതിയിലായിട്ടുണ്ട്. 50,000ത്തിലധികം പ്രവര്‍ത്തകരെ സഹായത്തിനായി പ്രദേശത്തേക്ക് അയക്കുമെന്നും 100 ബില്യണ്‍ ലിറകള്‍(5.3 ബില്യണ്‍ ഡോളര്‍) സാമ്പത്തിക സഹായമായി സര്‍ക്കാര്‍ അനുവദിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. മെയ് 14ന് നടക്കുന്ന പാര്‍ലമെന്റ്, പ്രസിഡന്റഅ തിരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് റജെബ് തയ്യിപ് എര്‍ഭോഗന്‍ തന്റെ രണ്ട് ദശാബ്ദത്തെ ഭരണത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തം കൈകാര്യം ചെയ്യുന്നത് തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് നിര്‍ണായകമാണ്.

അടിയട്രോമയും എമര്‍ജന്‍സി സര്‍ജിക്കല്‍ കിറ്റുകളും ഉള്‍പ്പടെയുള്ള അടിയന്തര സാമഗ്രികള്‍ അയക്കുകയാണെന്നും എമര്‍ജന്‍സി മെഡിക്കല്‍ ടീമുകളുടെ ശൃംഖല സജാവമാക്കുകയാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. ഭൂചലനമുണ്ടായ തെക്കന്‍ തുര്‍ക്കിയിലും വടക്കന്‍ സിറിയയിലും മാനുഷിക ആവശ്യങ്ങള്‍ ഏറ്റവംു ഉയര്‍ന്നതാണെന്ന് ലോകാരോഗ്യ സംഘടനയിലെ(ഡബ്ല്യുഎച്ച്ഒ) മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ചൊവ്വാഴ്ച പറഞ്ഞു. ഭൂകമ്പത്തെ തുടര്‍ന്ന് ആയിരക്കണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നടിഞഅഞിരുന്നു. 1.4 ദശലക്ഷം കുട്ടികളെയും 23 ദശലക്ഷം ആളുകളെയും ഭൂകമ്പം ബാധിക്കുമെന്നാണ് ലോകാരോഗ്യ സംഘടന കരുതുന്നത്.

രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാക്കുന്ന കാലാവസ്ഥ

തുര്‍ക്കിയിലെ അഡന, ദിയാര്‍ബകിര്‍ ഉള്‍പ്പടെയുള്ള പത്ത് പ്രവശ്യകളിലും സിറിയയിലെ അലെപ്പൊ, ഹമാ, അസ്മരിയന്‍ തുടങ്ങിയ നഗരങ്ങളിലുമാണ് ഭൂചലനം വലിയ നാശമുണ്ടാക്കിയത്. മഞ്ഞും മഴയും കടുത്ത ശൈത്യവും രക്ഷാപ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിരിക്കുകയാണ്. പ്രധാന റോഡുകളെല്ലാം മഞ്ഞുമൂടി കിടക്കുകയാണ്. ഭൂകമ്പ പ്രദേശത്തെ മൂന്ന് പ്രധാന വിമാനത്താവളങ്ങളും പ്രവര്‍ത്തനരഹിതമായതോടെയാണ് രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസമെത്തുന്നതും വൈകിയത്. ഇതേതുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പ്രകോപനപരമായ പോസ്റ്റുക്ള്‍ പ്രചരിപ്പിച്ചതിന് നാലുപേരെ തുര്‍ക്കി പോലീസ് ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. ഭൂകമ്പസാധ്യതാ മേഖലയാണ് നിലവില്‍ ഭൂകമ്പമുണ്ടായ പ്രദേശം. 1999ല്‍ വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലുണ്ടായ ഭൂകമ്പത്തില്‍ 18,000 പേര്‍ കൊല്ലപ്പെട്ടിരുന്നു.

സഹായങ്ങളുമായി ലോകരാജ്യങ്ങള്‍

ഭൂകമ്പത്തില്‍ വന്‍ നാശമുണ്ടായ തൂര്‍ക്കിക്കും സിറിയക്കും സഹായവാഗ്ദാനവുമായി നാറ്റോയും യൂറോപ്യന്‍ യൂണിയനും മു്‌ന്നോട്ടുവന്നു. 45 രാജ്യങ്ങള്‍ സഹായം വാഗ്ദാനം നല്‍കിയതായി തുര്‍ക്കി പ്രസിഡന്റ് റജെബ് തയ്യിപ് എര്‍ദോഗന്‍ പറഞ്ഞു. രണ്ടു വിമാനവും 100 രക്ഷാപ്രവര്‍ത്തകരെയും ഉടനയക്കാമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദമിര്‍ പുടിന്‍ പറഞ്ഞു. പോളണ്ടും രക്ഷാപ്രവര്‍ത്തകരെ അയച്ചിട്ടുണ്ട്. സാധ്യമായ സഹായം ചെയ്യാമെന്ന് ബ്രിട്ടനും അറിയിച്ചിട്ടുണ്ട്. ഫ്രാന്‍സ്, ജര്‍മനി, ഇസ്രയേല്‍, എന്നീ രാജ്യങ്ങളും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. തുര്‍ക്കിയിലെ ഭൂകമ്പബാധിത മേഖലയിലേക്ക് ഇന്ത്യ രക്ഷാപ്രവര്‍ത്തകരെ അയക്കും.100 പ്രടങ്ങുന്ന എന്‍ഡിആര്‍എഫിന്റെ രണ്ട് സംഘത്തെയാണ് ഇന്ത്യ അയക്കുക.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img