Wednesday, June 18, 2025

രക്താര്‍ബുദ ചികിത്സക്ക് ബഹുമുഖ സൗകര്യങ്ങളൊരുക്കി മെയ്ത്ര ഹോസ്പിറ്റല്‍

Must Read

മള്‍ട്ടിപ്പിള്‍ മൈലോമ പോലെയുള്ള രക്താര്‍ബുദ രോഗങ്ങള്‍ക്ക് സമഗ്ര ചികിത്സയൊരുക്കി മെയ് ത്ര ഹോസ്പിറ്റല്‍. കീമോ തെറാപ്പി, മജ്ജ മാറ്റിവെക്കല്‍, മരുന്ന് ഉപയോഗം എന്നിവ സംയോജിപ്പിച്ച ചികിത്സക്കു വേണ്ടി മൈലോമ ക്ലിനിക്ക് സജ്ജീകരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഹെമറ്റോ ഓങ്കോളജി ഡിപ്പാര്‍ട്ട്‌മെന്റ്, ബിഎംടി എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് ക്ലിനിക്ക് പ്രവര്‍ത്തനമാരംഭിച്ചത്. ഡോ:  രാഗേഷ് ആര്‍. നായരുടെ ചുമതലയില്‍ വിദഗ് ധ ഡോക്ടര്‍മാരും നഴ് സുമാരും അടങ്ങിയ ചികിത്സാ സംഘത്തിന് സഹായമൊരുക്കി അത്യാധുനിക ഐ.സി.യു യൂണിറ്റ് സജ്ജീകരിച്ചിട്ടുണ്ട്. മെഡിക്കല്‍ സര്‍ജിക്കല്‍ വകുപ്പുകളുടെ പ്രത്യേക മേല്‍നോട്ടവും  രോഗിക്ക് ഉറപ്പുനല്‍കുന്നുണ്ട്.

പ്രൊ: നരീന്ദര്‍ കുമാര്‍ മെഹ് റ മൈലോമ ക്ലിനിക്ക് ഉദ്ഘാടനം ചെയ്യ്തു. രക്താര്‍ബുദത്തെ നേരിടുന്നതിന് മെയ് ത്രയില്‍ ഒരുക്കിയ സംവിധാനങ്ങള്‍ ശരിയായ ദിശയിലേക്കുള്ള ചുവടുവെപ്പാണെന്നും, ക്രമേണ മൈലോമയെ നേരിടുന്നതില്‍ ദക്ഷിണേന്ത്യയില്‍ മാത്രമല്ല, ഇന്ത്യയിലുടനീളം ഈ ചികിത്സാരീതി മാതൃകയായിത്തീരുമെന്നും  പ്രൊഫ. നരീന്ദര്‍ കുമാര്‍ മെഹ് റ (മുന്‍ എയിംസ് ഡീന്‍,  ന്യൂഡല്‍ഹി, ഐസിഎംആര്‍ എമെറിറ്റസ് സയന്റിസ്റ്റ്) അഭിപ്രായപ്പെട്ടു.

രക്തജന്യ രോഗമാണെങ്കിലും ഈ രോഗാവസ്ഥ ശരീരത്തിലെ ഭൂരിഭാഗം അവയവങ്ങളെയും ഗുരുതരമായി ബാധിക്കുമെന്ന് മേയ് ത്ര ഹോസ്പിറ്റല്‍ ഹെമറ്റോഓങ്കോളജി ആന്‍ഡ് ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ് വിഭാഗം ഡയറക്ടര്‍ ഡോ: രാഗേഷ് ആര്‍. നായര്‍ പറഞ്ഞു. അര്‍ബുദ കോശങ്ങള്‍ അസ്ഥികളെ ദുര്‍ബലമാക്കുകയും പൊട്ടലുകള്‍ക്കും നടുവേദനക്കും കാരണമാകുകയും ചെയ്യുന്നു.വൃക്കയെ ഗുരുതരമായി ബാധിക്കുന്ന ചില മാംസ്യപദാര്‍ഥങ്ങള്‍ മള്‍ട്ടിപ്പിള്‍ മൈലോമ കോശങ്ങള്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. ഹൃദയം, വൃക്ക, നാഡീ വ്യവസ്ഥ എന്നിവക്ക് ദോഷകരമായ രീതിയില്‍ കൂടിയ അളവില്‍ കാല്‍സ്യം ഇവ പുറത്തുവിടുന്നു. ഇതേത്തുടര്‍ന്ന് ഹീമോഗ്ലോബിന്റെ അളവ് ശരീരത്തില്‍ കുറയുന്നു. അതോടെ ശരീരത്തിന്റെ പ്രതിരോധശേഷി കുറയുഞ്ഞ്  രോഗബാധിതരാകാന്‍ സാധ്യത കൂടുന്നു. ഇവക്കെല്ലാം പരിഹാരമായാണ് വിവിധ ശാഖകളെ യോജിപ്പിച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള  സമഗ്ര ചികിത്സ മെയ് ത്രയിലെ മൈലോമ ക്ലിനിക്കിലെത്തുന്ന രോഗികള്‍ക്ക് ഉറപ്പാക്കുന്നതെന്നും ഡോ. രാഗേഷ് ആര്‍. നായര്‍ പറഞ്ഞു.

മജ്ജമാറ്റിവെക്കലിലൂടെയും ആധുനിക ചികിത്സ മാര്‍ഗങ്ങളിലൂടെയും രക്താര്‍ബുദത്തെ വരുതിയിലാക്കാനായിട്ടുണ്ടെന്ന് ഹോസ്പിറ്റല്‍ സി.ഇ.ഒ ഡോ: പി. മോഹനകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ഹെമറ്റോഓങ്കോളജി ആന്‍ഡ് ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ്. ഓര്‍ത്തോസ്‌പൈന്‍, ന്യൂറോ സ്‌പൈന്‍, നെഫ്രോളജി, പാതോളജി, റേഡിയോളജി, ഗാസ്‌ട്രോ എന്‍ട്രോളജി, കാര്‍ഡിയോളജി എന്നിവയെല്ലാം സംയോജിപ്പിച്ച സമഗ്ര ചികിത്സയാണ് മെയ് ത്രയില്‍ ഒരുക്കിയിട്ടുള്ളത്. രോഗിക്കും വീട്ടുകാര്‍ക്കുമായുള്ള പ്രത്യേക കൗണ്‍സലിങ് സെഷനുകളും, ഭക്ഷണക്രമം സംബന്ധിച്ച വിദഗ്ധരുടെ ഉപദേശവും രോഗീ വിദ്യാഭ്യാസവും ക്ലിനിക്കില്‍ അടങ്ങിയിട്ടുണ്ട്. ആഗോള നിലവാരത്തിലുള്ള വിദഗ്ധ ചികിത്സ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലെ മികവുറ്റ സംരംഭമാണ് തങ്ങളുടെ ക്ലിനിക് എന്ന്  ഡോ: പി. മോഹനകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. തിങ്കള്‍ മുതല്‍ ശനി വരെ (വ്യാഴം ഒഴികെ) രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് മൂന്നു മണി വരെയാണ് ക്ലിനിക് പ്രവര്‍ത്തനസമയം. ഇതുമായി ബന്ധപ്പെട്ട കുടുതല്‍ വിവരങ്ങള്‍ക്ക് ഇനിപറയുന്ന നന്പറിലോ മെയിലിലോ ബന്ധപ്പെടാവുന്നതാണെന്ന് മെയ് ത്ര അധികൃതര്‍ അറിയിച്ചു. (+91 9895005456, ഇമെയില്‍: ശിളീ@ാലശേൃമ.രീാ)

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img