Wednesday, June 18, 2025

എം.ടിയുടെയും പത്മരാജന്റെയും കഥകളും സിനിമകളും

Must Read

എം.ടി വാസുദേവന്‍ നായരുടെ സിനിമകളില്‍ നായകവേഷങ്ങളില്‍ ഏറ്റവും കൂടുതലായി അഭിനയിച്ചത് മൂന്നുപേരാണ്. തുടക്കത്തില്‍ പ്രേം നസീറും പിന്നെ സുകുമാരനും അവസാന ഘട്ടത്തില്‍ മമ്മൂട്ടിയും. എന്നാല്‍എം.ടിയുടെ നായകരില്‍ മുമ്പനും ശ്രദ്ധേയനുമായത് മമ്മൂട്ടി ആയിരിക്കണം. ഒരിക്കല്‍ ഒരു വേദിയില്‍ എം.ടിയെകണ്ടുമുട്ടിയതാണ് മമ്മൂട്ടിയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ എന്ന സിനിമയിലെ ഒരു ചെറിയ കഥാപാത്രത്തില്‍ നിന്ന് ഭരത് മമ്മൂട്ടിയായി മമ്മൂട്ടിമാറിയതില്‍ ചെറുതല്ലാത്ത പങ്ക് എം.ടിക്കും ഉണ്ടെന്ന് വിലയിരുത്താതെ വയ്യ.മാതൃഭൂമി വാരികയുടെ പത്രാധിപസ്ഥാനത്തു നിന്ന് മാറിനിന്ന കാലത്താണ് എം.ടിയുടെ ഏറെ മെച്ചപ്പെട്ടതിരക്കഥകള്‍ സിനിമയായി പുറത്തു വന്നത്.

എം.ടി തിരക്കഥ എഴുതി സംവിധാനം ചെയ്ത ഏഴു സിനിമകളാണുള്ളത്. 1973ല്‍ പുറത്തു വന്ന നിര്‍മാല്യം മുതല്‍ 2000ല്‍ പുറത്തിറങ്ങിയ ഒരു ചെറു പുഞ്ചിരി എന്ന സിനിമ വരെ നീണ്ടു നില്‍ക്കുന്നു ആ സര്‍ഗ്ഗശേഷിയുടെ മികവ്. നിര്‍മ്മാല്യത്തിലെ അഭിനയത്തിന് ഏറ്റവും നല്ല നടനുള്ള ദേശീയ പുരസ്‌ക്കാരം നടന്‍ പി.ജെ ആന്റണിക്ക്‌ലഭിക്കുന്നത് 1973ലാണ്. പള്ളിവാളും കാല്‍ ചിലമ്പും എന്ന എം.ടിയുടെ തന്നെ ചെറുകഥയില്‍ നിന്നാണ്‌നിര്‍മ്മാല്യം പിറവിയെടുക്കുന്നത്. എന്നാല്‍ എം.ടി അവസാനമായി സംവിധാനം ചെയ്ത ഒരു ചെറു പുഞ്ചിരി, തെലുങ്ക് സാഹിത്യകാരന്‍ ശ്രീരാമന്റെ മിഥുനം എന്ന ചെറുകഥ ആസ്പദമാക്കി എഴുതിയതാണ്.

എം.ടി കഴിഞ്ഞാല്‍ എന്നെ സ്വാധീനിച്ച എഴുത്തുകാരന്‍ പത്മരാജന്‍ ആണ്. അദ്ദേഹത്തിന്റെ പുസ്തകങ്ങളില്‍ എടുത്തു പറയേണ്ട ഒന്നാണ്  ‘ഇതാ ഇവിടെ വരെ’. 1972ലാണ് പത്മരാജന്‍ ഈ ചെറിയ നോവല്‍ എഴുതുന്നത്. മലയാള നോവല്‍ സാഹിത്യത്തിലെ ലക്ഷണമൊത്തഒരു പ്രതികാര കഥയാണ് ഇതാ ഇവിടെ വരെ. ഞാന്‍ ഈ നോവല്‍ വായിക്കുന്നത് 1979 ലാണ്. അന്ന്‌കോതമംഗലം എം.എ കോളേജ് വിദ്യാര്‍ത്ഥി. വിശ്വനാഥന്‍ എന്ന കഥാപാത്രം, തന്റെ മാതാപിതാക്കളെ കൊലചെയ്തവരോട് വ്യത്യസ്ത രീതിയില്‍ ചെയ്യുന്ന പ്രതികാരമാണ് നോവലിന്റെ ഇതിവൃത്തം. 1977ല്‍ ഐ.വി ശശി ഇതാ ഇവിടെ വരെ സിനിമയാക്കി. എം.ജി സോമന്‍ വിശ്വനാഥന്‍ എന്ന കഥാപാത്രത്തെഅവിസ്മരണീയമാക്കി. ഇതിലെ പൈലിമാപ്പിള മധുവിന്റെ കൈകളില്‍ ഭദ്രമായി. മധു എന്ന നടന്റെ എക്കാലത്തെയും മികച്ചകഥാപാത്രങ്ങളില്‍ മികച്ചു നില്‍ക്കുന്നതാണ് പൈലി മാപ്പിള. മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളുടെ കൂട്ടത്തില്‍ ഇതാ ഇവിടെ വരെ തല ഉയര്‍ത്തിനില്‍ക്കുമ്പോഴും പത്മരാജന്റെ ആപുസ്തകത്തിനു മുമ്പില്‍ ഈ സിനിമ ഒന്നും അല്ലായിരുന്നു എന്നതാണ് വസ്തുത.


പത്മരാജന്റെ വേറെയും നാലു പുസ്തകങ്ങള്‍ സിനിമയായിട്ടുണ്ട്. യഥാക്രമം ഇതാ ഇവിടെ വരെ, രതിനിര്‍വേദം, പെരുവഴിയമ്പലം, ഉദകപ്പോള.


ഇതില്‍ ആദ്യത്തെ മൂന്ന് നോവലുകള്‍ അതേ പേരില്‍ സിനിമകളായപ്പോള്‍ ഉദകപ്പോള മാത്രം തൂവാനത്തുമ്പികള്‍എന്ന പേരിലാണ് സിനിമയായത്.
സിനിമകള്‍ നാലും ഹിറ്റുകളായപ്പോള്‍ ഈ സിനിമകള്‍ക്ക് ആധാരമായി മാറിയ നാല് നോവലുകളും സൂപ്പര്‍ഹിറ്റുകളായിരുന്നു.


മുപ്പത്തിയാറ് സിനിമകള്‍ക്ക് വേണ്ടിയാണ് പത്മരാജന്‍ തിരക്കഥകള്‍ എഴുതിയത്. 1975ല്‍ പുറത്തിറങ്ങിയ ഭരതന്‍ സംവിധാനം ചെയ്ത പ്രയാണം മുതല്‍ 1991ല്‍ പുറത്തിറങ്ങിയ ഞാന്‍ ഗന്ധര്‍വ്വന്‍ വരെ. ഇതില്‍ പതിനാറുസിനിമകള്‍ തിരക്കഥ എഴുതി സംവിധാനം ചെയ്തത് പത്മരാജന്‍ തന്നെ ആണ്. ആറു സിനിമകളാണ് പത്മരാജന്‍  ഭരതന്‍ കൂട്ടുകെട്ടില്‍ പിറന്നത്. പ്രയാണം, രതി നിര്‍വേദം, തകര, ലോറി, ഈണം, ഒഴിവുകാലം. ഇതില്‍ ഏറ്റവും പ്രിയപ്പെട്ട സിനിമ തകരയാണ്. 1979ല്‍ പുറത്തിറങ്ങിയ തകരയിലെ ചെല്ലപ്പനാശാരി എന്നകഥാപാത്രം നെടുമുടി വേണു എന്ന നടന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായി മാറി. ബോക്‌സോഫീസില്‍ വന്‍ വിജയം നേടിയ ഈ പടം, ആവാരംപൂ എന്ന പേരില്‍ ഭരതന്‍ തന്നെ തമിഴില്‍ പുനര്‍ നിര്‍മ്മിക്കുകയുണ്ടായി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img