Thursday, June 19, 2025

മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് സ്ഥലമെടുപ്പ് പൂര്‍ത്തിയായി

Must Read

കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വീതികൂട്ടുന്ന പ്രവൃത്തിയുടെ ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കാനാവും. 8.34 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് 24 മീറ്റര്‍ വീതിയിലാണ് നവീകരിക്കുന്നത്. ഇതിനായുള്ള സ്ഥലമെടുപ്പ് പൂര്‍ത്തിയായി.

ഏഴ് ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കാന്‍ ഉണ്ടായിരുന്നത്. ഏറ്റെടുത്ത ഭൂമി 90 ശതമാനവും മരാമത്ത് വകുപ്പിന് കൈമാറി. സ്ഥലം വിട്ടു നല്‍കിയവര്‍ക്ക് നഷ്ടപരിഹാരതുക നല്‍കി. സ്ഥലം ഏറ്റെടുക്കുന്നതിനായി 344.5 കോടി രൂപയാണ് നല്‍കിയത്. 2021 ഡിസംബറിലാണ് നഷ്ടപരിഹാരത്തിനുള്ള അവസാനഗഡുവായ 134.5 കോടി രൂപ അനുവദിച്ചത്. സ്ഥലം വിട്ടുനല്‍കുന്ന കാര്യത്തില്‍ കേസിന് പോയവര്‍ക്കും രേഖകള്‍ പൂര്‍ണമായി സമര്‍പ്പിക്കാത്തവര്‍ക്കും മാത്രമാണ് ഇനി നഷ്ടപരിഹാരം നല്‍കാനുള്ളത്. ഇവര്‍ക്കെല്ലാം തുക മാറ്റിവെച്ചിട്ടുണ്ട്. സിറ്റി ഇംപ്രൂവ്‌മെന്റ് പദ്ധതിയില്‍പെടുത്തി നഗരത്തിലെ മറ്റ് പല റോഡുകളും നവീകരിച്ചെങ്കിലും മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് മാത്രം പല കാരണങ്ങളാല്‍ പ്രവൃത്തി വൈകുകയായിരുന്നു. ഡോ.എം.ജി.എസ് നാരായണന്‍ ചെയര്‍മാനും പി.എം വാസുദേവന്‍ ജനറല്‍ കണ്‍വീനറുമായി സമിതി റോഡ് നവീകരണം ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് രംഗത്തുണ്ട്.

കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികളുടെ പുനരധിവാസ പാക്കേജും നടപ്പാക്കേണ്ടതുണ്ട്. നഷ്ടപരിഹാരത്തുക പോരെന്ന പരാതിയുമായി ചില വ്യാപാരികള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതില്‍ കോടതിവിധിക്കു ശേഷം മാത്രമെ നടപടി ഉണ്ടാവുകയുള്ളു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img