Thursday, June 19, 2025

കെ.എസ്.ആര്‍.ടി.സി ടെര്‍മിനല്‍: ബലക്ഷയം തീര്‍ക്കാന്‍ 30 കോടി സര്‍ക്കാര്‍ തീരുമാനം നിര്‍ണായകം

Must Read

കോഴിക്കോട്: മാവൂര്‍റോഡിലെ കെ.എസ്.ആര്‍.ടി.സി ടെര്‍മിനലിന് ബലക്ഷയം പരഹരിക്കുന്നതിന് 30 കോടി രൂപ ചെലവ് പ്രതീക്ഷിക്കുമ്പോള്‍ സാമ്പത്തിക പരാധീനതയില്‍ പെട്ടുഴലുന്ന സ്ഥാപനം തുക കണ്ടെത്താന്‍ വഴി തേടുന്നു. സര്‍ക്കാര്‍ സഹായം തന്നെ വേണ്ടിവരുമെന്നാണ് സൂചന.ടെര്‍മിനലിന്റെ തൂണുകളില്‍ 70 ശതമാനവും ബലപ്പെടുത്തേണ്ടതാണെന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുകയാണ്. ചെലവ് ട്രാന്‍സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ വഹിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ മാവൂര്‍ ഡിപ്പോയും സ്ഥലവും കെ.ടി.ഡി.എഫ്.സിക്ക് കൈമാറിയാല്‍ മാത്രമെ തുക ലഭിക്കുകയുള്ളു. 10 കോടി രൂപമാത്രമെ ഇപ്രകാരം ലഭിക്കുകയുള്ളു. ഭൂമി പണയപ്പെടുത്തി വായ്പ എടുക്കുക എന്നതു മാത്രമാണ് സര്‍ക്കാറിന്റെയും കെ.എസ്.ആര്‍.ടി.സിയുടെയും മുന്നിലുളള പോംവഴി.

പ്രവൃത്തിക്ക് കരാര്‍ നല്‍കാന്‍ കെ.ടി.ഡി.എഫ്.സി തയാറാവുകയാണ്. അടുത്ത ആഴ്ച ഇത് സംബന്ധിച്ച് നടപടികള്‍ തുടങ്ങും. ഭൂമിയും കെട്ടിടവും കെ.എസ്ആര്‍.ടി.സി കെ.ടി.ഡി.എഫ്.സിക്ക് കൈമാറേണ്ടിവരും. അവരാണ് പിന്നീട് വായ്പ എടുക്കുക. കരാര്‍ ആരെ ഏല്‍പിക്കും എന്ന കാര്യത്തില്‍ നേരത്തെ പഠനം നടത്തിയ ഐ.ഐ.ടിയുടെ നിര്‍ദേശം പരിഗണിക്കും. 2015ല്‍ ഉദ്ഘാടനം ചെയ്ത ടെര്‍മിനലിന്റെ ബലക്ഷയം ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കണ്ടെത്തുന്നത്. ചെന്നൈ ഐ.ഐ.ടിയിലെ വിദഗ്ധരുടെ പരിശോധനയിലാണ് തൂണുകളുടെ ബലക്ഷയം വ്യക്തമായത്.
അതേസമയം, നിര്‍മാണജോലി ഏറ്റെടുത്ത കമ്പനിയും മേല്‍നോട്ടം വഹിച്ച എഞ്ചിനീയര്‍മാരും രൂപകല്‍പന ചെയ്ത ആര്‍ക്കിടെക്ടും കെട്ടിടത്തിന് ബലക്ഷയം വന്നതില്‍ ഉത്തരവാദികളാണെന്ന ആരോപണം ശക്തമാണ്. 74.63 കോടി രൂപ ചെലവില്‍ നിര്‍മിച്ച കെട്ടിടത്തിന് ഇത്തരത്തില്‍ ബലക്ഷയം ഉണ്ടായത് ഗുരുതരമായ വീഴ്ചയായാണ് കാണുന്നത്. എന്നാല്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ നടപടിയെടുക്കാന്‍ സര്‍ക്കാറും ഗതാഗതവകുപ്പും തയാറായിട്ടില്ല. പത്ത് നിലയില്‍ കൂടുതലുള്ള കെട്ടിടത്തിന്റെ കോണ്‍ക്രീറ്റിന് എട്ട് എം.എം കമ്പിയാണ് ഉപയോഗിച്ചിരുന്നത്. ഇത് മതിയാവില്ല എന്ന സൈറ്റ് എഞ്ചിനീയറുടെ റിപ്പോര്‍ട്ട് അവഗണിക്കുകയായിരുന്നു.


ദൈനംദിന ചെലവിന് പോലും പ്രയാസപ്പെടുന്ന കെ.എസ്.ആര്‍.ടി.സിക്ക് ടെര്‍മിനല്‍ അറ്റകുറ്റപണി വലിയ ബാധ്യതയാവും എന്നതിനാലാണ് കെ.ടി.ഡി.എഫ്.സിയെ ഏല്‍പിക്കുന്നത്. എന്നാല്‍, നേരത്തെ നിര്‍മാണചെലവായ 74.63 കോടിരൂപയും അതിന്റെ പലിശയും മറ്റും കെ.എസ്.ആര്‍.ടി.സി കെ.ടി.ഡി.എഫ്‌സിക്ക് തിരിച്ചു നല്‍കേണ്ടതുണ്ട്. അറ്റകുറ്റ പണി ആഗസ്റ്റില്‍ തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ബസ് സര്‍വീസ് മൊഫ്യൂസല്‍ സ്റ്റാന്റിലേക്ക് മാറ്റേണ്ടിവരും. ടെര്‍മിനലിലെ വ്യാപാരസമുച്ചയം വാടകക്ക് എടുത്ത ആലിഫ് ബില്‍ഡേഴ്‌സ് 17 കോടി രൂപ ആദ്യഗഡുവായി നല്‍കിയിട്ടുണ്ട്. എന്നാല്‍ അവര്‍ക്ക് വരുമാനമൊന്നും ലഭിച്ചിട്ടില്ല.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img