Thursday, June 19, 2025

കെ.എസ്.ആര്‍.ടി.സി ടെര്‍മിനല്‍: ബലക്ഷയം തീര്‍ക്കാന്‍ നടപടി വൈകുന്നു

Must Read

കോഴിക്കോട്: മാവൂര്‍റോഡിലെ കെ.എസ്.ആര്‍.ടി.സി ടെര്‍മിനലിന് ബലക്ഷയം പരഹരിക്കുന്നതിന്റെ നടപടികള്‍ വൈകുന്നു. ടെര്‍മിനലിന്റെ തൂണുകളില്‍ 70 ശതമാനവും ബലപ്പെടുത്തേണ്ടതാണെന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചിരിച്ചിട്ടുണ്ട്. ഇതിന് 20 കോടി രൂപ ചെലവ് വരും. ചെലവ് ട്രാന്‍സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ വഹിക്കും.

2015ല്‍ ഉദ്ഘാടനം ചെയ്ത ടെര്‍മിനലിന്റെ ബലക്ഷയം ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കണ്ടെത്തുന്നത്. ചെന്നൈ ഐ.ഐ.ടിയിലെ വിദഗ്ധരുടെ പരിശോധനയിലാണ് തൂണുകളുടെ ബലക്ഷയം വ്യക്തമായത്. കെട്ടിടത്തിന്റെ ഏതെല്ലാം ഭാഗങ്ങളില്‍ അറ്റകുറ്റപണി നടത്തേണ്ടിവരും എത്ര തുക ഇതിനായി ചെലവ് വരും എന്നതെല്ലാം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് അടുത്തമാസം ചെന്നൈ ഐ.ഐ.ടി തയാറാക്കും. അതനുസരിച്ചായിരിക്കും ബാക്കിയുള്ള നടപടി. ബസ് സ്റ്റാന്റ് മറ്റു സ്ഥലങ്ങളിലേക്ക് മാറ്റേണ്ടിവരുമെന്നാണ് കരുതുന്നത്. അങ്ങനെയല്ലാതെ ജോലി നടത്താന്‍ പറ്റുമോ എന്നാണ് കെ.എസ്.ആര്‍.ടി.സി ആലോചിക്കുന്നത്. മറ്റിടങ്ങളിലേക്ക് മാറ്റുമ്പോള്‍ മൂന്ന് കോടി രൂപ അധിക ചെലവ് വരും. ഇത് ആര് വഹിക്കും എന്നതും ചര്‍ച്ചയാണ്. കെ.ടി.ഡി.എഫ്.സി ഈ തുകയും വഹിക്കണമെന്നാണ് കെ.എസ്.ആര്‍.ടി.സി ആവശ്യപ്പെടുന്നത്. എന്നാല്‍ കെ.ടി.ഡി.എഫ്.സി നിലപാട് വ്യക്തമാക്കിയിട്ടില്ല.
അതേസമയം, നിര്‍മാണജോലി ഏറ്റെടുത്ത കമ്പനിയും മേല്‍നോട്ടം വഹിച്ച എഞ്ചിനീയര്‍മാരും രൂപകല്‍പന ചെയ്ത ആര്‍ക്കിടെക്ടും കെട്ടിടത്തിന് ബലക്ഷയം വന്നതില്‍ ഉത്തരവാദികളാണെന്ന ആരോപണം ശക്തമാണ്. 74.63 കോടി രൂപ ചെലവില്‍ നിര്‍മിച്ച കെട്ടിടത്തിന് ഇത്തരത്തില്‍ ബലക്ഷയം ഉണ്ടായത് ഗുരുതരമായ വീഴ്ചയായാണ് കാണുന്നത്. എന്നാല്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ നടപടിയെടുക്കാന്‍ സര്‍ക്കാറും ഗതാഗതവകുപ്പും തയാറായിട്ടില്ല. പത്ത് നിലയില്‍ കൂടുതലുള്ള കെട്ടിടത്തിന്റെ കോണ്‍ക്രീറ്റിന് എട്ട് എം.എം കമ്പിയാണ് ഉപയോഗിച്ചിരുന്നത്. ഇത് മതിയാവില്ല എന്ന സൈറ്റ് എഞ്ചിനീയറുടെ റിപ്പോര്‍ട്ട് അവഗണിക്കുകയായിരുന്നു.


ദൈനംദിന ചെലവിന് പോലും പ്രയാസപ്പെടുന്ന കെ.എസ്.ആര്‍.ടി.സിക്ക് ടെര്‍മിനല്‍ അറ്റകുറ്റപണി വലിയ ബാധ്യതയാവും എന്നതിനാലാണ് കെ.ടി.ഡി.എഫ്.സിയെ ഏല്‍പിക്കുന്നത്. എന്നാല്‍, നേരത്തെ നിര്‍മാണചെലവായ 74.63 കോടിരൂപയും അതിന്റെ പലിശയും മറ്റും കെ.എസ്.ആര്‍.ടി.സി കെ.ടി.ഡി.എഫ്‌സിക്ക് തിരിച്ചു നല്‍കേണ്ടതുണ്ട്. അറ്റകുറ്റ പണി ആഗസ്റ്റില്‍ തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ബസ് സര്‍വീസ് മൊഫ്യൂസല്‍ സ്റ്റാന്റിലേക്ക് മാറ്റേണ്ടിവരും. ടെര്‍മിനലിലെ വ്യാപാരസമുച്ചയം വാടക്ക് എടുത്ത കമ്പനിക്ക് ഒന്നര വര്‍ഷത്തേക്ക് വാടക ഇളവ് നല്‍കിയിരിക്കുകയാണ്. ബലക്ഷയം മാറ്റേണ്ടതിന്റെ റിപ്പോര്‍ട്ട് സര്‍ക്കാറില്‍ സമര്‍പ്പിച്ചിട്ട് മാസം ഒന്നു കഴിഞ്ഞെങ്കിലും ഇതുവരെ നടപടിയൊന്നും ആയിട്ടില്ല.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img