Wednesday, June 18, 2025

കല്ലായിപ്പുഴ ആഴംകൂട്ടല്‍ പദ്ധതിക്കായി ഒരു വര്‍ഷമായി കാത്തിരിപ്പ്

Must Read

കോഴിക്കോട്: കല്ലായിപ്പുഴ ചെളിനീക്കി ആഴം കൂട്ടുന്നതിനുള്ള പദ്ധതി ചുവപ്പ്‌നാടയില്‍. മാസങ്ങള്‍ക്ക് മുമ്പേ ടെന്‍ഡര്‍ ആയെങ്കിലും അധിക തുക വന്നതിനാല്‍ ഫയല്‍ സര്‍ക്കാറിന്റെ പരിഗണനയിലാണ്. 2022 മേയ്- ജൂണ്‍ കാലയളിലാണ് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇപ്പോഴും പക്ഷെ, സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടില്ല. 7.9 കോടിയുടെ പദ്ധതിയാണിത്. ജലസേചനവകുപ്പാണ് നടപ്പാക്കുന്നത്. തുക കോര്‍പറേഷന്‍ ജലസേചനവകുപ്പിന് കൈമാറിയിരുന്നു. എന്നാല്‍ അതിനിടെയാണ് ടെന്‍ഡറില്‍ അധിക തുക വന്നത്. 34.39 ശതമാനത്തില്‍ മുകളില്‍ വന്നതോടെ സര്‍ക്കാറിന്റെ അനുവാദം വേണ്ടിവന്നിരിക്കുകയാണ്. 9.81 കോടിയാണ് നിലവില്‍ ചെലവ് കണക്കാക്കുന്നത്. നേരത്തെ നിശ്ചയിച്ചതില്‍ നിന്ന് 1.91 കോടി വര്‍ധിച്ചു. പത്ത് ശതമാനം വരെയുള്ള വര്‍ധനവ് കോര്‍പറേഷന്് അനുവദിക്കാവുന്നതാണ്. എന്നാല്‍ അതിലും ഉയര്‍ന്നതായതിനാല്‍ സര്‍ക്കാര്‍ അംഗീകാരം തേടണം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ അനുമതി കിട്ടുമോ എന്ന് വ്യക്തമല്ല. ഏതായാലും കോര്‍പറേഷന്‍ കാത്തിരിപ്പ് തുടരുകയാണ്.


കല്ലായിപ്പുഴയിലെ ചെളി നീക്കുന്നതോടെ നഗരത്തിലെ വെള്ളക്കെട്ടിന് ഒരു പരിധി വരെ പരിഹാരമാകും. കല്ലായിപ്പുഴ കടുപ്പിനി ഭാഗത്ത് 4.2 കിലോമീറ്റര്‍ ദൂരത്തിലാണ് മണ്ണും ചെളിയും നീക്കേണ്ടത്. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി സി.ഡബ്ലിയു.ആര്‍.ഡി.എം പഠനം നടത്തിയിരുന്നു. പുഴയുടെ ചുറ്റുപാടുകള്‍, പരിസ്ഥിതി പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം പഠനവിധേയമാക്കിയിരുന്നു. കല്ലായിപ്പുഴയോട് ചേര്‍ന്ന കോതിയില്‍ മലിനജല സംസ്‌കരണ പ്ലാന്റ് നിര്‍മിക്കാനുള്ള തീരുമാനം നാട്ടുകാരുടെ എതിര്‍പ്പിനെതുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയാണ്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img