Wednesday, June 18, 2025

വീട്ടില്‍ അതിക്രമിച്ചു കയറി വാഹനങ്ങള്‍ കത്തിച്ച സംഭവം: സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

Must Read

കോഴിക്കോട്: ചെറുവണ്ണൂര്‍ ആശാരിക്കണ്ടി പറമ്പ് വള്ളിക്കാട് ആനന്ദ് കുമാറി ന്റെ വീട്ടിലേക്ക് രാത്രിയില്‍ അതിക്രമിച്ച് കയറി വീട്ടില്‍ നിര്‍ത്തിയിട്ട കാറും സ്‌കൂട്ടറും പെട്രോളൊഴിച്ച് തീവെച്ച കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും മറ്റൊരാളും അറസ്റ്റില്‍. സി.പി.എം ചെറുവണ്ണൂര്‍ സിറ്റി ബ്രാഞ്ച് സെക്രട്ടറി കണ്ണാടിക്കുളം ഊട്ടുകുളത്തില്‍ സജിത്ത്(34), ചെറുവണ്ണൂര്‍ കൊളത്തറ പാറക്കണ്ടി നൂര്‍ മഹല്‍ സുല്‍ത്താന്‍ നൂര്‍ (22) എന്നിവരാണ് അറസ്‌ററിലായത്. നിരവധി കേസുകളില്‍ പ്രതിയായ സുല്‍ത്താന്‍ നൂര്‍ ആണ് മുഖ്യപ്രതി. ഇയാളാണ് വീട്ടുമുറ്റത്തെ കാറും സ്‌കൂട്ടറും കത്തിച്ചത്. ശനിയാഴ്ച രാത്രിയാണ് സംഭവം. കത്തിക്കാനായി നിര്‍ദ്ദേശം കൊടുത്തത് സജിത് ആണെന്ന് വ്യക്തമായി. ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ കെ.ഇ ബൈജുവിന്റെ കീഴിലുള്ള സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും നല്ലളം ഇന്‍സ്‌പെക്ടര്‍ കെ.എ ബോസിന്റെ നേതൃത്വത്തിലുള്ള നല്ലളം പോലീസും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച രാത്രി ഏകദേശം 12 മണി സമയത്ത് ഒരാള്‍ വീട്ടുവളപ്പില്‍ മൂന്ന് കുപ്പികളില്‍ പെട്രോളുമായി കയറുന്നതും കാറിലും ബൈക്കിലും പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം ഓടി പോകുന്നതുമായ ദൃശ്യങ്ങള്‍ സിസിടിവി യില്‍ നിന്നും പോലീസിന് ലഭിച്ചിരുന്നു. സംഭവ സമയത്ത് വീട്ടില്‍ പ്രായമായ അമ്മ ഉള്‍പ്പെടെ മൂന്ന് ആളുകളായിരുന്നു ഉണ്ടായിരുന്നത്. തീ വീട്ടിലേക്ക് പടരുന്നത് നാട്ടുക്കാര്‍ കണ്ടതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.

തുടര്‍ന്ന് സംഭവത്തിന്റെ ഗൗരവം മനസിലാക്കി ജില്ലാ പോലീസ് മേധാവി ഡി.ഐ.ജി രാജ്പാല്‍ മീണ ഐ പി എസിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നല്ലളം പോലീസും സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും സമീപ പ്രദേശങ്ങളിലെയും പെട്രോള്‍ പമ്പുകളിലേയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും പ്രതിയെ കുറിച്ച് സൂചന ലഭിക്കുകയും ചെയ്തു. സുല്‍ത്താനെ പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ സജിത്ത് തന്റെ സ്വാധീനം ഉപയോഗിച്ച് വയനാട്ടിലേക്ക് ഒളിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സുല്‍ത്താനെ സാഹസികമായി പിടികൂടുകയുമായിരുന്നു.

നല്ലളം പോലീസിന്റെ ക്രിമിനല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട സുല്‍ത്താന് അടിപിടി കേസുകളും ലഹരിമരുന്ന് കേസുകളും നിലവിലുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തതില്‍ സജിത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് കൃത്യം ചെയ്തതെന്ന് സമ്മതിച്ചിട്ടുണ്ട്. പിന്നീട് സജിത്തിനെ കസ്റ്റഡിയിലെടുത്ത് ചോദിച്ചതില്‍ സുഹൃത്തിനെ സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ മര്‍ദ്ദിച്ചതിന്റെ പ്രതികാരമായിട്ടാണ് കുറ്റകൃത്യത്തിനായി സുല്‍ത്താനെ ഏല്‍പ്പിച്ചതെന്ന് പോലീസിനോട് പറഞ്ഞു. സംഭവത്തിന് പിന്നില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണെന്ന് ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണര്‍ എ.എം സിദ്ധിഖ് പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img