Thursday, June 19, 2025

സിവില്‍ സ്റ്റേഷന്‍ കാന്റീനില്‍ ഭക്ഷണം ഇനി പാര്‍സലായി

Must Read

കോഴിക്കോട്: സിവില്‍സ്റ്റേഷന്‍ കാന്റീനില്‍ പഴയപോലെ ഇരുന്ന് ഭക്ഷണം കഴക്കാന്‍ പറ്റില്ലെങ്കിലും പാര്‍സല്‍ ആയി ഭക്ഷണം ലഭിക്കും. ഒരു വര്‍ഷത്തോളമായി അടഞ്ഞുകിടക്കുന്ന കാന്റീനിന് ഭാഗികമായി ശാപമോക്ഷം ലഭിക്കുകയാണ്. ഏതായാലും ഇനിഉച്ചഭക്ഷണത്തിന്മുട്ടുണ്ടാകില്ല.സിവില്‍ സ്റ്റേഷനിലെ പുറത്തുള്ള കുടുംബശ്രീ ഹോട്ടലില്‍ നിന്ന് ഭക്ഷണം ഉണ്ടാക്കിസിവില്‍ സ്റ്റേഷനിലെ കുടുംബശ്രീ കാന്റീന്‍വഴിഭക്ഷണം പാര്‍സല്‍ നല്‍കാനാണ്തീരുമാനം. അടുത്ത ആഴ്ച മുതല്‍ പുതിയ സംവിധാനം തുടങ്ങും. കാന്റീന്‍ തുറന്നു പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം കളക്ടറുടെ നേതൃത്വത്തില്‍ നടന്നയോഗത്തിലാണ് തീരുമാനമായത്. ഇതുമായിബന്ധപ്പെട്ട നിര്‍ദ്ദേശം കാന്റീന്‍ കമ്മിറ്റിയ്ക്ക് നല്‍കിയിരിക്കുകയാണ്. മറ്റു പ്രശ്നങ്ങള്‍ ഇല്ലെങ്കില്‍ അടുത്ത ആഴ്ച തന്നെ ഭക്ഷണം കൊടുത്തു തുടങ്ങുമെന്നാണ് അധികൃതരുടെ വിശദീകരണം. ജീവനക്കാര്‍ക്ക് 25 രൂപ നിരക്കിലും പുറത്ത് നിന്നുള്ളവര്‍ക്ക് 40 രൂപ നിരക്കിലുമായിരുന്നു ഇവിടെ നിന്ന് ഭക്ഷണം നല്‍കിയിരുന്നത്. പാര്‍സല്‍ സംവിധാനത്തിലേക്ക് മാറുമ്പോള്‍ ചോറിന് 30 രൂപ നിരക്കില്‍ നല്‍കാനാണ് തീരുമാനം. സിവില്‍ സ്റ്റേഷനിലെ ആയിരത്തിലധികം ജീവനക്കാരാണ് സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫീസുകളില്‍ ജോലി ചെയ്യുന്നത്. ഇവര്‍ക്ക് വലിയൊരാശ്വാസമായിരുന്നു ഈ കാന്റീന്‍.

കാന്റീന് സമീപമുള്ള ഓവുചാലില്‍നിന്നുള്ള മലിനജലം സമീപത്തെ വീടുകളിലേക്കും ജലസ്രോതസുകളിലേക്കും ഒഴുകിയെത്തുന്നുവെന്ന പാരാതിയിലാണ് കഴിഞ്ഞ പത്തുമാസമായി കാന്റീന്‍ അടച്ചിട്ടത്. പാത്രം കഴുകുന്ന വെള്ളത്താല്‍ ആഴമില്ലാത്ത ടാങ്ക് നിറഞ്ഞുകവിയുന്നതായിരുന്നു പ്രശ്നം. എന്നാല്‍ മാസം പത്ത് കഴിഞ്ഞിട്ടും കാന്റീന്‍ തുറക്കാന്‍ നടപടികളൊന്നുമായിരുന്നില്ല. പ്രശ്നമുണ്ടായ സാഹചര്യത്തില്‍ ടാങ്കിലെ വെള്ളം മാറ്റുന്നതിനുള്ള കരാര്‍ നല്‍കിയിരുന്നു. വെള്ളം നിറയുന്ന ദിവസങ്ങളില്‍ തന്നെ മാറ്റുകയും ചെയ്തു. 15000 രൂപയായിരുന്നു ഇതിന് നല്‍കേണ്ടത്. പണം അടച്ചശേഷം എന്‍ജിനീയര്‍മാര്‍ സന്ദര്‍ശിച്ച് ടാങ്കിന് ആഴം കൂട്ടാന്‍ പറ്റില്ലെന്നറിയിച്ചിരുന്നു. ഇതിന് പരിഹാരമായി സമീപത്ത് സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് പോലുള്ള സൗകര്യങ്ങള്‍ ഒരുക്കി മലിനജലം ഒഴുക്കിവിടാനായിരുന്നു ജില്ലാപഞ്ചായത്ത്, പ്ലാനിംഗ് അധികൃര്‍ തീരുമാനിച്ചിരുന്നത്.

ഇതിന്റെ അടിസ്ഥാനത്തില്‍ അതിനുള്ള ഫണ്ട് ശുചിത്വ മിഷന്‍ അനുവദിക്കാമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഫണ്ടില്ലാത്തതിനാല്‍ പദ്ധതി നീളുകയായിരുന്നു. ഇതോടെ സിവില്‍ സ്റ്റേഷനിലെത്തുന്ന ജീവനക്കാര്‍ ഉച്ച ഭക്ഷണം കിട്ടാതെ വലയുന്നസാഹചര്യമായി.

കുടുംബശ്രീയുടെ നേതൃത്വത്തില്‍ പത്ത് വനിതകള്‍ ചേര്‍ന്ന് 2018 ആഗസ്റ്റ് 1നാണ് ജില്ലാ ആസൂത്രണസമിതി സെക്രട്ടറിയേറ്റ് കെട്ടിടത്തില്‍ വാടകയ്ക്ക് കാന്റീന്‍ ആരംഭിച്ചത്. ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും മിതമായ വിലയില്‍ മായമില്ലാത്ത ഭക്ഷണം ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം. ജില്ലാ ആസൂത്രണസമിതി സെക്രട്ടറിയേറ്റ് കെട്ടിടത്തിന്റെ ഒരു ഭാഗത്താണെങ്കിലും ഈ കെട്ടിടത്തിന് കോര്‍പ്പറേഷനില്‍ നിന്നും കഴിഞ്ഞ നാല് വര്‍ഷമായിട്ടും ലൈസന്‍സ് കിട്ടിയിട്ടില്ല എന്നതും പ്രശ്നമായിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img