Thursday, June 19, 2025

ചികിത്സാപിഴവ്: കൃത്യമായ അന്വേഷണവും പരിഹാരവും ഉണ്ടാവുന്നില്ലെന്ന് പരാതി

Must Read

കോഴിക്കോട്: ആശുപത്രികളില്‍ ഉണ്ടാവുന്ന ചികിത്സാ പിഴവുകളുമായി ബന്ധപ്പെട്ട കേസുകളില്‍ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്ന സാഹചര്യം ഉണ്ടാവുന്നില്ലെന്ന് വിലയിരുത്തപ്പെടുന്നു. നഗരത്തിലെ ഒരു ആശുപത്രിയില്‍ ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ കയ്യേറ്റം ചെയ്തത് വലിയ വാര്‍ത്തിയായിരുന്നു. ഡോക്ടര്‍മാര്‍ പണിമുടക്കി പ്രതിഷേധിക്കുകയുണ്ടായി. എന്നാല്‍ ചികിത്സയില്‍ സംബന്ധിച്ച പിഴവെന്താണെന്ന് കണ്ടുപിടിക്കാന്‍ ഒരു ശ്രമവും ആരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. പ്രസവത്തിനായി പ്രവേശിപ്പിച്ച യുവതിയുടെ കുട്ടി മരിച്ചതാണ് ബന്ധുക്കള്‍ പ്രകോപിതരാവാന്‍ കാരണം. അവരുടെ ഭാഗത്തുനിന്ന് കുറച്ചൊക്കെ വികാരാവേശം ഉണ്ടാവാം. എങ്കിലും ആശുപത്രിയുടെ ഭാഗത്തുനിന്ന് എന്ത് അലംഭാവമാണ് ഉണ്ടായത് എന്ന് പരിശോധിക്കപ്പെടുന്നില്ല. രേഖകളില്‍ കൃത്രിമം നടത്താനും മറ്റ് സാങ്കേതിക പ്രശ്‌നങ്ങള്‍ ഉയര്‍ത്താനും ആശുപത്രിക്കാര്‍ക്ക് സാധിക്കുന്നു.


മെഡി. കോളജിലെ മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ അഞ്ച് വര്‍ഷം മുമ്പ് യുവതിയുടെ വയറ്റില്‍ ശസ്ത്രക്രിയോപകരണം മറന്നുവെച്ച സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ കുറ്റക്കാരെ ക?ണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. നഷ്ടപരിഹാരം നല്‍കി പ്രശ്‌നത്തില്‍ നിന്ന് തലയൂരാനുള്ള ശ്രമമാണ് നടക്കുന്നത്. കത്രികയുടെ കാലപ്പഴക്കം പരിശോധിക്കാന്‍ ഇവിടെ സംവിധാനമില്ലെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്. മെഡിക്കല്‍ കോളജില്‍ അത്തരമൊരു സംഭവം ഉണ്ടാവാന്‍ ഇടയില്ല എന്ന വിധത്തിലാണ് എല്ലാ അന്വേഷണ റിപ്പോര്‍ട്ടുകളും. വിദഗ്ധസമിതി നടത്തിയ റിപ്പോര്‍ട്ടാവട്ടെ പുറത്തുവന്നിട്ടുമില്ല. നീതി ലഭിക്കുന്നില്ലെന്ന് പറഞ്ഞ് യുവതി മൂന്ന് മാസം മുമ്പ് മാതൃശിശുസംരക്ഷണകേന്ദ്രത്തില്‍ സമരത്തിന് തയാറെടുത്തപ്പോഴാണ് ആദ്യം മന്ത്രി ഇടപെട്ടത്. പുതിയ അന്വേഷണകമീഷനെ നിയോഗിക്കുമെന്നും സര്‍ക്കാര്‍ കൂടെ നില്‍ക്കുമെന്നുമൊക്കെ മന്ത്രി കൊടുത്ത വാക്കില്‍ വിശ്വസിച്ച് അന്ന് അവര്‍ സമ?രം അവസാനിപ്പിച്ചു. പിന്നെ മൂന്ന് മാസം കഴിയുമ്പോഴും ഒരു വിവരവും സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. തുടര്‍ന്ന് ഫെബ്രുവരി 27 ന് യുവതി മെഡി. കോളജിന് മുന്നില്‍ സത്യഗ്രഹസമരം തുടങ്ങി. ഏഴ് ദിവസം നീതി തേടി തെരുവില്‍ കഴിഞ്ഞ യുവതിക്ക് നഷ്ട പരിഹാരം വാഗ്ദാനം നല്‍കി സമരത്തില്‍ നിന്ന് പിന്തിരിപ്പിച്ചിരിക്കയാണ്. മെഡി. കോളജില്‍ തന്നെ അടുത്ത കാലത്ത് ഉണ്ടായി. പെന്‍സിലിന്‍ മരുന്ന് കുത്തിവെച്ചയുടന്‍ കുടരഞ്ഞി സ്വദേശിയായ വീട്ടമ്മ മരിച്ച സംഭവത്തിലും ഡോക്ടര്‍മാരുടെയും നഴ്‌സിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച സംഭവിച്ചതായി പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ല. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പൊലീസ് ഡി.എം.ഒക്ക് സമര്‍പ്പിച്ചു. പിന്നെ അതിനെ കുറിച്ച് ഒരു വിവരവുമില്ല. മാവൂര്‍ റോഡിലെ ഒരു ആശുപത്രിയില്‍ രോഗിയുടെ കാല്‍ മാറി ശസ്ത്രക്രിയ നടന്ന സംഭവത്തില്‍ ഗുരുതര പരാതിയാണ് ബന്ധുക്കള്‍ ഉന്നയിച്ചത്. ചികിത്സ രേഖകള്‍ ഡോക്ടര്‍ തിരുത്തി എന്നതുള്‍പടെ പരാതിയുണ്ട്. പൊലിസ് രോഗിയുടെ പരാതിയില്‍ കേസ് എടുത്തതാണ്. ഇനി മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ച് ഡോക്ടറുടെ വീഴ്ച കണ്ടെത്തിയാലെ നടപടിയുമായി പൊലിസിന് മുന്നോട്ട് പോവാനാവൂ. ഏതായാലും ഇത്തരം കേസുകളില്‍ ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്ന വീഴ്ചകള്‍ പുറത്തറിയുന്നില്ല. പുറത്തുവരുന്ന കേസുകളിലാവട്ടെ അവര്‍ സംരക്ഷിതരാവുകയും ചെയ്യുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img