Friday, June 20, 2025

‘കേരളത്തില്‍ കുഴി എന്നു പറയാനേ പാടില്ല എന്ന സ്ഥിതി’; കേന്ദ്രമന്ത്രി വി.മുരളീധരന്‍

Must Read

കൊച്ചി:റോഡിലെ കുഴികളെ കേന്ദ്രത്തിന്റെ കുഴി, സംസ്ഥാനത്തിന്റെ കുഴി എന്നൊക്കെ പറയുന്നത് അപഹാസ്യമാണെന്നു കേന്ദ്രമന്ത്രി വി. മുരളീധരന്‍. കുഴി എന്നു പറഞ്ഞാല്‍ ആക്ഷേപിക്കലാണ് എന്ന അപകര്‍ഷതാ ബോധം എനിക്കില്ല. ചില ആളുകള്‍ക്ക് അങ്ങനെ ഒരു അപകര്‍ഷതാ ബോധമുണ്ട്. കുഴി എന്നു പറയാനേ പാടില്ല എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ഒരു സിനിമ ഇറക്കിയാലോ കുഴി എന്ന വാക്കു ടൈറ്റിലില്‍ വന്നാലോ പോലും അതിന് എതിരായി പ്രചാരണം നടക്കുന്ന സ്ഥിതിയാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

”ദേശീയപാതയുടെ പരിപാലനമാണെങ്കിലും സംസ്ഥാനപാതയുടെ പരിപാലനമാണെങ്കിലും അതൊക്കെ ഭരണതലത്തിലുള്ള സംവിധാനമാണ്. ഉദ്യോഗസ്ഥരുടെ തലത്തില്‍ നടപ്പാക്കേണ്ട കാര്യമാണ്. ദേശീയപാതയിലെ സ്ഥിതിയെക്കുറിച്ചു വിവരം വന്നപ്പോള്‍ കേരളത്തിലെ ദേശീയപാതാ ഉദ്യോഗസ്ഥരുമായി വിശദമായി ചര്‍ച്ച ചെയ്തു. മണ്ണുത്തി മുതല്‍ ഇടപ്പള്ളി വരെയുള്ള ദേശീയപാതയില്‍ ധാരാളം അപര്യാപ്തതകളുണ്ട് എന്നാണ് മനസിലായത്. ആ അപര്യാപ്തതകള്‍ പരിഹരിക്കാനുള്ള ശ്രമമാണ് ഉണ്ടാകേണ്ടത്.’ വി.മുരളീധരന്‍ പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img