Sunday, June 22, 2025

മഴ തീവ്രത ഒഴിയുന്നു; റെഡ് അലര്‍ട്ട് പിന്‍വലിച്ചു ഇടുക്കി അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

Must Read

തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക ഒഴിയുന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ഇന്ന് 11 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട മുതല്‍ കണ്ണൂര്‍ വരെയുള്ള ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട മുതല്‍ കാസര്‍ഗോഡ് വരെ ഓറഞ്ച് അലേര്‍ട്ടാണ്. തിരുവനന്തപുരത്തും കൊല്ലത്തും മാത്രമാണ് യെല്ലോ അലേര്‍ട്ട്.
14 പേരാണ് മഴക്കെടുതിയില്‍ ഇതുവരെ സംസ്ഥാനത്ത് മരിച്ചത്. 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. മഴ തുടരുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് റവന്യുമന്ത്രി കെ രാജന്‍ പറഞ്ഞു. സംസ്ഥാനത്തെ ആറ് അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. പൊന്മുടി, ലോവര്‍പെരിയാര്‍, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, മൂഴിയാര്‍, കണ്ടള അണക്കെട്ടുകളിലാണ് റെഡ് അലര്‍ട്ട്.
അതേസമയം, ഇടുക്കി അണക്കെട്ടില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2375.53 അടിയിലെത്തി. വൈഗ അണക്കെട്ടിന്റെ 7 ഷട്ടറുകളും തുറന്നു. മുല്ലപ്പെരിയാര്‍ ജലം കൊണ്ടുപോകുന്നതിന്റെ അളവ് തമിഴ്നാട് കുറച്ചു. മുല്ലപ്പെരിയാര്‍ ജലനിരപ്പ് 134.85 അടിയിലെത്തി നില്‍ക്കുകയാണ്. 137 അടിയില്‍ ജലനിരപ്പ് എത്തിയാല്‍ ആദ്യ മുന്നറിയിപ്പ് നല്‍കും. ഇടമലയാര്‍, കക്കി, ബാണാസുരസാഗര്‍, ഷോളയാര്‍, മാട്ടുപ്പെട്ടി, ആനയിറങ്കല്‍, കുറ്റ്യാടി, പമ്പ, കല്ലാര്‍ അണക്കെട്ടുകളില്‍ നിലവില്‍ മുന്നറിയിപ്പുകളൊന്നുമില്ല. ഭൂതത്താന്‍കെട്ട് അണക്കെട്ടില്‍ ഒരു ഷട്ടറിന്റെ കൗണ്ടര്‍വെയ്റ്റ് താഴെ വീണു. ഇരുമ്പുചങ്ങലപൊട്ടി ഒരുവശം താഴേക്ക് തൂങ്ങിയ നിലയിലാണ്.

ഒമ്പതാം നമ്പര്‍ ഷട്ടറിന്റെ കൗണ്ടര്‍വെയ്റ്റാണ് തകരാറിലായത്. കേടുപാടുകള്‍ പരിഹരിക്കാതെ ഷട്ടര്‍ ഉയര്‍ത്താനോ താഴ്ത്താനോ കഴിയില്ല.
നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച് വരികയാണെന്നും പെരിയാര്‍വാലി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡാമിന്റെ 15 ഷട്ടറുകളും തുറന്ന നിലയിലാണ്. മഴക്കാലമാവുന്നതോടെ അറ്റകുറ്റപ്പണികള്‍ക്കായി ഡാമിന്റെ ഷട്ടറുകള്‍ തുറന്നിടുക പതിവാണ്.
മഴയില്‍ മൂന്നാര്‍ വട്ടവടയില്‍ വന്‍ കൃഷിനാശം. 10 ഏക്കറിലെ കൃഷി നശിച്ചു. വട്ടവടയിലെ കര്‍ഷകന്‍ അയ്യപ്പന്റെ കൃഷി ഭൂമിയില്‍ 10 അടിയോളം ഭൂമി വിണ്ടു താണു. ഇടുക്കിയില്‍ 7 സ്ഥലങ്ങളിലായി 128 പേര്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നു.
സംസ്ഥാനത്ത് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ മഴ പെയ്തത് നേര്യമംഗലത്താണ് പെയ്തത്. 173 മില്ലിമീറ്റര്‍ മഴയാണ് ഈ സമയത്തിനിടെ നേര്യമംഗലത്ത് പെയ്തത്. എറണാകുളം ജില്ലയിലെ തന്നെ ഓടക്കാലിയില്‍ 157 മില്ലിമീറ്റര്‍ മഴ പെയ്തു. മലപ്പുറം തവനൂരില്‍ 149 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്.സംസ്ഥാനത്ത് രണ്ടു ദിവസമായി തുടരുന്ന അതി തീവ്രമഴയ്ക്കു നേരിയ ശമനമായതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img