Wednesday, June 18, 2025

ആകാശത്തിലെ വേട്ടനായ്‌ക്കൊപ്പം ജീവിതം തളച്ചിട്ട സാഹസികന്‍

Must Read

പ്രശസ്ത പക്ഷി നിരീക്ഷകന്‍ ഡോ. സലിം അലി ഒരിക്കല്‍ ഇങ്ങനെ എഴുതി: ഫാല്‍ക്കണുകള്‍ വളരെ വിരളവും പക്ഷി നിരീക്ഷകരുടെ കൂടെ അപൂര്‍വമായി  മാത്രം കാണുന്ന ഒന്നുമാണ്.’
 തന്റെ ഗവേഷണ പഠനത്തിന് പ്രേരകമായ ഘടകങ്ങളില്‍ ഒന്നല്ല ഒന്നാമത്തേതാണ് ഡോ. സലിം അലിയുടെ കണ്ടെത്തല്‍. പ്രതിബന്ധങ്ങള്‍ ഏറെയാണെന്നറിഞ്ഞിട്ടും അതി ലാഘവത്തോടെ ഇത്തരമൊരുദ്യമത്തിന് ഈ ലേഖകന്‍  പ്രചോദിതനായത് പക്ഷിശാസ്ത്ര മേഖലയില്‍ പൂര്‍വ്വസൂരികളുടെ പഠനങ്ങളും കണ്ടെത്തലുകളും കേട്ടറിഞ്ഞും കണ്ടറിഞ്ഞുമുള്ള ചെറിയ അനുഭവങ്ങളും അറിവുകളും നിമിത്തമായിരുന്നു. ആഴത്തില്‍ അറിയാന്‍ ശ്രമിച്ചപ്പോഴുള്ള ക്ലേശങ്ങള്‍ ഫാല്‍ക്കണുകളെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള ആകാംക്ഷ വര്‍ദ്ധിച്ചു. ഞാന്‍ പഠനവിഷയമാക്കിയ ഫാല്‍ക്കണുകള്‍ പക്ഷി ശാസ്ത്രമേഖലയില്‍ വിരളവും കൗതുക ജന്യവുമാണ്. സ്വഭാവ സവിശേഷതയിലും ശരീരഘടനയിലും പ്രജനനത്തിലും ആഹാരരീതിയിലുമൊക്കെ കൗതുകകരമായ പ്രത്യേകതകള്‍ ഫാല്‍ക്കണുകളില്‍ കാണാന്‍ സാധിക്കും.

ഫാല്‍ക്കണുകള്‍ക്ക്  പ്രത്യക്ഷത്തില്‍ പരുന്തിനോട് സാദൃശ്യം ഉണ്ടെങ്കിലും കരുത്തിലും ശരീരഘടനയിലും ഇവ വ്യത്യസ്തമാണ്. ഫാല്‍ക്കണുകള്‍ വേഗതയില്‍ ചീറ്റപ്പുലിയേക്കാളും മുന്നിലാണ്. ഇരയെ റാഞ്ചി കൈകളില്‍ ഒതുക്കാന്‍ കുതിച്ചു പായുമ്പോള്‍ മണിക്കൂറില്‍ 350 കിലോമീറ്ററിലും  കൂടുതല്‍ വേഗത്തില്‍ സഞ്ചരിച്ചിട്ടുണ്ടെന്ന്  ഗവേഷകര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതു കൊണ്ട് മനുഷ്യന്‍ എക്കാലത്തും ഫാല്‍ക്കണുകളെ ശക്തിയുടെയും ധൈര്യത്തിന്റെയും പ്രതീകമായിട്ടാണ് പരിഗണിച്ചു പോരുന്നത്. ‘അടിക്കുക’ എന്നര്‍ത്ഥം വരുന്ന ‘സഖര്‍’ എന്ന പദത്തില്‍ ആണ് ഫാല്‍ക്കാണുകള്‍ അറിയപ്പെടുന്നത്.  പ്രാചീനകാലം മുതല്‍ ഫാല്‍ക്കണുകളെ ഗോത്ര തലവന്മാരും രാജാക്കന്മാരും വേട്ടക്ക് ഉപയോഗിച്ചിരുന്നതായി ചരിത്രരേഖകളില്‍ കാണുന്നു. ‘ഫാല്‍ക്കണ്‍റി’ അഥവാ ഫാല്‍ക്കണുകളെ ഉപയോഗിച്ചുള്ള വേട്ട, പ്രാചീന അറേബ്യന്‍ സംസ്‌കൃതിയില്‍ ഒരു കായിക കലയായിട്ടാണ് പരിഗണിച്ചു പോന്നിരുന്നത്. ഇത് ഇന്നും വളരെ ശക്തമായി അറബികള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. ഫാല്‍ക്കണുകളെ  പാകപ്പെടുത്തുന്നതിനും അവയുടെ പരിചരണത്തിനും സംരക്ഷണത്തിനും ‘മുആവിയാ’ കാലഘട്ടം മുതല്‍ മേത്തരം പരിഗണനയാണ് ലഭിച്ചിരുന്നത്. ഭക്ഷ്യാവശ്യത്തിനാണ് പൗരാണിക കാലത്ത് ഫാല്‍ക്കണ്‍ വേട്ട നടത്തിയിരുന്നത്.  അഉ 710 മുതല്‍ അറബികള്‍ക്കിടയില്‍ പക്ഷി വേട്ട നിലനിന്നിരുന്നു. പേര്‍ഷ്യയിലെ ചക്രവര്‍ത്തിയായിരുന്ന ഹാരിസ് ബിന്‍ മുആവിയ (റ) ആണ് ഫാല്‍ക്കണിനെ ആദ്യമായി വേട്ടക്ക് ഉപയോഗിച്ചതെന്ന് അറേബ്യന്‍ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍  ഇന്ന് ഒട്ടകപന്തയം, കുതിരപ്പന്തയം എന്നതുപോലെ പ്രൗഢിയുടെയും ആഭിജാത്യത്തിന്റെയും അടയാളമായിട്ടാണ് ഇതിനെ പരിഗണിക്കുന്നത്. മറ്റു രാജ്യങ്ങളിലേക്ക് സഞ്ചരിക്കാന്‍ മനുഷ്യന്‍ കഴിഞ്ഞാല്‍ പാസ്‌പോര്‍ട്ട് ആവശ്യമുള്ള ഏക ജീവിയാണ് ഫാല്‍ക്കണ്‍. യു. എ. ഇ യുടെ ദേശീയ പക്ഷിയും ദേശീയ ചിഹ്നവുമായ ഫാല്‍ക്കണ്‍ സൗദി അറേബ്യ, ഒമാന്‍, കുവൈറ്റ്, ഖത്തര്‍,  യമന്‍ തുടങ്ങിയ അറബ് രാജ്യങ്ങളുടെയും നോര്‍ത്ത് അമേരിക്ക, പാകിസ്ഥാന്‍, ഹംഗറി, ഐസ്ലാന്റ്,  മംഗോളിയ തുടങ്ങിയ മറ്റു രാഷ്ട്രങ്ങളുടെയും ദേശീയ പക്ഷി കൂടിയാണ്.
1994ല്‍ ഒരു ജോലി തേടിയാണ് യു.എ.ഇയില്‍ എത്തിയത്. രണ്ടു സന്ദര്‍ശക വിസകളിലായി 198 ദിവസം യു.എ.ഇ യില്‍ തങ്ങി. രണ്ടാമത്തെ സന്ദര്‍ശക വിസ തീരാന്‍ രണ്ടു ദിവസം മാത്രം ബാക്കിയുള്ളപ്പോള്‍ അബുദാബിയില്‍ നിന്ന് അല്‍ഐനിലേക്കുള്ള ടാക്‌സി യാത്രയില്‍ അല്‍ഖസ്‌നയില്‍ ഷെയ്ഖ് സായിദ് ഫാല്‍ക്കണ്‍ റിസര്‍ച്ച് ഹോസ്പിറ്റല്‍ എന്ന ബോര്‍ഡ് കണ്ടു. എന്റെ വിഷയവുമായി ബന്ധപ്പെട്ടത് കൊണ്ട് ഞാന്‍ അവിടെ ഒരു ജോലി അന്വേഷിച്ചു കയറി. ജന്തുശാസ്ത്രം പഠിച്ചവന്റെ  കൗതുകവും ജോലി ഇല്ലാത്തവന്റെ  പ്രതീക്ഷയുമാണ് എന്നെ ആശുപത്രിയിലെത്തിച്ചത്. അത്യുഷ്ണ കാലമായിരുന്നു അത്. ടാക്‌സി ഇറങ്ങി രണ്ടര കിലോമീറ്റര്‍ നടന്നാണ് ഉയര്‍ന്ന പ്രദേശത്തുള്ള ഈ ഫാല്‍ക്കന്‍ ഹോസ്പിറ്റലില്‍ എത്തിയത്. ആശുപത്രിക്ക് മുന്പില്‍  കാഴ്ചയില്‍ ഉന്നത ശ്രേഷ്ഠര്‍ എന്ന് തോന്നിക്കുന്ന സ്വദേശികളായ അറബികള്‍ അവരുടെ ഫാല്‍ക്കണുകളെ കൈയ്യില്‍ വെച്ച് ചികിത്സക്ക്  കാത്തിരിക്കുന്നു. അവരുടെ കൈയില്‍ ബുര്‍ഖ (വീീറ) കൊണ്ട് കണ്ണും വായും മൂടിക്കെട്ടി കാലുകള്‍ ബന്ധിച്ച് ഫാല്‍ക്കണുകള്‍. ഡോക്ടറെ കാണാന്‍ കാത്തിരിക്കുകയാണ് അവര്‍.
ഇത് ഫാല്‍ക്കണുകളെ മാത്രം ചികിത്സിക്കുന്ന ആശുപത്രിയാണ്. കൗതുകം കൊണ്ട എന്നോട് ഒരു അറബി കാര്യങ്ങള്‍ വിശദീകരിച്ചു. ഈ പക്ഷിക്ക് അസുഖം വന്നാല്‍ ഞങ്ങള്‍ക്ക് സഹിക്കില്ല. ഭാര്യയോടും മക്കളോടും ഉള്ളതിനേക്കാള്‍ സ്‌നേഹമാണ് ഞങ്ങള്‍ക്ക് ഇവയോട്. ഇത് ഞങ്ങളുടെ അഭിമാനവും സംസ്‌കാരവും പൈതൃകവും ആണ്. കുറച്ചപ്പുറത്തായി ഫാല്‍ക്കണുകള്‍ക്ക് തീറ്റ കൊടുക്കുന്ന കീപ്പേഴ്‌സിനെ കാണാന്‍ കഴിഞ്ഞു. ഇവര്‍ ശ്രദ്ധാപൂര്‍വ്വം ഫാല്‍ക്കണുകളെ കൈകാര്യം ചെയ്യുന്നത്  ശ്രദ്ധയില്‍പ്പെട്ടു. ഈ ഫാല്‍ക്കണുകളുടെ തലയില്‍ ബുര്‍ഖ വെച്ചത് കണ്ടപ്പോള്‍ അറബിയോട് കാരണം അന്വേഷിച്ചു. ഫാല്‍ക്കണുകള്‍ വളരെ ആക്രമണ സ്വഭാവം ഉള്ളവയാണെന്നും തൊട്ടടുത്തുള്ള ഫാല്‍ക്കണുകളെ പോലും ആക്രമിക്കുമെന്നും ചിലപ്പോള്‍ കൊന്നു കളയുമെന്നും പറഞ്ഞു. ഇത് മനസ്സിലാക്കിയപ്പോള്‍ അവിടെ ഒരു ജോലി കിട്ടുമോയെന്ന് അന്വേഷിച്ച എന്നോട് ഡോക്ടറെ കണ്ടു നോക്കാന്‍ അറബി പറഞ്ഞു. ഈ ആക്രമണ സ്വഭാവമുള്ള ഫാല്‍ക്കണിനെ മെരുക്കിയെടുക്കാനും ഭക്ഷണം നല്‍കാനുമൊക്കെ പഠിക്കാമല്ലോ എന്നായിരുന്നു എന്റെ ലക്ഷ്യം.  കുറച്ചു സമയം കഴിഞ്ഞ് ഡോക്ടറെ കാണാന്‍ അനുമതി കിട്ടി.  എന്റെ ഉന്നത ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച ജര്‍മന്‍ ഡോക്ടര്‍ പറഞ്ഞു: ഇത്രയും വിദ്യാഭ്യാസ യോഗ്യതയുള്ള ഒരാളെ ഇവിടെ ആവശ്യമില്ല’.  ഇതുകേട്ട് സങ്കടവും നിരാശയും ഉണ്ടായി.  ഞാന്‍ ഡോക്ടറോട് പറഞ്ഞു: ക രമി ംീൃസ മ െമ സലലുലൃ ല്‌ലി മ െമ ംെലലുലൃ ‘
ജന്തുശാസ്ത്രത്തില്‍ മാസ്റ്റര്‍ ബിരുദമുള്ള എന്നോട് നിങ്ങളുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ ഈ കീപ്പര്‍ ജോലിക്ക് ചേര്‍ന്നതല്ല എന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ എന്റെ സര്‍ട്ടിഫിക്കറ്റുകള്‍ തല്‍ക്കാലം പെട്ടിയില്‍ ഇരിക്കട്ടെ എനിക്ക് ജോലി കിട്ടിയാല്‍ മതിയെന്ന്  പറഞ്ഞ എന്നെ കീപ്പര്‍ ആക്കാന്‍ പക്ഷേ ഡോക്ടര്‍ തയ്യാറായില്ല. പൊടുന്നനെ ഒരു വാശി നിറഞ്ഞു. അത് ഒരു പ്രതിജ്ഞയായി. ഈ പക്ഷികളെക്കുറിച്ച് ഞാന്‍ പഠിക്കും, ഏറ്റവും ഉന്നതിയില്‍ ഉള്ള പഠനം അഥവാ ഡോക്ടറേറ്റ്  തീരുമാനമെടുത്തു, ജോലി തരാത്ത ആ ജര്‍മന്‍ ഡോക്ടറോട് ഉള്ള ഒരു മറുപടിയെന്നോണം. അങ്ങനെ നിറഞ്ഞ കണ്ണുകളോടെ ഫാല്‍ക്കന്‍ ഹോസ്പിറ്റലിന്റെ പടികളിറങ്ങി നടന്നു.

ഇതുമായി ബന്ധപ്പെട്ട് തന്നെ ജോലി നേടണമെന്ന ചിന്തയായി പിന്നെ. രണ്ടു  ദിവസത്തിനുള്ളില്‍ തന്നെ അല്‍ഐന്‍ ഡയറി ഫാമില്‍ ജോലി ശരിയായി. ഒരുപാട് കടബാദ്ധ്യതകള്‍ തീര്‍ക്കാനുണ്ടായിരുന്നു. രണ്ടു വര്‍ഷം ജോലിചെയ്തു കടങ്ങള്‍ വീട്ടി, സഹോദരന് അവിടെ തന്നെ ജോലി ശരിയാക്കുകയും ചെയ്തു. ആയിടെ ഞാന്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നിര്‍വഹിച്ച വളവന്നൂര്‍ ബാഫഖി യതീം ഖാന ഹൈസ്‌കൂളിന്  പ്ലസ് ടു കിട്ടിയെന്ന് അറിഞ്ഞു. ഫാല്‍ക്കണിലേക്ക് എത്താനുള്ള ത്വര കൂടൊഴിഞ്ഞില്ല. പ്ലസ് ടു ജോലിക്ക് ചേരാമല്ലൊ  എന്നുകരുതി നാട്ടിലേക്ക് തിരിച്ചു പറന്നു. രണ്ട് ലക്ഷ്യമായിരുന്നു മനസ്സില്‍.  ഒന്നാമതായി ഡോക്ടറേറ്റ്!  രണ്ടാമതായി ജീവിക്കാന്‍ ഒരു ജോലി.

ജീവിതം പിടിച്ചുനിര്‍ത്താന്‍ അല്‍ഐന്‍ ഡയറി ഫാമിലെ രണ്ടുവര്‍ഷത്തെ ജോലിക്കുശേഷം നാട്ടിലെത്തി സ്‌കൂളില്‍ പ്ലസ് ടു അദ്ധ്യാപകനായി ജോലി തുടങ്ങി. ഗവേഷണ മോഹം, എന്റെ അധ്യാപകനായിരുന്ന ഫാറൂഖ് കോളജിലെ ഡോ:  ഇ.എ അബ്ദുല്‍ ഷുക്കൂര്‍ സാറിനോട് സൂചിപ്പിച്ചു. അദ്ദേഹം പറഞ്ഞു: ഫാല്‍ക്കണുകളെ ഇന്ത്യയില്‍ അധികം കാണപ്പെടുന്നില്ല. പഠിക്കണമെങ്കില്‍ ഗള്‍ഫ് നാടുകളില്‍ പോകേണ്ടിവരും. അതും വിമാനങ്ങളില്‍. ഞാന്‍ പറഞ്ഞു; പോകും. വിമാനം വാടകക്കെടുത്ത് ആയാലും പോയി പഠിക്കും. ഇന്ത്യയില്‍ എവിടെയൊക്കെ ഫാല്‍ക്കണുകളെ കാണുന്നു എന്നതായി പിന്നീടുള്ള അന്വേഷണം. രാജസ്ഥാനിലെ ജയ്പൂര്‍, ഇന്ത്യപാക് അതിര്‍ത്തി ജയ്‌സാല്‍മീര്‍ തുടങ്ങിയ ഭാഗങ്ങളില്‍ ഇവക്ക് ആവാസകേന്ദ്രങ്ങള്‍ ഉണ്ട്. അവിടെയും പോയി പഠനം നടത്തി. നാഗാലാന്‍ഡിലെ വോഖാ ജില്ലയിലെ പങ്ക്തി  വില്ലേജില്‍ അമൂര്‍ ഫാല്‍ക്കണുകളെ ദേശാടനത്തിന് ഇടയില്‍ കാണപ്പെടുന്നു. അവിടെയെല്ലാം ചെന്ന് പിന്നീട് പഠനം നടത്തി. ഇതില്‍ കവിഞ്ഞ് അക്കാലത്ത് ഫാല്‍ക്കണുകളെക്കുറിച്ച് കൂടുതല്‍ വിവരം ഒന്നുമില്ല. അങ്ങനെയിരിക്കെയാണ് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് ദുബൈയിലേക്ക് അനധികൃതമായി കടത്തുകയായിരുന്ന ഒരു ഫാല്‍ക്കണെ പിടികൂടി ഡല്‍ഹിയിലെ നാഷണല്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയില്‍ എത്തിച്ചതായി അറിയുന്നത്. ഉടനെ ഡല്‍ഹി മ്യൂസിയത്തില്‍ എത്തി ഫാല്‍ക്കണെ ജീവിതത്തിലാദ്യമായി നേരിട്ടുകണ്ടു. ഫോട്ടോ എടുത്തു. പിന്നീട് താന്‍ കണ്ട ഈ പക്ഷിയെ വീണ്ടും കാണണമെന്ന മോഹവുമായി യാത്ര തുടര്‍ന്നുകൊണ്ടേയിരുന്നു.

ഈ ആഗ്രഹവുമായി, ഔദ്യോഗികജീവിതത്തില്‍ സമയമുണ്ടാക്കി പഠനം തുടര്‍ന്നു. ജോലിചെയ്തിരുന്ന സ്‌കൂളില്‍നിന്ന് അവധിയെടുത്തു ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും യാത്ര ചെയ്തു ഡാറ്റ ശേഖരിച്ചു. എന്നാല്‍ പഠനം ആധികാരികവും സമഗ്രവും ആകണമെങ്കില്‍ വിദേശങ്ങളില്‍ പോകണമെന്ന് ഉറപ്പായി. തുടര്‍ന്ന് അഞ്ചുവര്‍ഷത്തെ ദീര്‍ഘകാല അവധിയെടുത്ത് സന്ദര്‍ശക വിസയില്‍ ദുബൈയില്‍ ചെന്നിറങ്ങി. അബുദാബി അല്‍ഖസനയിലെ ആ പഴയ ഫാല്‍ക്കണ്‍  ആശുപത്രിയിലെത്തി പഠനം തുടര്‍ന്നു. ഈ പക്ഷികളുടെ വ്യത്യസ്ത സ്വഭാവങ്ങളും ഇവക്ക് സാധാരണ ഉണ്ടാകുന്ന അസുഖങ്ങളും അവയുടെ ചികിത്സയും നേരിട്ട് പഠിച്ചു മനസ്സിലാക്കി. ഫാല്‍ക്കണുകള്‍ മുട്ടയിട്ട്  വളരുന്നതും കൃത്രിമ പ്രജനനവും മറ്റും ആശുപത്രിക്ക് സമീപമുള്ള ഫാല്‍ക്കണുകളുടെ കൃത്രിമ പ്രജനന കേന്ദ്രത്തില്‍ ചെന്ന് കണ്ടു പഠിച്ചു.

8 സന്ദര്‍ശക വിസകളില്‍ ആയി 800 ദിവസത്തോളം യു.എ.ഇ യിലെ ഏഴ് സംസ്ഥാനങ്ങള്‍ ആയ അബുദാബി, ദുബൈ, ഷാര്‍ജ, റാസല്‍ഖൈമ, അജ്മാന്‍, ഫുജൈറ, ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളിലെ വിവിധ ഫാല്‍ക്കണ്‍  ഹോസ്പിറ്റലുകളിലും ക്ലിനിക്കുകളിലും പ്രജനന കേന്ദ്രങ്ങളിലും എത്തിപ്പെട്ടു പഠിപ്പ് തുടര്‍ന്നു. തുടര്‍ച്ചയായ ഒമ്പതാമത്തെ തവണ സന്ദര്‍ശന വിസക്ക് അപേക്ഷിച്ചപ്പോള്‍ നിരസിക്കപ്പെട്ടു. ഗള്‍ഫിലെത്തി ജോലി തേടിയിരുന്ന കാലത്ത് യു.എ.ഇ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ് ദൂമിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മലപ്പുറം കല്‍പ്പകഞ്ചേരി സ്വദേശി പരേതനായ അസ്ലം മുഹിയുദ്ദീനുമായുള്ള പരിചയം ഗവേഷണ പഠനം തുടരാന്‍ വിദ്യാര്‍ത്ഥി വിസ എടുക്കുന്നതിലേക്ക് എന്നെ കൊണ്ടെത്തിച്ചു. അങ്ങനെ വീണ്ടും യു.എ.ഇ യില്‍ എത്തിയാണ് ആറു വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കുന്നത്. ഫാല്‍ക്കനുകളെയും അവയുടെ ഉടമകളേയും കാണാന്‍ ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലും നിരവധി യാത്രകള്‍. 2004  ല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന്  ഇന്ത്യയില്‍ ആദ്യമായി ഫാല്‍ക്കണ്‍ പക്ഷികളില്‍ ഡോക്ടറേറ്റ് നേടി. എന്റെ  ംംം.ളമഹരീിുലറശമ.രീാ എന്ന വെബ്‌സൈറ്റ് 2007 ഒക്ടോബര്‍ 24ന് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളാണ്  ലോഞ്ച് ചെയ്തത്.

ഇടക്ക് , യു.എ.ഇ പ്രസിഡണ്ടിന്റെ നിയന്ത്രണത്തിലുള്ള സുപ്രീം പെട്രോളിയം കൗണ്‍സിലില്‍ പരിസ്ഥിതി വിദഗ്ദ്ധനായി ഒന്നരവര്‍ഷത്തോളം ഗവേഷണത്തില്‍ ഏര്‍പ്പെട്ടു. യു.എ.ഇ രാജകുടുംബാംഗത്തിന്റെ ക്ഷണം സ്വീകരിച്ച് മരുഭൂമിയിലെ വിഷപ്പാന്പുകളെകുറിച്ച് പഠനം നടത്തി. കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പക്ഷികളുടെയും മറ്റു ചെറുമൃഗങ്ങളുടെയും ശല്യം കുറക്കാന്‍ ഫാല്‍ക്കണുകളെ ഉപയോഗിക്കാം എന്ന പദ്ധതി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് സമര്‍പ്പിച്ചു.
ഖത്തര്‍ രാജവംശത്തില്‍ നിന്നുള്ള ക്ഷണപ്രകാരം മൊറോക്കോയില്‍ ഹൊബാറ ബ്രീഡിങ് സെന്റര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് ക്ഷണിക്കപ്പെട്ടു. ഖത്തര്‍ രാജാവിനോടും 120 ഫാല്‍ക്കണുകള്‍ക്കുമൊപ്പം ജംബോ അമീറി വിമാനത്തിലായിരുന്നു രാജകീയമായ ഈ യാത്ര. 2019 മെയ് മാസത്തില്‍ ഖത്തറില്‍ ലുസൈല്‍ അതിവേഗപാതയിലെ ഇരട്ടക്കമാനത്തില്‍ യൂറോപ്യന്‍ കെസ്ട്രല്‍ വിഭാഗത്തിലെ ഫാല്‍ക്കണിനെയും അതിന്റെ കൂടുംബത്തെയും കണ്ടെത്തി.  2019 സെപ്റ്റംബറില്‍ ആസ്‌ട്രേലിയയില്‍ ചാള്‍സ് സ്റ്റര്‍ട്ട്  യൂണിവേഴ്‌സിറ്റിയില്‍ പെരിഗ്രീന്‍ ഫാല്‍ക്കണ്‍ പ്രൊജക്റ്റിന്റെ ഭാഗമായി പ്രഭാഷണം നടത്തി.   പോസ്റ്റ് ഡോക്ടറല്‍ ഫെലോ ആയി മൂന്ന്   വര്‍ഷം പഠനം നടത്താന്‍ ബ്രസീല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ക്ഷണം കിട്ടിയിട്ടുണ്ട്. അമേരിക്കയിലെ കോര്‍ണല്‍ (ഇീൃിലഹഹ) യൂണിവേഴ്‌സിറ്റിയുടെതാണ് ഈ ഫാല്‍ക്കണ്‍ ലേസര്‍ പ്രൊജക്റ്റ്.

ഫാല്‍ക്കണുകള്‍ക്ക് ഏല്‍ക്കുന്ന മുറിവുകള്‍  കീറിമുറിക്കാതെ ലേസര്‍ രശ്മി ഉപയോഗിച്ച് ചികിത്സിക്കുന്ന ഈ ആധുനിക രീതി പ്രാവര്‍ത്തികമാക്കാനുള്ള പ്രോജക്ടിന്റെ  ഭാഗബാക്കാകാന്‍  പോകാനിരിക്കെയാണ് കോവിഡ്  മഹാമാരി ബ്രസീലില്‍ വ്യാപരിച്ചത്. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ കൊട്ടാരത്തില്‍ വെച്ച് 2003ല്‍ ഫാല്‍ക്കണുകളുടെ 15 തരം ശബ്ദം റെക്കോര്‍ഡ് ചെയ്തു സോണോഗ്രാം ആക്കി. അഞ്ചു ഭൂഖണ്ഡങ്ങളിലായി മുപ്പതോളം വിദേശരാജ്യങ്ങളില്‍ എത്തി പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും കോണ്‍ഫറന്‍സുകളിലും സെമിനാറുകളിലും വര്‍ക്ക് ഷോപ്പുകളിലും ചര്‍ച്ചകളിലും പങ്കെടുക്കുകയും ചെയ്തു. ഇങ്ങനെ ഫാല്‍ക്കണിനു പിന്നാലെ രണ്ടര പതിറ്റാണ്ടിലേറെയായുള്ള പ്രയാണം ഇപ്പോഴും തുടരുന്നു

വര്‍ഷം 2003  ജര്‍മനിയിലെ സ്റ്റുട്ട്ഗാര്‍ട്ടില്‍  ഫാല്‍ക്കണുകളുടെ കൃത്രിമ പ്രജനനം നേരില്‍ കണ്ട് പഠിക്കാനും മനസ്സിലാക്കാനും പോയതായിരുന്നു. സ്റ്റുട്ട്ഗാര്‍ട്ടിലെ  ഇന്‍ഗോള്‍ഡിംഗന്‍ ഫാല്‍ക്കണ്‍ ബ്രീഡിംഗ് സെന്ററില്‍ പരിശീലനത്തിനെത്തിയ  ഞാന്‍ പഴയ ജര്‍മന്‍ ഡോക്ടറെ അദ്ദേഹത്തിന്റെ നാട്ടില്‍ നിന്ന് വിളിച്ചു പറഞ്ഞു: നന്ദി.അന്നെനിക്കൊരു ജോലി തരാത്തതിന്

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ജന്തുശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഡോ.സുബൈര്‍ അന്തര്‍ ദേശീയ പക്ഷി ഗവേഷണകേന്ദ്രം (കിലേൃിമശേീിമഹ അ്ശമി ഞലലെമൃരവ ഇലിേൃലകഅഞഇ) കോ ഓര്‍ഡിനേറ്റര്‍ കൂടിയാണ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയും വയനാട് കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയും സംയുക്തമായി ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഈ അന്തര്‍ദേശീയ പക്ഷി ഗവേഷണകേന്ദ്രം രൂപവല്‍ക്കരിച്ചത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img