Friday, June 20, 2025

തിരുവനന്തപുരത്തും ചോള ബാങ്കിന്റെ പ്രാകൃത നടപടി; വീടിന്റെ ചുവരില്‍ സ്പ്രേ പെയിന്റ് അടിച്ചു

Must Read

തിരുവനന്തപുരം: വായ്പ മുടങ്ങിയെന്ന് ചൂണ്ടിക്കാട്ടി കൊല്ലത്തിന് പുറമെ തിരുവനന്തപുരത്തും വീടിന്റെ ചുവരില്‍ സ്പ്രേ പെയിന്റിംഗുമായി ചോള ഹോം ഫിനാന്‍സ്. പോത്തന്‍കോട് അണ്ടൂര്‍കോണം സ്വദേശികളായ ഹാജിത്-വീണ ദമ്പതികളുടെ വീടിന്റെ ചുവരിലാണ് സ്പ്രേ പെയിന്റിംഗ് നടത്തി വീടിന് മേല്‍ അവകാശം ധനകാര്യ സ്ഥാപനത്തിനാണെന്ന് എഴുതിയത്.
27 ലക്ഷം രൂപയാണ് സ്ഥാപനത്തില്‍ നിന്ന് ഹാജിത് വായ്പയെടുത്തത്. 2020 ജൂലൈയിലാണ് വായ്പയെടുത്തത്. 20 വര്‍ഷത്തേക്കാണ് തിരിച്ചടവ്. മാസം 33670 രൂപ നല്‍കണം. കഴിഞ്ഞ ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ തിരിച്ചടവ് മുടങ്ങിയപ്പോള്‍ ബാങ്കില്‍ നിന്ന് ജീവനക്കാര്‍ വീട്ടില്‍ എത്തി നോട്ടീസ് പതിച്ചിരുന്നു.

ഇത് വീട്ടുകാര്‍ കീറിക്കളഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബാങ്ക് ജീവനക്കാര്‍ സ്പ്രേ പെയിന്റ് കൊണ്ട് വീടിന്റെയും വസ്തുവിന്റെയും അവകാശം ധനകാര്യ സ്ഥാപനത്തിനാണെന്ന് എഴുതിയത്.കൊല്ലം ചവറയിലും സമാനമായ നീക്കം ചോള നടത്തിയിരുന്നു. തിരിച്ചടവ് മുടങ്ങിയ ഉടമകളുടെ വീടുകളില്‍ സ്പ്രേ പെയിന്റ് കൊണ്ട് ധനകാര്യ സ്ഥാപനത്തിനാണ് ഉടമസ്ഥാവകാശം എന്ന് എഴുതിപ്പിടിപ്പിച്ചിരുന്നു. രണ്ട് മാസത്തെ തിരിച്ചടവ് മുടങ്ങിയതിനാണ് വീടുകളില്‍ പെയിന്റിംഗ് നടത്തിയതെന്ന് വീട്ടുകാര്‍ ആരോപിച്ചിരുന്നു. ഈ നടപടിക്കെതിരെ വലിയ പ്രതിഷേധവും എതിര്‍പ്പും ഉയര്‍ന്നിരുന്നു.

വീടുകളിലെത്തി വായ്പ എടുത്തിട്ടുള്ള സ്ത്രീകളുടെ ഫോട്ടോ എടുത്ത് സ്ഥാപനത്തിന്റെ വാട്സ്ആപ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുകയും വഴിയില്‍ തടഞ്ഞു നിര്‍ത്തി അപമാനിക്കുകയും ചെയ്യുന്നു എന്ന് കൊല്ലത്തെ പരാതിക്കാര്‍ ആരോപിച്ചിരുന്നു. വീട്ടില്‍ അതിക്രമിച്ചു കയറി കേടുപാടുകള്‍ വരുത്തിയതിന് കലക്ഷന്‍ മാനേജര്‍ സുബ്രഹ്‌മണ്യനെതിരെ ചവറ പൊലീസ് കേസെടുത്തിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img