Sunday, June 22, 2025

സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്: എന്‍.ഐ.എക്ക് വിടുന്നതില്‍ തീരുമാനം ആയില്ല

Must Read

കോഴിക്കോട്: നഗരപരിധിയിലെ ഏഴ് കേന്ദ്രങ്ങളില്‍ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിയ സംഭവം ഒരു വര്‍ഷം പിന്നിടുമ്പോഴും സൂത്രധാന്മാരെ പിടികൂടാന്‍ പൊലീസിന് ഇനിയും കഴിഞ്ഞില്ല. 2021 ജൂലൈ ഒന്നിനാണ് സമാന്തര എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്ന വിവരം പുറത്തിറിയുന്നത്. എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ബുദ്ധികേന്ദ്രങ്ങളായി പ്രവര്‍ത്തിച്ച ഷബീര്‍, കൃഷ്ണപ്രസാദ്, അബ്ദുല്‍ഗഫൂര്‍ എന്നിവരാണ് ഒളിവില്‍ കഴിയുന്നത്.
സമാന്തര എക്‌സ്‌ചേഞ്ചില്‍ ജോലിക്കാരനായ കൊളത്തറ ശാരദാ മന്ദിരം ആഷിഖ് മന്‍സിലില്‍ ജുറൈസ്(24) മാത്രമാണ് കേസില്‍ പിടിയിലായിരുന്നത്.

കസബ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ യശോദ ബില്‍ഡിംഗ്, കെ എം എ ബില്‍ഡിംഗ് പുതിയറ, ശ്രീനിവാസ ലോഡ്ജിന് സമീപമുള്ള ബില്‍ഡിംഗ്, മൂരിയാട്ടുള്ള അമന്‍ പ്ലൈവുഡ് സ്ഥിതി ചെയ്യുന്ന ബില്‍ഡിംഗ്, വി ആര്‍ എസ് കോംപ്ലക്‌സ് മാങ്കാവ് എന്നിവിടങ്ങളിലും നല്ലളം പോലീസ് പരിധിയില്‍ കുണ്ടായിത്തോട് സന്തോഷ് ബില്‍ഡിംഗ് എന്നിവിടങ്ങളിലാണ് സമാന്തര എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇന്റലിജന്‍സ്, സൈബര്‍സെല്‍ വിദഗ്ധര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച്, ബി.എസ്.എന്‍ എല്‍ തുടങ്ങിയ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ പരിശോധന നടന്നിരുന്നു. ജൂലൈ മൂന്നിന് തന്നെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയുണ്ടായി.

അന്താരാഷ്ട്ര കോളുകള്‍ കോള്‍ റൂട്ടിങ് ഡിവൈസിന്റെ സഹായത്തോടെ ലോക്കല്‍ കോളുകളാക്കി മാറ്റുന്ന രീതിയാണ് സമാന്തര എക്‌സ്‌ചേഞ്ചുകളില്‍ നടന്നിരുന്നത്. രഹസ്യസ്വഭാവം പുലര്‍ത്തുന്ന തീവ്രവാദ ഗ്രൂപ്പുകള്‍ ഇത് ഉപയോഗപ്പെടുത്തുന്നു എന്ന ആരോപണം ശക്തമാണ്.
കോഴിക്കോട്ടെ എക്‌സ്‌ചേഞ്ചുകളില്‍ നിന്ന് 730 സിം കാര്‍ഡുകള്‍, സ്ലിം സ്ലോട്ടുകളുള്ള 26 ബോക്‌സുകള്‍, റൂട്ടറുകള്‍, ഇന്‍വര്‍ട്ടറുകള്‍ എന്നിവ കണ്ടെത്തിയിരുന്നു.

ബംഗളുരുവില്‍ സമാന്തര എക്‌സ്‌ചേഞ്ച് നടത്തിയ കേസില്‍ പ്രതിയായ മലപ്പുറം സ്വദേശി പുല്ലാട്ടില്‍ ഇബ്രാഹിം കോഴിക്കോട്ടെ കേസിലും പ്രതിയാണ്. കോഴിക്കോട്ട് എക്‌സ്‌ചേഞ്ച് തുടങ്ങാനുള്ള സാമഗ്രികള്‍ ബംഗളുരുവില്‍ നിന്ന് വാങ്ങി നല്‍കിയത് ഇബ്രാഹിം ആണെന്ന് വ്യക്തമായിരുന്നു. ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ തീവ്രവാദത്തിനായി ഉപയോഗിക്കുന്നത് തടയുന്ന, ഐ.ടി ആക്ടിലെ 66 എഫ് വകുപ്പ് അനുസരിച്ചാണ് കേസെടുത്തിരുന്നത്. കേസ് എന്‍.ഐ.എക്ക് വിടണമെന്ന്് സിറ്റി ക്രൈംബ്രാഞ്ച് കഴിഞ്ഞ മാര്‍ച്ചില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെങ്കിലും നടപടി ഉണ്ടായിട്ടില്ല. സമാന്തര എക്സ്ചേഞ്ചില്‍ ചൈനയുടെ സര്‍വര്‍ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു.പ്രതികളായ പി.പി ഷബീര്‍, മലപ്പുറം സ്വദേശി നിയാസ് എ്ന്നിവരുടെ അക്കൗണ്ടുകളിലേക്ക് രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി 40 കോടിയോളം രൂപ വന്നിട്ടുണ്ട്. പാകിസ്താനിലേക്കും കശ്മീരിലേക്കും എക്സ്ചേഞ്ചില്‍ നിന്ന് കോളുകള്‍ പോയതായി കണ്ടെത്തിയിട്ടുണ്ട്. ബംഗളുരുവിലെ സമാന്തര എക്സ്ചേഞ്ച് കേസിലും പുല്ലാട്ടില്‍ ഇബ്രാഹിം പ്രതിയാണ്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img