Wednesday, June 18, 2025

ഹോമിയോപ്പതി എന്ന സ്‌നേഹപ്പൊതി

Must Read

ഡോക്ടര്‍ സാമുവല്‍ ഹാനിമാന്‍ രൂപവത് കരിച്ച ഹോമിയോപ്പതി എന്ന ഇരുന്നൂറു  വര്‍ഷത്തോളം പ്രായമുള്ള വൈദ്യശാസ്ത്രശാഖ ലോകത്തെ മികച്ച വൈദ്യശാസ്ത്ര ശാഖാപട്ടികയില്‍ രണ്ടാമതെത്തിയത് വളരെ പെട്ടെന്നായിരുന്നു. ശാസ്ത്ര നൂതന സംവിധാനങ്ങളുടെ പിന്‍ബലത്തോടെ തന്നെ വളരെ വിജയകരമായി രോഗികള്‍ക്ക് ശമനം നല്കിക്കൊണ്ട് അത്  മുന്നോട്ടുപോകുന്നു. ഇന്ന് ഏറെ വിമര്‍ശിക്കപ്പെടുകയും ചര്‍ച്ചചെയ്യപ്പെടുകയും ചെയ്യുന്ന വൈദ്യശാസ്ത്രവും ഹോമിയോപ്പതി തന്നെയാണ്. ‘കായുള്ള മരത്തിനെ കല്ലെറിയൂ’എന്ന പഴഞ്ചൊല്ലാണ് ഇതിനു കാരണം.

ഹോമിയോ ചികിത്സയുടെ അടിസ്ഥാന നിയമം, സമാനമായ രോഗലക്ഷണങ്ങള്‍ ഉണ്ടാക്കാന്‍ പ്രാപ്തിയുള്ള മരുന്നുകൊണ്ട് ചികിത്സിക്കുക എന്നതാണ് (ടശാശഹശമ ശൊശഹശയൗ െരൗൃലിൗേൃ). ഹോമിയോപ്പതിയില്‍ ചികിത്സിക്കുന്നത് രോഗിയെയാണ്  രോഗത്തെയല്ല. ഒീഹഹെേശശര  മുുൃീമരവ എന്നാണ് അതിനു പറയുക. രോഗ ലക്ഷണങ്ങളുമായി രോഗി സമീപിക്കുമ്പോള്‍, അവരുടെ മാനസിക അവസ്ഥ, മുന്‍പ് വന്നിട്ടുള്ള അസുഖങ്ങള്‍, പാരമ്പര്യ രോഗങ്ങള്‍, ജീവിതസാഹചര്യം… അങ്ങനെ തുടങ്ങി ആ വ്യക്തിയുമായി ബന്ധമുള്ള എല്ലാ കാര്യങ്ങളെക്കുറിച്ചും നല്ല  ധാരണയുണ്ടാക്കി അതിന്റെ അടിസ്ഥാനത്തില്‍ ആണ് മരുന്ന് നിര്‍ണ്ണയിക്കുന്നത്. ഓരോ വ്യക്തിയും വ്യത്യസ്തനാണ് . അതുകൊണ്ടാണല്ലോ അവര്‍ക്ക് ഒരേ രോഗം വ്യത്യസ്ത രോഗലക്ഷണങ്ങളോടെ  വരുന്നത്. ഓരോ രോഗിയെയും വേര്‍തിരിച്ച് മനസ്സിലാക്കുന്നിടത്താണ് ഹോമിയോ ഡോക്ടറുടെ വിജയം. പലപ്പോഴും ഹോമിയോ മരുന്നുകള്‍ മനുഷ്യശരീരത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നത് കൃത്യമായി വിശദീകരിക്കാന്‍ കഴിയുന്നില്ല എന്നതാണ് ഹോമിയോക്കെതിരെ ഉയര്‍ന്നു വരുന്ന വിമര്‍ശനം.

നാനോടെക്‌നോളജി പോലുള്ള ശാസ്ത്ര സാങ്കേതിക കണ്ടുപിടിത്തങ്ങള്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് ചെറിയ തരത്തിലെങ്കിലും മറുപടി നല്‍കുന്നുണ്ട്. എങ്കിലും അത് അപൂര്‍ണ്ണമാണ്. ഭാവിയില്‍ ഈ മേഖലയിലുള്ള കൂടുതല്‍ കണ്ടുപിടിത്തങ്ങള്‍ വ്യക്തമായ ഉത്തരം നല്‍കാന്‍ സഹായകമാവുമെന്ന് കരുതാം. ലബോറട്ടറിസ്‌കാനിങ് സംവിധാനങ്ങളിലൂടെ ഹോമിയോ മരുന്നുകള്‍ കൃത്യമായി രോഗികള്‍ക്ക് ശമനം നല്‍കിയിട്ടുണ്ടെന്ന് ബോധ്യപ്പെടുത്താന്‍ കഴിയും. കൃത്യമായ രോഗനിര്‍ണയങ്ങള്‍ക്കും ആധുനിക വൈദ്യശാസ്ത്രം തുടര്‍ന്നു പോകുന്ന അതേ നൂതന  സംവിധാനങ്ങളെ ഹോമിയോപതിയും ആശ്രയിക്കാറുണ്ട്.
പലപ്പോഴും സര്‍ജറി വേണമെന്ന് മറ്റു വൈദ്യ ശാസ്ത്ര ശാഖകള്‍ തീര്‍ത്തു പറഞ്ഞ കേസുകള്‍ പോലും വളരെ സുഗമമായി ഹോമിയോപ്പതി മാറ്റി കൊടുക്കുന്നു എന്നതിന് ഏറെ അനുഭവങ്ങള്‍ സാക്ഷ്യം. കേരളത്തില്‍ അഞ്ച് മെഡിക്കല്‍ കോളജുകളും, എല്ലാ ജില്ലകളിലും നിരവധി താലൂക്കുകളിലും കിടത്തി ചികിത്സയുള്ള ഹോസ്പിറ്റലുകളും, വണ്ടൂരിലെ ക്യാന്‍സര്‍ സെന്ററും, കൂടാതെ മിക്ക എല്ലാ പഞ്ചായത്തുകളിലും ഗവണ്‍മെന്റ് ഡിസ്‌പെന്‍സറികളും, ആയിരക്കണക്കിന് പ്രൈവറ്റ് ക്ലിനിക്കുകളിലുമായി ധാരാളക്കണക്കിനു രോഗികള്‍ ചികിത്സ തേടുകയും ശമനം നേടുകയും ചെയ്യുന്നു . ഒട്ടും പാര്‍ശ്വഫലം ഇല്ലാത്ത ചികിത്സാരീതി എന്നതും ഹോമിയോപ്പതിയുടെ പ്രത്യേകതയാണ്. അലോപ്പതി മരുന്നുകളുടെ പാര്‍ശ്വഫലങ്ങളെ ഭയന്ന് ഹോമിയോപതിയില്‍ അഭയം തേടുന്ന ധാരാളം ആളുകളുണ്ട്. ചെറിയ കുഞ്ഞു മുതല്‍ വൃദ്ധര്‍ വരെ ഒരുപോലെ ഇഷ്ടപ്പെടുന്ന  മിഠായി ഗുളികകള്‍ അവരുടെ രോഗത്തിന് മാത്രമല്ല മനസ്സിനും ശാന്തിയാണ് പ്രധാനം ചെയ്യുന്നത്.

വന്ധ്യത ചികിത്സയിലും ത്വക്ക്  രോഗങ്ങളിലും ശിശു രോഗങ്ങളിലും സ്ത്രീ സംബന്ധ രോഗങ്ങളിലും ഹോമിയോപ്പതി ചികിത്സാ രീതി ഒന്നാമത് ആണെന്ന് സാധാരണ ജനങ്ങളെല്ലാം ഒരുപോലെ  അഭിപ്രായപ്പെടുന്നു. ഏറെ വിമര്‍ശനങ്ങള്‍ക്കിടയിലും ഹോമിയോപ്പതിയില്‍ വിശ്വാസമര്‍പ്പിച്ചു വരുന്ന രോഗികളുടെ എണ്ണം കുറയുന്നില്ലേ  ഇല്ല.
 ഹോമിയോപ്പതിയുടെ പിതാവ് ഡോ: സാമുവല്‍ ഹാനിമാന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചു വരുന്നു എന്നതും ഹോമിയോപ്പതിയിലെ അച്ചടക്കത്തെ സൂചിപ്പിക്കുന്നു.   നേര്‍മീകരണം(ുീലേിശേമെശേീി) എന്ന പ്രക്രിയയെകുറിച്ചും ധാരാളം സംശയങ്ങള്‍ നിലനില്‍ക്കുന്നു. ക്വാണ്ടിറ്റി കുറയുന്നതിനനുസരിച്ച് ക്വാളിറ്റി കൂടുന്നു എന്നതാണ് ഈ പ്രക്രിയയുടെ ആധാരം. അതുപ്രകാരമാണ് ഓരോ മരുന്നുകളുടെയും ഡോസ് നിശ്ചയിക്കുന്നത്.

ഒരു വൈദ്യശാസ്ത്ര ശാഖയും പൂര്‍ണ്ണമല്ല, ആ അപൂര്‍ണതയില്‍ ആണ് മറ്റു ശാഖകളുടെ നിലനില്‍പ്പും. അതുപോലെ എമര്‍ജന്‍സി കണ്ടീഷനുകള്‍ മാനേജ് ചെയ്യുന്നതില്‍ ഹോമിയോപ്പതി പുറകിലാണ്. എന്നാല്‍ ജീവിതശൈലി രോഗങ്ങള്‍ പോലുള്ള പതിയെ തുടങ്ങി പതിയെ പ്രോഗ്രസ് ചെയ്യുന്ന രവൃീിശര റശലെമലെ, െ ഹോമിയോപ്പതി വളരെ ഫലപ്രദമായി ചികിത്സിച്ചു മാറ്റുന്നു. ഹോമിയോ മരുന്ന് ചില ശരീരങ്ങളില്‍ പിടിക്കില്ല, ഹോമിയോ മരുന്ന് രോഗിയില്‍ ഇഫക്ട് ഉണ്ടാക്കാന്‍ ഏറെ സമയമെടുക്കും എന്നീ  മിഥ്യാധാരണകളും സമൂഹത്തില്‍ സജീവമാണ്. ശിശുക്കള്‍ മുതല്‍ പടുവൃദ്ധര്‍ക്കും ഗര്‍ഭിണികള്‍ക്കും എല്ലാം നന്നായി പിടിക്കുന്നവയാണ് ഈ മരുന്നുകള്‍.
അരൗലേ റശലെമലെ െഎന്ന പെട്ടെന്ന് തുടങ്ങി പെട്ടെന്ന് മൂര്‍ച്ഛിക്കുന്ന രോഗങ്ങള്‍ വളരെ പെട്ടെന്ന് തന്നെ ഹോമിയോ മരുന്നുകള്‍ക്ക് മാറ്റാന്‍ കഴിയും. എന്നാല്‍ മുകളില്‍ സൂചിപ്പിച്ചത്  പോലുള്ള ഇവൃീിശര റശലെമലെ,െ പതിയെ പുരോഗമിച്ച്  മൂര്‍ധന്യത്തില്‍ എത്തുന്നവ ആയതുകൊണ്ടുതന്നെ അവ മാറ്റിയെടുക്കാന്‍ കുറച്ചു കാലതാമസമെടുക്കും. ഹോമിയോ മരുന്നുകള്‍ എല്ലാം പ്രകൃതിയില്‍ നിന്ന് തന്നെ എടുക്കുന്നവയാണ്. അതിന്റെ വിവരങ്ങള്‍ ശേഖരിച്ച് സ്വരൂപിച്ചു വെച്ചിട്ടുള്ള പുസ്തകങ്ങളെ ഹോമിയോപ്പതിക് ഫാര്‍മകോപ്പിയകള്‍ എന്നു പറയും. വളര്‍ത്തുമൃഗങ്ങളെ ചികിത്സിക്കാനും, പ്രതിരോധമരുന്നുകളായും ഹോമിയോ മരുന്നുകള്‍ വ്യാപകമായി ഉപയോഗിച്ചു വരുന്നു.

ഹോമിയോ മരുന്നുകള്‍ എങ്ങനെ മനുഷ്യ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നത് ആരോഗ്യമുള്ള മനുഷ്യരില്‍ റൃൗഴ ുൃീ്ശിഴ എന്ന വ്യവസ്ഥാപിത സംവിധാനത്തിലൂടെ പരീക്ഷണവിധേയമാക്കിയതിന് ശേഷമാണ് രോഗികളിലേക്ക് എത്തുന്നത്. ഹോമിയോപ്പതിയുടെ അടിസ്ഥാന പ്രമാണങ്ങളും ആധുനിക ശാസ്ത്രവിഷയങ്ങളും സംയോജിപ്പിച്ചു തന്നെയാണ് ഹോമിയോ മെഡിക്കല്‍ കോളജുകളില്‍ പഠനം നടക്കുന്നത്.
ഈ കോവിഡ് പശ്ചാതലത്തിലും ഹോമിയോ ഇമ്മ്യൂണ്‍ബൂസ്റ്ററുകള്‍ ജനങ്ങള്‍ക്കേറെ ആശ്വാസമാണ് എന്നത് ഒരു യാഥാര്‍ഥ്യമാണ്. മറ്റു ചികിത്സാരീതികളെ അപേക്ഷിച്ച് ഹോമിയോ ചികിത്സാ ചെലവ് വളരെ തുച്ഛം ആണെന്നതും ഹോമിയോപതിയെ സാധാരണക്കാര്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു. ചികിത്സ ഏതായാലും രോഗിയുടെ ശമനം ആണല്ലോ പ്രധാനം. അതുകൊണ്ട് തന്നെ വൈദ്യശാസ്ത്ര ശാഖകള്‍ പരസ്പരം കലഹിക്കാതെയും പഴി ചാരാതെയും ഒരുമിച്ച് നിന്ന് മലയാളികളുടെ രോഗമുക്തിക്കു പ്രയത്‌നിക്കേണ്ടതുണ്ട്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img