Thursday, June 19, 2025

കേശവദേവ് സാഹിത്യലോകത്തെ ശക്തനും ധീരനും

Must Read

കെ.പി രാജീവന്‍

കേശവദേവ് കാലയവനികക്കുള്ളില്‍ മറഞ്ഞിട്ട് 39 വര്‍ഷമാകുന്നു. 1983 ജൂലൈ ഒന്നിനായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. 1904 ജൂലൈ 20 ന് വടക്കന്‍ പറവൂരില്‍ ജനിച്ച കേശവ പിള്ള പിന്നീട് ആര്യസമാജത്തില്‍ ചേര്‍ന്ന് കേശവദേവ് ആയി. തൊഴിലാളി പ്രസ്ഥാനവുമായി ഐക്യപ്പെട്ട ധീരനായ എഴുത്തുകാരനായിരുന്നു ദേവ്. ഓടയില്‍ നിന്ന് ,അയല്‍ക്കാര്‍ ,കണ്ണാടി
തുടങ്ങിയ നോവലുകള്‍ അടക്കം 20 ലേറെ കൃതികള്‍. ഓടയില്‍ നിന്ന് ദേവിനെ പ്രശസ്തനാക്കി. റിക്ഷാക്കാരന്‍ പപ്പുവിന്റെ കഥ. 1965 ല്‍ കെ എസ് സേതുമാധവന്‍ സിനിമ ആക്കിയപ്പോള്‍ സത്യന്‍ മാഷ് ആണ് പപ്പുവിന്റെ റോള്‍ അഭിനയിച്ചത്. ഗംഭീരം. അയല്‍ക്കാര്‍ നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും സോവിയറ്റ് ലാന്റ് അവാര്‍ഡും ലഭിച്ചു.

ആകാശവാണിയില്‍ കുറച്ചു കാലം പ്രൊഡ്യൂസര്‍ ആയിരുന്നു. എതിര്‍ക്കുക, പ്രതിഷേധിക്കുക എന്നതായിരുന്നു സാഹിത്യത്തിലും സാമൂഹിക ജീവിതത്തിലും ദേവിന്റെ നയം. അദ്ദേഹത്തിന്റെ ആത്മകഥയുടെ പേര് തന്നെ എതിര്‍പ്പ് എന്നായിരുന്നു. ബഷീര്‍, തകഴി എന്നിവര്‍ ദേവിന്റെ കാലഘട്ടത്തില്‍ തന്നെ എഴുത്തില്‍ സജീവമായവരാണ്. സമൂഹത്തില്‍ നടക്കുന്ന അനീതികള്‍ക്കും അക്രമങ്ങള്‍ക്കും എതിരെ തൂലിക ചലിപ്പിച്ച എഴുത്തുകാരനായിരുന്നു ദേവ്. അധികാരകേന്ദ്രങ്ങളോട് എന്നും വിട്ടുനിന്നിട്ടുള്ള ആളാണ് കേശവദേവ്.

സാഹിത്യലോകത്തെ വര്‍ണവിവേചനത്തോടും അദ്ദേഹം യുദ്ധം ചെയ്തു. ഞാന്‍ സാഹിത്യത്തിലെ പറയനാണ് എന്ന് ഉറക്കെ വിളിച്ചുപറയാന്‍ സന്നദ്ധനായി. ഒരു യോഗത്തില്‍ അദ്ദേഹം ഇക്കാര്യം ഉച്ചൈസ്വരം പ്രഖ്യാപിക്കുകയുണ്ടായി. കൈയും കലാശവും കാട്ടിയായിരുന്നു പ്രസംഗം. പ്രസംഗത്തിന് ശേഷം ഇരിപ്പിടത്തില്‍ തിരിച്ചെത്തിയ ദേവിനോട് അടുത്തുണ്ടായിരുന്ന എന്‍.വി കൃഷ്ണവാരിയര്‍ ഇങ്ങനെ പറഞ്ഞത്രെ: ‘അസ്സലായി പറയന്‍തുള്ളല്‍!’

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img