Thursday, June 19, 2025

തൂരി സിനാമല താഴ്‌വരയില്‍

Must Read

ഗായകന്‍ പള്ളിക്കല്‍ മൊയ്തീന്റെ ഓര്‍മ്മകള്‍ക്ക് 9 വര്‍ഷം-

പി.വി. ഹസീബ് റഹ്മാന്‍

1975 കളിലെ ഒരു സായാഹ്നം. കോട്ടക്കലില്‍ നടന്ന ഒരു ചടങ്ങിന്റെ ഉദ്ഘാടനത്തിന് സി.എച്ച് മുഹമ്മദ് കോയ കടന്നുവരുമ്പോഴാണ് ഒരു ചെറുപ്പക്കാരന്‍ മാപ്പിളപ്പാട്ട് പാടുന്നത് ശ്രദ്ധയില്‍ പെടുന്നത്.. സി.എച്ച് വന്നതോടെ പാട്ട് നിര്‍ത്തി. സ്റ്റേജില്‍ എത്തിയ അദ്ദേഹം പാട്ട് തുടരാന്‍ പറഞ്ഞു. ‘അഹദായേ റബ്ബും നീയേ… ആരിലും ഹുബ്ബും നീയേ …”മനോഹര ശബ്ദത്തില്‍ പാട്ടയാള്‍ പാടി മുഴുമിപ്പിച്ചു. പ്രസംഗം കഴിഞ്
ലഭിച്ച നോട്ടുമാലകള്‍ എടുത്ത് സി.എച്ച് ആ യുവാവിന്റെ കഴുത്തിലണഞ്ഞു കൊടുത്തു.

മാപ്പിളപ്പാട്ട് ലോകം എന്നും ഓര്‍ക്കുന്ന ഒരു പിടി ഇശലുകള്‍ സമ്മാനിച്ച പള്ളിക്കല്‍ മൊയ്തീന്‍ എന്ന അതുല്യ ഗായകനായിരുന്നു അത്.
സ്വന്തമായ ശൈലിയില്‍ ഗാനലോകത്ത് ഇടം പിടിച്ച മൊയ്തീന്‍ വിടപറഞ്ഞു പോയിട്ട് ജൂണ്‍ 4 ന് 9 വര്‍ഷം. ചെറുപ്പം തൊട്ട് പാട്ടിന്റെ ലോകത്ത് എത്തിയ മൊയ്തീന്റെ ആരാധകര്‍ ഇന്നും ധാരാളം.
മാപ്പിളപ്പാട്ടിന്റെ ഹിറ്റ് പട്ടികയിലാണ് ഇദ്ദേഹത്തിന് എന്നും സ്ഥാനം.സ്വന്തമായ ശൈലിയില്‍ ഇശല്‍ വീഥിയില്‍ ഇടംപിടിച്ച മൊയ്തീന്‍ ഒരുകാലത്തെ തൃശൂര്‍ ആകാശവാണിയിലെ സ്ഥിരം സാന്നിധ്യമായിരുന്നു.70കളോടെ തന്നെ സ്വന്തമായ ഗായക സംഘം ഉണ്ടാക്കി കേരളത്തിനകത്തും പുറത്തും ഗള്‍ഫ് നാടുകളിലുമായ ഈ ഗായകന്‍ നിരവധി ഗാനമേളകളാണ് നടത്തിയിരുന്നത്.

1943ല്‍ മലപ്പുറം ജില്ലയിലെ പള്ളിക്കല്‍ ബസാറിലെ പൂച്ചേങ്ങല്‍ അഹമ്മദിന്റേയും ബിച്ചീവിയുടേയും മൂത്ത മകനായി ജനിച്ച
മൊയ്തീനില്‍ ബാല്യം തൊട്ടേ സംഗീതത്തിന്റെ വഴിയില്‍ എത്തിയിരുന്നു.ബന്ധു ബീരാന്‍ മൊയ്ദീന്‍ കൊണ്ടു വന്ന ‘ചവിട്ടാര്‍മോണിയ ത്തിന്റെ നാദം കേട്ടാണ് സംഗീതത്തിന്റ അഭിരുചി പുറത്തു വന്നത്. നാലാം ക്ലാസു കാരന്റെ വിരലുകള്‍ ഹാര്‍മോണിയത്തില്‍ ചലിക്കുന്നത് പതിവായതോടെ സംഗീതജ്ഞന്‍ മീഞ്ചന്ത ഗോപാലന്‍ ഭാഗവതരുടെ ശിക്ഷണ ത്തില്‍ ശാസ്ത്ര സംഗീതത്തിന് ഇരുത്തി.ഒപ്പം തബല വായനയും തുടങ്ങി.
പള്ളിക്കല്‍ മൊയ്തീന്‍ താരമായി മാറി.മലബാറില്‍ പേരെടുത്തതോടെ മാപ്പിളപ്പാട്ടിന്റെ പ്രചാരണത്തിനും നിലനില്‍പ്പിനും വേണ്ടി നാട്ടിലുടനീളം ഓടിനടന്നു.

മാപ്പിളപ്പാട്ടിന്റെ ഇതിഹാസങ്ങളായിരുന്ന വി.എം. കുട്ടി,എ.വി. മുഹമ്മദ് ,കെ.ടി.മുഹമ്മദ് കുട്ടി,എരഞ്ഞോളി മൂസ ,എം.പി.ഉമ്മര്‍ കുട്ടി , കെ.എസ്. മുഹമ്മദ്കുട്ടി , പീര്‍ മുഹമ്മദ് ഉള്‍ പ്പെടെയുള്ളവര്‍ക്കൊപ്പമെല്ലാം മൊയ്തീന്റ പാട്ടുകളും മാപ്പിളപ്പാട്ട് ആസ്വദകര്‍ നെഞ്ചേറ്റി .

വിളയില്‍ ഫസീല ,ഇന്ദിര , മോളി റാവു , ചാന്ദ് ബീവി , പ്രഭാവതി , ഫാത്വിമ തിരൂര്‍ ഉള്‍പ്പടെ നിരവധി സ്ത്രീ ശബ്ദങ്ങളും
അദ്ദേഹത്തിന്റ ട്രൂപ്പുകളിലും റികാര്‍ഡുകളിലും കൂടെ പാടിയവരാണ്..കെ. ടി.മുഹമ്മദും ,കെ.ടി. മൊയ്ദീനും ,മറ്റത്ത് മുഹമ്മദും ,ബാപ്പു വെള്ളി പ്പറമ്പും, ഒ.എം കരുവാരക്കുണ്ടും , ഹസന്‍ നെടിയനാടുമെല്ലാം അദ്ദേഹത്തിന് പാടാന്‍ പാട്ടുകള്‍ സമ്മാനിച്ചു. വാര്‍ധക്യ കാലത്തും പാട്ടിനോടുള്ള സ്നേഹം
കൈവിട്ടില്ല. പ്രായത്തിന്റെ അവശതയിലും ജയ്ഹിന്ദ് ടിവിയുടെ ”മാപ്പിളപ്പാട്ട്” റിയാലിറ്റി ഷോയില്‍ താരമായി

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img