Friday, June 20, 2025

മലബാറിലേക്ക് പുതിയ വണ്ടികള്‍; മുഖം തിരിച്ച് റെയില്‍വെ

Must Read

കോഴിക്കോട്: മലബാറിലേക്ക് പുതിയ ട്രെയിനുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ റെയില്‍വേക്ക് നിഷേധാത്മക സമീപനം. ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരുമായി എം.കെ രാഘവന്‍ എം.പി ചര്‍ച്ച നടത്തിയെങ്കിലും ശുഭയാത്രക്കുള്ള വഴികളൊന്നും തെളിഞ്ഞിട്ടില്ല. പിറ്റ്ലൈന്‍ ഇല്ലാത്തതാണ് പുതിയ വണ്ടികള്‍ അനുവദിക്കാന്‍ റെയില്‍വേ തടസ്സമായി പറയുന്നത്. സ്ഥലം ചൂണ്ടിക്കാണിച്ചിട്ടും പിറ്റ്ലൈന്‍ അനുവദിക്കാതിരിക്കുന്നതും റെയില്‍വെ തന്നെയാണ്. ഇതെങ്ങനെ ശരിയാകും എന്ന ചോദ്യത്തിന് ആര്‍ക്കും മറുപടിയില്ല. വെസ്റ്റ്ഹില്ലില്‍ പിറ്റ്ലൈന്‍ അനുവദിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. എം.കെ രാഘവന്‍ എം.പിയായതിനുശേഷം പലതവണ ഈ ആവശ്യം ഉന്നയിക്കപ്പെട്ടു. റെയില്‍വെ ഇതുവരെ അംഗീകരിച്ചിട്ടില്ല. പിറ്റ്ലൈന്‍ അനുവദിക്കാന്‍ ആവില്ലെന്ന് കര്‍ശന നിലപാടാണ് റെയില്‍വെ സ്വീകരിച്ചിരുന്നത്. നിലപാട് മാറ്റം ഉണ്ടാവാം എന്ന അഴകൊഴമ്പന്‍ നയമാണ് ഇപ്പോള്‍ തുടരുന്നത്. ഏതായാലും പിറ്റ്ലൈന്‍ ഉടനെയൊന്നും ഉണ്ടാവില്ലെന്ന് ഉറപ്പാണ്.

ട്രെയിനുകളുടെ അറ്റകുറ്റപണി നടത്താനാണ് പിറ്റ്ലൈന്‍ സ്ഥാപിക്കുന്നത്. പാലക്കാട് ഡിവിഷന്റെ കീഴില്‍ മംഗലാപുരത്ത് മാത്രമാണ് പിറ്റ്ലൈന്‍ ഉള്ളത്. തിരുവനന്തപുരം ഡിവിഷന്റെ കീഴില്‍ തിരുവനന്തപുരം, കൊച്ചുവേളി, നാഗര്‍കോവില്‍, എറണാകുളം സൗത്ത്, ആലപ്പുഴ എന്നിവിടങ്ങളില്‍ പിറ്റ്ലൈന്‍ സ്ഥാപിച്ചിട്ടുണ്ട്. അവിടെ നിന്നെല്ലാം ട്രെയിനുകള്‍ ആരംഭിക്കാന്‍ കഴിയുമെന്നതിനാല്‍ തിരക്ക് കുറവാണ്.

പാലക്കാട് ടൗണില്‍ പിറ്റ്ലൈന്‍ സ്ഥാപിക്കാന്‍ 10 കോടി രൂപ വകയിരുത്തിയിരുന്നുവെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. കോഴിക്കോട്ടും കണ്ണൂരും പിറ്റ്ലൈന്‍ സ്ഥാപിക്കണമെന്ന ആവശ്യം റെയില്‍വെയുടെ പരിഗണനക്ക് വന്നതാണ്. വെസ്റ്റ്ഹില്ലില്‍ 24 കോച്ചുകള്‍ക്ക് സൗകര്യമുള്ള പിറ്റലൈന്‍ സ്ഥാപിച്ചാല്‍ ചില ദീര്‍ഘദൂര വണ്ടികള്‍ക്ക് കോഴിക്കോട് നിന്ന് തുടങ്ങാന്‍ കഴിയും. ജനശതാബ്ദി ആഴ്ചയില്‍ ഏഴുദിവസവും ഓടിക്കാന്‍ കഴിയും. പാലക്കാട് ഡിവിഷനില്‍ 100 കോടിക്ക് മുകളില്‍ വരുമാനമുള്ള സ്റ്റേഷനാണ് കോഴിക്കോട്. കൊവിഡ് വരുന്നതിന് മുമ്പ് ഇവിടെ ശരാശരി 55,000 യാത്രക്കാര്‍ എത്തിയിരുന്നു. റിസര്‍വേഷന്‍ യാത്രക്കാരും കോഴിക്കോട്ടാണ് കൂടുതല്‍ ഉള്ളത്. മംഗലാപുരം ഇതിന് പിന്നിലാണ്. ഇക്കാര്യങ്ങളൊന്നും റെയില്‍വെ പരിഗണിക്കുന്നില്ല എന്നതാണ് ഖേദകരം.പാലക്കാട് ഡിവിഷനിലെ പ്രധാനകേന്ദ്രമായ ഷൊര്‍ണൂരില്‍ പിറ്റ്ലൈന്‍ സ്ഥാപിക്കണമെന്ന ആവശ്യവും റെയില്‍വെ അംഗീകരിക്കുന്നില്ല.

ബംഗളുരുവിലേക്ക് യശ്വന്ത്പുര എക്സ്പ്രസ് മാത്രമാണ് കോഴിക്കോട് നിന്ന് ഉള്ളത്. കണ്ണൂരില്‍ നിന്ന് ഹസ്സന്‍ വഴി ബംഗളുരുവിലേക്കുള്ള വണ്ടി കോഴിക്കോട്ടേക്ക് നീട്ടണമെന്ന ആവശ്യവും അംഗീകരിക്കപ്പെടുന്നില്ല. പിറ്റ്ലൈന്‍ സ്ഥാപിച്ചാല്‍ ഇതിനെല്ലാം പരിഹാരമാവുമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img