Thursday, June 19, 2025

ഉമ്മത്തൂര്‍ പുഴയില്‍ ചൊവ്വാഴ്ച ഒഴുക്കില്‍പ്പെട്ട മിസ്ഹബിന്റെ മയ്യത്തും കണ്ടെത്തി

Must Read

വാണിമേല്‍: ചെക്യാട് പഞ്ചായത്തിലെ ഉമ്മത്തൂര്‍ പുഴയില്‍ ചൊവ്വാഴ്ച വൈകുന്നേരം ഒഴുക്കില്‍പ്പെട്ട രണ്ടാമത്തെ വിദ്യാര്‍ത്ഥിയുടെ മൃതദേഹം ഇന്ന് കണ്ടെത്തി.ഉമ്മത്തൂര്‍ സഖാഫത്തുല്‍ ഇസ് ലാമിയ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയും താഴെക്കണ്ടത്തില്‍ അലിയുടെ മകനുമായ മിസ്ഹബിന്റെ(13)മയ്യിത്താണ് വ്യാഴാഴ്ച നാവികസേനയും ദേശീയ ദുരന്തനിവാരണ സേനയും ചേര്‍ന്ന് കരക്കെടുത്തത്.മുടവന്തേരി കൊയിലോത്ത് മൊയ്തുവിന്റെ മകനും പാറക്കടവ് ദാറുല്‍ ഹുദ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായ മുഹമ്മദിനെ(13) സംഭവദിവസം കരക്കെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല.
ദേശീയ ദുരന്തനിവാരണ സേന, അഗ്‌നിശമന സേന, വിവിധ കേന്ദ്രങ്ങളില്‍ നിന്നെത്തിയ വിദഗ്ധ സംഘങ്ങള്‍ തെരച്ചില്‍ നടത്തിയെങ്കിലും മിസ്ഹബിനെ കണ്ടെത്താനായിരുന്നില്ല.

മുഹമ്മദ്

നാവിക സേന ഉമ്മത്തൂര്‍ പുഴയിലെ ഇല്ലത്ത് താഴ,ചരപ്പില്‍ കടവില്‍ തെരഞ്ഞെങ്കിലും ഫലം കണ്ടില്ല.രണ്ടാം ഘട്ടം തെരച്ചില്‍ സമീപത്തെ മണക്കടവ് ചേട്യാലക്കടവ് ഭാഗങ്ങളില്‍ നടത്തുന്നതിനിടെ ചേട്യാലക്കടവില്‍ പെരിങ്ങത്തൂര്‍ പാലത്തിനടുത്ത് നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.ഇവിടെ തെരച്ചില്‍ തുടരുകയായിരുന്ന ദേശീയ ദുരന്തനിവാരണ സേനയാണ് മൃതദേഹം കരയിലേക്ക് കൊണ്ടുവന്നത്.


മൂന്ന് ദിവസം ഉറങ്ങാതെ കാത്തിരുന്ന ഗ്രാമവാസികളും ജനപ്രതിനിധികളുമായ നൂറുക്കണക്കിനാളുകള്‍ പുഴയോരത്ത് എത്തി.മയ്യിത്ത് വടകരയിലെ ജില്ലാ ഗവ.ആശുപത്രിയിലേക്കയച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img