Sunday, June 22, 2025

2005ലെ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസ്: പ്രതികളെ വെറുതെ വിട്ടു.

Must Read

കോഴിക്കോട്: കമ്പ്യൂട്ടര്‍ സ്ഥാപനത്തിന്റെ മറവില്‍ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിയെന്ന കേസില്‍ 17 വര്‍ഷത്തിനുശേഷം പ്രതികളെ വിട്ടയച്ചു. ഒന്നാം പ്രതി അരീക്കോട് സ്വദേശി മുഹമ്മദ് റഫീഖ് മൂന്നാം പ്രതി മൂന്നാം പ്രതി കണ്ണൂര്‍ സ്വദേശി സുബൈര്‍ എന്നിവരെയാണ് വെറുതെ വിട്ടത്. രണ്ടാംപ്രതി ഒളിവിലാണ്.

കോഴിക്കോട് സിജെഎം കോടതിയാണ് വിധി പറഞ്ഞത്. കോഴിക്കോട്ടെ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചിന് രാജ്യാന്തര ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. കോഴിക്കോട് ചിന്താവളപ്പ് റോഡിലാണ് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയത്. വാടകക്കെടുത്ത കെട്ടിടത്തിലാണ് റൈസ് ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിച്ചു വന്നിരുന്നത്.

ഴിക്കോട് നഗരത്തിലെ സ്മാര്‍ട്ട് ടെക് എന്ന സ്ഥാപനത്തിന്റെ മറവില്‍ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിയ മൂന്നംഗ സംഘത്തെ 2007 സെപ്റ്റംബറിലാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. വിദേശത്ത് നിന്നുള്ള ഫോണ്‍ കോളുകള്‍ ലോക്കല്‍
കോളുകളാക്കി മാറ്റിയായിരുന്നു ടെലിഫോണ്‍ എക്സ്ചേഞ്ചിന്റെ പ്രവര്‍ത്തനം.

തട്ടിപ്പിലൂടെ ആകെ 94 ലക്ഷം രൂപ സര്‍ക്കാരിന് നഷ്ടമായെന്നാണ് കണക്ക്. ക്രൈം ബ്രാഞ്ചിന്റെ കോഴിക്കോട് യൂണിറ്റാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. സമാന്തര എക്സ്ചേഞ്ചുമായി പ്രതികള്‍ക്കുളള ബന്ധം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. പ്രതികള്‍ക്കുവേണ്ടി അഡ്വ. ടി.കെ ഷിബു ഹാജരായി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img