Friday, June 20, 2025

കൂളിമാട് പാലത്തിന്റെ നിര്‍മ്മാണത്തില്‍ പിഴവുണ്ടായിട്ടില്ലെന്ന് ഊരാളുങ്കല്‍ സൊസൈറ്റി

Must Read

കോഴിക്കോട്: കൂളിമാട് പാലത്തിന്റെ ബീം തകര്‍ന്ന സംഭവത്തില്‍ പ്രതികരിച്ച് ഊരാളുങ്കല്‍ സൊസൈറ്റി. നിര്‍മ്മാണത്തില്‍ പിഴവുണ്ടായിട്ടില്ലെന്ന് ഊരാളുങ്കല്‍ സൊസൈറ്റി സിഇഒ സുനില്‍ കുമാര്‍ പറഞ്ഞു. സാങ്കേതിക തകരാറാണ് പ്രശ്നമെന്നും അദ്ദേഹം വിശദീകരിച്ചു. അതേസമയം, കൂളിമാട് പാലത്തില്‍ പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് വിഭാഗം നടത്തുന്ന പരിശോധന തുടരും. നിര്‍മ്മാണവുമായി ബന്ധപ്പെട്ട രേഖകളാണ് പരിശോധിക്കുക. നിര്‍മ്മാണ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്തും. ഹൈഡ്രോളിക് ജാക്കിക്കുണ്ടായ സാങ്കേതിക തകരാറാണ് അപകട കാരണമെന്നാണ് കേരള റോഡ് ഫണ്ട് ബോര്‍ഡ് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട്.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കോഴിക്കോട് കൂളിമാട് പാലം തകര്‍ന്നതില്‍ വിശദീകരണവുമായി കിഫ്ബിയും രംഗത്തെത്തിയിരുന്നു. ഹൈട്രോളിക് ജാക്കിയുടെ യന്ത്രത്തകരാറാണ് പാലം തകരാന്‍ കാരണം. ഗര്‍ഡറുകള്‍ ഉയര്‍ത്താന്‍ ഉപയോഗിച്ച ഹൈട്രോളിക് ജാക്കി പ്രവര്‍ത്തിപ്പിക്കുന്നതിലെ നൈമിഷികമായ വീഴ്ച അപകടത്തില്‍ കലാശിച്ചു. നിര്‍മ്മാണത്തില്‍ ഉപയോഗിച്ച വസ്തുക്കളുടെ ഗുണനിലവാരത്തില്‍ വീഴ്ചയില്ല. ഗുണനിലവാര മാനദണ്ഡങ്ങള്‍ തൃപ്തികരമെന്നും കിഫ്ബി ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിച്ചു. എന്നാല്‍, പാലം തകരാനുണ്ടായ കാരണം ഹൈഡ്രോളിക് ജാക്കിയുടെ പിഴവാണോ എന്ന് വിശദപരിശോധനക്ക് ശേഷമേ വ്യക്തമാകൂ എന്ന് പി ഡബ്യു ഡി വിജിലന്‍സ് വിഭാഗം അറിയിച്ചു. തകര്‍ന്ന ബീമുകള്‍ക്ക് പകരം പുതിയത് സ്ഥാപിക്കേണ്ടിവരുമെന്നും കൂളിമാട് പരിശോധനക്കെത്തിയ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൊലീസ് വിജിലന്‍സും ഇന്നലെ സ്ഥലത്ത് പരിശോന നടത്തിയിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img