ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ വസതികളിലും ഓഫിസുകളിലും ഉള്‍പ്പെടെ ഒന്‍പതിടത്ത് സിബിഐ റെയ്ഡ്. ഡല്‍ഹി, മുംബൈ, ചെന്നൈ, ഒഡീഷ, കര്‍ണാടക, തമിഴ്‌നാട്ടിലെ ശിവഗംഗ എന്നിവിടങ്ങളിലാണ് റെയ്ഡ്. വിദേശ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പുതിയ കേസ് റജിസ്റ്റര്‍ ചെയ്താണ് അന്വേഷണം. ഒന്‍പതിടത്തും ഒരേ സമയമാണ് സിബിഐ സംഘമെത്തിയത്. കാര്‍ത്തി ചിദംബരത്തിന്റെ 2010 മുതല്‍ 2014 വരെയുള്ള വിദേശ സാമ്പത്തിക ഇടപാടുകളിലും അന്വേഷണം നടക്കുന്നുണ്ട്.
പഞ്ചാബിലെ ഒരു പ്രോജക്ടില്‍ ജോലി ചെയ്യുന്നതിനായി ചില ചൈനീസ് പൗരന്മാര്‍ക്ക് വീസ സൗകര്യം ഒരുക്കാന്‍ 50 ലക്ഷം രൂപ കാര്‍ത്തി ചിദംബരം കൈക്കൂലിയായി കൈപ്പറ്റിയെന്നാണ് പ്രധാന ആരോപണം. റെയ്ഡ് 15 മിനിറ്റോളം റെയ്ഡ് നീണ്ടു. എയര്‍സെല്‍ മാക്‌സിസ് അഴിമതിക്കേസില്‍ പി.ചിദംബരവും കാര്‍ത്തി ചിദംബരവും നിലവില്‍ അന്വേഷണം നേരിടുന്നുണ്ട്. പി.ചിദംബരം ധനമന്ത്രിയായിരിക്കെ 305 കോടി രൂപയുടെ വിദേശ ഫണ്ട് സ്വീകരിച്ചതടക്കം മറ്റു കേസുകളിലും കാര്‍ത്തി ചിദംബരത്തിനെതിരെ അന്വേഷണം നടക്കുന്നുണ്ട്.
അതേസമയം, റെയ്ഡിനെ പരിഹസിച്ച് കാര്‍്ത്തി രംഗത്തെത്തി. ”എനിക്കു തന്നെ എണ്ണം നഷ്ടപ്പെട്ടിരിക്കുന്നു. ഇത് എത്രമാത്തെ തവണയാണ്. ഇത് റെക്കോര്‍ഡ് ആയിരിക്കും” റെയ്ഡിനെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ക്കു പിന്നാലെ കാര്‍ത്തി ചിദംബരം ട്വീറ്റ് ചെയ്തു. പി. ചിദംബരത്തിനെതിരായ സിബിഐ നടപടി രാഷ്ട്രീയ അധപതനമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ചിദംബരം ദേശീയവാദിയും രാജ്യസ്‌നേഹിയുമാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല ചൂണ്ടിക്കാട്ടി. സിബിഐ പരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ലെന്ന് പി ചിദംബരം അറിയിച്ചു. അന്വേഷണ സംഘം കാണിച്ച എഫ് ഐ ആറില്‍ താന്‍ പ്രതി സ്ഥാനത്തില്ലെന്നും ഔദ്യോഗിക വസതിയില്‍ നിന്നും ഒന്നും പിടിച്ചെടുത്തിട്ടില്ലെന്നും ചിദംബരം ട്വിറ്ററിലൂടെ വിശദീകരിച്ചു.