മംഗളൂരു:ഉടുപ്പി ജില്ലയിലെ കൗപ് താലൂക്കിൽ മല്ലർ ഗ്രാമത്തിൽ ചൊവ്വാഴ്ച ശിരോവസ്ത്രം ധരിച്ച വിദ്യാർത്ഥിനികൾ ഗവ.ഉർദു സ്കൂളിൽ അധികൃതരുടെ അനുമതിയോടെ പ്രിപ്പറേറ്ററി പരീക്ഷ എഴുതി.ഭൂരിഭാഗം മുസ്ലിം വിദ്യാർഥികൾ പഠിക്കുന്ന ഈ സ്കൂളിൽ പത്താം തരത്തിൽ 22 പെൺകുട്ടികളാണുള്ളത്.
ഇതിൽ എട്ടുപേർ ശിരോവസ്ത്രം അഴിക്കില്ലെന്ന് ശഠിച്ചു.കർണാടക ഹൈക്കോടതി നിർദേശത്തിന്റെ കാര്യം ഹെഡ്മാസ്റ്ററും അദ്ധ്യാപകരും പറഞ്ഞെങ്കിലും കുട്ടികൾ വഴങ്ങിയില്ല.ഒടുവിൽ അധികൃതർ കുട്ടികൾക്ക് വഴങ്ങി.