കാസറഗോഡ് : ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് മെഡിക്കൽ കോളജ് സ്ഥാപിക്കേണ്ടത് കാസർക്കോട്ടു തന്നെയാണെന്നും എൻഡോസൾഫാൻ ദുരന്തം ഏറ്റുവാങ്ങിയ ഇരകളുടെ നാട്ടിന്റെ അവകാശമാണ് അതെന്നും മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ സി. ടി അഹമ്മദലി വ്യക്തമാക്കി. ഈ അവകാശ സമരത്തിനൊപ്പം താനും തന്റെ പാർട്ടിയും അവസാനം വരെ സജീവമായി ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മയുടെ സമര പന്തലിൽ 22-ആം ദിന നിരാഹാരം അനുഷ്ഠിച്ച കേസെഫ് എക്സിക്യൂട്ടീവ് മെന്പർ ഹസൈനാർ തോട്ടുംഭാഗത്തിനും സഹപ്രവർത്തകർക്കും ഉപവാസം അവസാനിപ്പിക്കുന്നതിന് നാരങ്ങാ നീര് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.