Friday, June 20, 2025

സിവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് മേയര്‍ വിളിച്ച യോഗത്തിൽ നിന്ന് ഒരു വിഭാഗം ഇറങ്ങി പോയി 

Must Read

കോഴിക്കോട്: പള്ളിക്കണ്ടി അഴീക്കല്‍ റോഡില്‍ കല്ലായി പുഴയില്‍ സിവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിന്റെ മുന്നോടിയായി   മേയര്‍ കൗണ്‍സില്‍ ഹാളില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്ന് ഒരു വിഭാഗം ഇറങ്ങി പോയി. പ്ലാന്റ് സ്ഥാപിക്കുന്നത് കോതിയിലെന്ന് പദ്ധതിയില്‍ പറയുന്നത്. എന്നാല്‍  പള്ളിക്കണ്ടി അഴിക്കല്‍ റോഡില്‍ കല്ലായി പുഴയില്‍ നടപ്പിലാക്കുന്നതിന് സ്ഥലം അടയാളപ്പെടുത്തുന്നതിന് ഉദ്യോഗസ്ഥര്‍ വന്നത്. ഇതിലെ പൊരുത്തക്കേടുമായി ബന്ധപ്പെട്ട  ചോദ്യത്തിന് വ്യക്തമായ മറുപടി ലഭിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. കോര്‍പ്പറേഷന് തന്നെ കൃത്യമായ അറിവില്ലെന്നും, പദ്ധതി പുഴയില്‍ സി.ആര്‍.സെഡ് നിയമം ലംഘിച്ചും ജനവാസ മേഖലയിലും നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും ഒരു വിഭാഗം വ്യക്തമാക്കി.  അഞ്ച് മണിക്ക് ആരംഭിച്ച യോഗത്തില്‍ ഏഴ് മണിയായിട്ടും വ്യക്തമായ മറുപടി ലഭിച്ചില്ല. കോര്‍പ്പറേഷന്‍ വിദഗ്ധര്‍ വിശദീകരിക്കുന്നതിന് പകരം  പദ്ധതി നടപ്പിലാക്കുന്ന കമ്പനിയുടെ പ്രതിനിധിയാണ് മറുപടി നല്‍കിയത്. . ഇതോടെയാണ് ഒരു വിഭാഗം  ഇറങ്ങിപ്പോയത്. 
എല്‍.ഡി.എഫ്. കൗണ്‍സിലര്‍ കൂടിയായ പി.മുഹ്‌സിന പോലും അറിയാതെ ഉദ്യോഗസ്ഥര്‍ പദ്ധതി സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തിയതിലുള്ള വിയോജിപ്പും യോഗത്തില്‍ കൗണ്‍സിലര്‍ പ്രകടിപ്പിച്ചു. വിവിധ സംഘടനാ പ്രതിനികളുടെ യോഗമായിരുന്നു മേയര്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ വിളിച്ചത്. ഫൈസല്‍ പള്ളിക്കണ്ടി, ( കല്ലായി പുഴ സംരക്ഷണ സമിതി ) എന്‍.വി. ശംസു (സംഗമം റസിഡന്‍സ് ) എം.പി. ഷര്‍ഷാദ് (അഴീക്കല്‍ വായനശാല ) എം.പി. എ സിദിഖ് ( യൂത്ത് കോണ്‍ഗ്രസ്സ് ) . കെ.ടി.സിദിഖ് (മുസ്‌ലിം ലീഗ്) പി.അറഫാത്ത് (യൂത്ത് ചേമ്പര്‍) പി.പി. ഉമ്മര്‍കോയ (കോണ്‍ഗ്രസ് ) റഹനിഷ് എന്‍.വി , എം.പി.ഹംസ്സ കോയ , ടി.വി. അസ്‌കര്‍ , എന്നിവരുടെ നേതൃത്വത്തിലാണ് ഒരു വിഭാഗം യോഗത്തില്‍ നിന്ന് ഇറങ്ങി പോയത്. മേയര്‍ ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ്, കോര്‍പ്പറേഷന്‍ സെക്രട്ടറി യു. ബീന, കൗണ്‍സിലര്‍ പി.മുഹ്‌സിന എന്നിവര്‍ പ്രസംഗിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img