Sunday, June 22, 2025

ജുവനെയില്‍ ഹോമില്‍ നിന്ന് പെണ്‍കുട്ടികള്‍ ചാടിപ്പോയ സംഭവം പീഡന ശ്രമമെന്ന് പരാതി; രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിടികൂടി

Must Read

കോഴിക്കോട് : വെള്ളിമാട്കുന്ന്  ജുവനെയില്‍ഹോമില്‍ നിന്ന് ഒളിച്ചോടിയ പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് അറസ്റ്റിലായ പ്രതികളിലൊരാള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ഓടി രക്ഷപ്പെട്ടു. സ്‌റ്റേഷന്റെ പിന്നിലൂടെ ഓടി രക്ഷപ്പെട്ട പ്രതിയെ ഒരു മണിക്കൂറിനുള്ളില്‍ ലോ കോളേജിന് സമീപത്തു നിന്ന് പിടികൂടി.  കൊടുങ്ങല്ലൂര്‍ ചേരാടി ഹൗസില്‍ ഫെബിന്‍ റാഫി(26) ആണ് ചേവായൂര്‍ സ്‌റ്റേഷനിന്റെ പിറകുവശത്തു കൂടി രക്ഷപ്പെട്ടത്. സ്‌റ്റേഷന്റെ പിന്‍ഭാഗത്ത് കാടുമൂടിയ സ്ഥലത്തും നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിലും പ്രതിക്ക് വേണ്ടി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് കോഴിക്കോട് നഗരത്തിലും പരിസര പ്രദേശങ്ങളിലും പൊലീസ് തെരച്ചില്‍ നടത്തി. ഏഴ് മണിയോടെ ചേവായൂരിലെ ലോ കോളജിന് സമീപത്ത് നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. ടോം തോമസ് എന്ന മറ്റൊരു പ്രതിയും പിടിയിലായിരുന്നു. ബംഗളൂരുവില്‍ നിന്ന് പെണ്‍കുട്ടികള്‍ക്കൊപ്പമാണ് ഇവരെ കസ്റ്റഡിയിലെടുത്തിരുന്നത്. പോക്‌സോ 7, 8 വകുപ്പുകള്‍, ജുവനൈല്‍ ജസ്റ്റിസ് ആക്ട്’ 77 എന്നിവ പ്രകാരമാണ് അറസ്റ്റ്.പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. 
ബെംഗളൂരുവില്‍ വച്ച് പെണ്‍കുട്ടികളെ പരിചയപ്പെട്ട ടോമും ഫെബിനും ഇവരെ ഫഌറ്റിലേക്ക് ക്ഷണിക്കുകയും തുടര്‍ന്ന് മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. ഇക്കാര്യം പെണ്‍കുട്ടികള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്.
ബെംഗളുരുവില്‍ വെച്ചാണ് പെണ്‍കുട്ടികള്‍ ടോം തോമസിനെയും ഫെബിന്‍ റാഫിയെയും പരിചയപ്പെടുന്നത്. ഗോവയിലേക്ക് പോവുകയാണെന്നും ബാഗ് നഷ്ടപ്പെട്ടുവെന്നും പെണ്‍കുട്ടികള്‍  ടോമിനോടും ഫെബിനോടും പറഞ്ഞു. ഇതോടെ ഫ്രഷ് ആകാന്‍ സൗകര്യമുണ്ടെന്ന് പറഞ്ഞ് ഇരുവരും പെണ്‍കുട്ടികളെ മടിവാളയിലെ ഫ്‌ളാറ്റിലേക്ക് ക്ഷണിച്ചു. ഫഌറ്റിലേക്ക് പോകാന്‍  കുട്ടികളെ ബസില്‍ കയറ്റിവിടുകയും ബൈക്കില്‍ ഇരുവരും പിന്തുടരുകയുമായിരുന്നു. പെണ്‍കുട്ടികളെ ഫഌറ്റിലെത്തിച്ച ശേഷം ഫെബിനും ടോമും മദ്യവും ഭക്ഷണവുമായി തിരിച്ചെത്തി. പെണ്‍കുട്ടികളില്‍ ഒരാള്‍ക്ക് മദ്യപിക്കുന്ന ശീലമുണ്ടായിരുന്നു. പെണ്‍കുട്ടികള്‍ മദ്യപിച്ച് സ്വബോധമില്ലാതെ പെരുമാറാന്‍ തുടങ്ങിയപ്പോള്‍ യുവാക്കള്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെ പെണ്‍കുട്ടികളില്‍ അഞ്ചു പേരും ഓടിരക്ഷപ്പെട്ടു. ഒരു പെണ്‍കുട്ടിയെയും രണ്ട് യുവാക്കളെയും അവിടെയുണ്ടായിരുന്നവര്‍ തടഞ്ഞുവെക്കുകയായിരുന്നു.  
കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനെയില്‍ഹോമില്‍ നിന്ന് കാണാതായ ആറ് പെണ്‍കുട്ടികളില്‍  മലപ്പുറം എടക്കരയില്‍ നിന്നും കണ്ടെത്തിയ നാലു പെണ്‍കുട്ടികളെ  ചെവായൂര്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ച് മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ച് രാത്രിയോടെ വൈദ്യ പരിശോധനയും പൂര്‍ത്തിയാക്കി. ബെംഗളൂരുവില്‍ നിന്നും കണ്ടെത്തിയ രണ്ട് പെണ്‍കുട്ടികളെയും  കോഴിക്കോടെത്തിച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കിയ കു്ട്ടികളെ രാത്രി ജുവനൈല്‍ ഹോമിലേക്ക് മാറ്റി. വെള്ളിമാടുകുന്നുള്ള ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും സഹോദരിമാര്‍ ഉള്‍പ്പെടെ ആറുപേരാണ് രക്ഷപ്പെട്ടത്. ഒരു കുട്ടിയെ മടിവാളയില്‍ നിന്നും മറ്റൊരാളെ മാണ്ഡ്യ വെച്ച് ബസില്‍ നിന്നും നാല് പേരെ മലപ്പുറം ജില്ലയിലെ എടക്കരയില്‍ നിന്നുമാണ് കണ്ടെത്തിയത്.എടക്കരയിലുള്ള യുവാവിനെ കാണാനാണ് നാലു പെണ്‍കുട്ടികള്‍ പോയത്. യുവാവ് ചിക്കന്‍ പോക്‌സ് ബാധിച്ച് കിടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ചേവായൂര്‍ സി.ഐ ആണ് കേസ് അന്വേഷിക്കുന്നത്. 

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img