Monday, June 23, 2025

ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് ബി.ജെ.പി അര്‍ത്ഥഗര്‍ഭമായ മൗനത്തില്‍

Must Read

കോഴിക്കോട്: ലോകായുക്ത നിയമം ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള നീക്കം സംസ്ഥാന രാഷ്ട്രീയത്തില്‍ ആരോപണ പ്രത്യാരോപണങ്ങളുടെ കോളിളക്കം സൃഷ്ടിക്കുമ്പോഴും ബി.ജെ.പി മൗനം പാലിക്കുന്നത് ശ്രദ്ധേയമാവുന്നു. കേരളത്തെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം കാര്യമുണ്ടെങ്കിലും ഇല്ലെങ്കിലും അഭിപ്രായം പറയുന്ന ബി.ജെ.പി സംസ്ഥാന നേതൃത്വം ഇക്കാര്യത്തില്‍ ഒരു നിലപാടും വ്യക്തമാക്കിയിട്ടില്ല. സി.പി.എമ്മിന്റെ നിലപാട് മുഖ്യമന്ത്രിയെയും മന്ത്രിമാരേയും സംരക്ഷിക്കാനുള്ള നീക്കമാണെന്ന് പരക്കെ ആക്ഷേപം ഉയരുന്നുണ്ട്. കോണ്‍ഗ്രസും യു.ഡി.എഫും തങ്ങളുടെ വാദമുഖങ്ങള്‍ നിരത്തിക്കഴിഞ്ഞു. ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ഗവര്‍ണറോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഈ വിഷയത്തില്‍ വായ തുറക്കാന്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ തയാറായാട്ടില്ല. 
കേന്ദ്രത്തില്‍ നടപ്പാക്കുന്ന ലോക്പാല്‍ ബില്ലിനെ മുന്നില്‍ കണ്ടാവണം ബി.ജെ.പി ഒഴിഞ്ഞുമാറുന്നതെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. ഗവര്‍ണറെ ഉപയോഗപ്പെടുത്തി സംസ്ഥാന സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ കേന്ദ്രം ശ്രമിക്കും എന്നതിന്റെ അടിസ്ഥാനത്തിലാണ് ലോകായുക്തയില്‍ ഭേദഗതി തേടുന്നതെന്ന പുതിയ വാദവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത് വന്നിട്ടും ബി.ജെ.പി മൗനം തുടരുകയാണ്. ലോകായുക്തയെ പിണറായി വിജയന്‍ ഭയപ്പെടുന്നതുപോലെ ലോക്പാലിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഭയപ്പെടുന്നുണ്ട്. ലോക്പാല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അലകും പിടിയുമൊന്നും ഇപ്പോഴും ആയിട്ടില്ല. ഇങ്ങനെ പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ അഴിമതി പുറത്തുകൊണ്ടുവരാനുള്ള സംവിധാനത്തിനെതിരെ ഡല്‍ഹിയില്‍ പ്രധാനമന്ത്രിയും ഇവിടെ മുഖ്യമന്ത്രിയും ഒളിപ്പോര് നടത്തുകയാണ്. ഈ പശ്ചാത്തലത്തിലാവണം ലോകായുക്ത ഓര്‍ഡിനന്‍സ് നീക്കത്തിനെതിരെ ബി.ജെ.പി മൗനംപാലിക്കുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. 
2014ല്‍ രാഷ്ട്രപതി ഒപ്പിട്ട ലോക്പാല്‍ ബില്‍ 2019ലാണ് രാജ്യസഭയും പിന്നീട് ലോക്‌സഭയും അംഗീകരിച്ച് നിയമമാവുന്നത്. മുന്‍ സുപ്രീംകോടതി ജഡ്ജി പി.സി ഘോഷ്  ലോക്പാല്‍ അധ്യക്ഷന്‍. ലോക്പാല്‍ സമിതിക്ക് പ്രധാനമന്ത്രിയുടെ ഓഫീസിനെതിരെ കുറ്റം ചുമത്താന്‍ അധികാരമുണ്ട്. എന്നാല്‍ അത്തരം നീക്കങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ലോക്പാലിനെ ഭയപ്പെടുന്ന ബി.ജെ.പിക്ക് ലോകായുക്തക്കെതിരെ യുദ്ധം നയിക്കുന്ന പിണറായിയെ പ്രത്യക്ഷമായി എതിര്‍ക്കാനാവില്ല. അതുകൊണ്ടുതന്നെയാണ് സി.പി.എം ഭരണത്തിനെതിരെ യു.ഡി.എഫിനേക്കാള്‍ പ്രക്ഷോഭം നടത്താന്‍ മുന്നിട്ടിറങ്ങുന്ന ബി.ജെ.പി ഈ വിഷയത്തില്‍ അനങ്ങാതിരിക്കുന്നത് എന്നാണ് സൂചന. 

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img