Friday, June 20, 2025

ഐ.ടി മേഖലയില്‍ വടക്കന്‍ കേരളത്തിന് കുതിപ്പ്; സര്‍ക്കാര്‍ യു.എല്‍ സൈബര്‍ പാര്‍ക്കുകള്‍ കൈകോര്‍ക്കുന്നു

Must Read

കോഴിക്കോട്: കോഴിക്കോട്ടെ സര്‍ക്കാര്‍ സൈബര്‍ പാര്‍ക്കും സഹകരണമേഖലയിലുള്ള യു.എല്‍ സൈബര്‍ പാര്‍ക്കും യോജിച്ച പ്രവര്‍ത്തനത്തിന്. ഇതോടെ വടക്കന്‍ കേരളത്തിലെ ഐ.ടി മേഖലയില്‍ അടുത്ത ഒരു വര്‍ഷത്തിനകം 1500ലധികം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് സൈബര്‍ പാര്‍ക്ക് മേധാവികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 
 മഹാമാരിയെയും സാമ്പത്തികമാന്ദ്യ കണക്കുകളെയും അതിജീവിച്ച് കോഴിക്കോട് സൈബര്‍ പാര്‍ക്കുകള്‍ ഭാവിയിലെ ആകര്‍ഷകമായ ഐ.ടി നിക്ഷേപ കേന്ദ്രമായി അതിവേഗം ഉയര്‍ന്നുവരികയാണ്.കോര്‍പറേഷന്‍ പരിധിയില്‍ നെ്ല്ലിക്കോട് വില്ലേജില്‍ അടുത്തടുത്താണ് രണ്ട് സൈബര്‍ പാര്‍ക്കുകളും പ്രവര്‍ത്തിക്കുന്നത്. 

202021 സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ സൈബര്‍പാര്‍ക്ക് 77 ശതമാനം കയറ്റുമതി വളര്‍ച്ചാ നിരക്ക് കൈവരിച്ചു.  മലബാര്‍ മേഖലയിലെ ഐ.ടി വളര്‍ച്ചയ്ക്ക് ഊര്‍ജം പകരുന്ന പ്രധാന ഐ.ടി പാര്‍ക്കായ യു.എല്‍ സൈബര്‍പാര്‍ക്കുമായി ചേര്‍ന്നാണ് ഇതിനുള്ള പദ്ധതികള്‍ തയാറാക്കുന്നത്. ബംഗളൂരു പോലെയുള്ള ഒന്നാം നിര നഗരങ്ങളിലേക്കും ദുബൈ പോലുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്കുമുള്ള കാര്യക്ഷമമായ വ്യോമ, റോഡ്, റെയില്‍ കണക്റ്റിവിറ്റി സൈബര്‍പാര്‍ക്കുകളുടെ വളര്‍ച്ചയ്ക്ക് വളരെയധികം സഹായകരമായി.
കഴിഞ്ഞ വര്‍ഷം മൂന്ന് ഐ.ടി പാര്‍ക്കുകളില്‍ നിന്നുള്ള കയറ്റുമതി വഴിയുള്ള കൂട്ടായ വരുമാനം 15,100 കോടി രൂപയായിരുന്നു. സൈബര്‍പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ നിന്നുള്ള സോഫ്റ്റ് വെയര്‍ കയറ്റുമതി 201920 ലെ 14.76 കോടി രൂപയില്‍ നിന്ന് 2020-21ല്‍ 26.16 കോടി രൂപയായി ഉയര്‍ന്നു. നിലവിലുള്ള ഐ.ടി കമ്പനികളുടെ ധ്രുതഗതിയിലുള്ള വിപുലീകരണ പദ്ധതികളുടെയും തദ്ദേശ സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പെടെ ഈ മേഖലയിലെ പുതിയ കമ്പനികളുടെ വര്‍ദ്ധിച്ചുവരുന്ന താല്‍പ്പര്യത്തിന്റെയും ഫലമായി വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വലിയ വളര്‍ച്ചയ്ക്ക് കോഴിക്കോട് ഒരുങ്ങുകയാണെന്ന് കേരള സ്‌റ്റേറ്റ് ഐ.ടി പാര്‍ക്‌സ് സി.ഇ.ഒ ജോണ്‍ എം. തോമസ് പറഞ്ഞു.

2014ല്‍ നാല് കമ്പനികളുമായി ആരംഭിച്ച സൈബര്‍പാര്‍ക്കില്‍ ഇപ്പോള്‍ 65 കമ്പനികളും 1100 നേരിട്ടുള്ള ജീവനക്കാരുമുണ്ട്. സ്‌പെഷ്യല്‍ ഇക്കണോമിക് സോണിന്റെ വ്യവസ്ഥകള്‍ക്ക് കീഴിലുള്ള നിലവിലുള്ള കെട്ടിടം ഇതിനോടകം 75 ശതമാനവും പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു. പ്രതീക്ഷിക്കുന്ന വളര്‍ച്ച കണക്കിലെടുത്ത് ഒരു പുതിയ നോണ്‍സെസ് ഐ.ടി കെട്ടിടത്തിനായി സര്‍ക്കാരിന്റെ അനുമതി തേടിയിട്ടുണ്ടെന്നും ജോണ്‍ എം. തോമസ് പറഞ്ഞു.

വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള യു.എല്‍ സൈബര്‍പാര്‍ക്കില്‍ ഇപ്പോള്‍ 80ലധികം കമ്പനികളിലായി  2000ത്തിലധികം ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ 1500 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നെന്നും യു.എല്‍.സി.സി.എസ് ലിമിറ്റഡ് ഗ്രൂപ്പ് സി.ഇ.ഒ രവീന്ദ്രന്‍ കസ്തൂരി അഭിപ്രായപ്പെട്ടു. 2020 -21 സാമ്പത്തിക വര്‍ഷത്തില്‍ 37.66 കോടിയുടെ കയറ്റുമതി മൂല്യമാണ് യു.എല്‍ സൈബര്‍പാര്‍ക്ക് സൃഷ്ടിച്ചെടുത്തതെന്നും മലബാറില്‍ കേരള ഐ.ടി വികസനം ശക്തിപ്പെടുത്തുന്നതിനായി സൈബര്‍പാര്‍ക്കുമായി യോജിച്ചു പ്രവര്‍ത്തിക്കുന്നതില്‍ അഭിമാനമുണ്ടെന്നും രവീന്ദ്രന്‍ കസ്തൂരി പറഞ്ഞു. 

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img