സമസ്ത സ്ത്രീ വിദ്യാഭ്യാസത്തിന് എതിരല്ലെന്ന് ജിഫ്രി മുത്തു കോയ തങ്ങൾ. അങ്ങനെയാണെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള കോഴ്സുകള്‍ സമസ്ത നടത്തില്ലെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. ‘മഹാന്മാര് സ്ഥാപിച്ച വിശുദ്ധമായ സംഘടനയാണ് സമസ്ത. ഫത്വ (മതവിധി) കൊടുക്കാന്‍ സമസ്തയെ ആരും ഉപദേശിക്കണ്ട’ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ആടിനെ പട്ടിയാക്കുന്ന രീതിയിലുള്ള താറടിക്കലാണ് ഇപ്പോള്‍ നടക്കുന്നത്. മുജാഹിദ് ജമാഅത്ത് എന്നീ സംഘടനകള്‍ പോലും സമസ്തക്കെതിരെ ഇത്ര അധിക്ഷേപം നടത്തിയിട്ടില്ല’ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.