കോഴിക്കോട്: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ അലനും താഹക്കുമെതിരെ യു.എ.പി.എ പ്രകാരം കേസെടുത്തതിനെതിരെ സി.പി.എം ജില്ലാ സമ്മേളനത്തില്‍ ചോദ്യമുയര്‍ന്നു. പൊതുചര്‍ച്ചയില്‍ രണ്ട് ഏരിയാ കമ്മിറ്റികളില്‍ നിന്നുള്ള പ്രതിനിധികളാണ് വിഷയം ഉന്നയിച്ചത്. യു.എ.പി.എക്കെതിരെ ദേശീയതലത്തില്‍ പാര്‍ട്ടി പ്രക്ഷോഭം നടത്തുമ്പോള്‍ സംസ്ഥാനത്ത് അതിന് വിരുദ്ധമായി പ്രാകൃതമായ നിയമം നടപ്പാക്കാന്‍ വ്യഗ്രത കാണിച്ചത് എന്തിനായിരുന്നു എന്ന ചോദ്യമാണ് പ്രതിനിധികള്‍ ഉയര്‍ത്തിയത്. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലാണ് പ്രതിഷേധം ഉയര്‍ന്നത്. കേസില്‍ അകപ്പെട്ട യുവാക്കളുടെ രാഷ്ട്രീയ പശ്ചാത്തലം പഠിക്കാതെ പോയെന്നും വിമര്‍ശനം ഉയര്‍ന്നു.
പൊലീസ് പറയുന്നപോലെ ആഭ്യന്തരവകുപ്പ് പ്രവര്‍ത്തിച്ചുവെന്നായിരുന്നു ആരോപണം. പൊലീസ് സ്റ്റേഷനുകളില്‍ സാധാരണക്കാര്‍ക്ക് നീതി ലഭിക്കുന്നില്ലെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
പാര്‍ട്ടിയുടെ സംഘടനാ ദൗര്‍ബല്യം സംബന്ധിച്ചും പ്രതിനിധി സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. കുറ്റിയാടിയില്‍ കേരള കോണ്‍ഗ്രസിന് സീറ്റ് കൈമാറിയതും അതിന്റെ പേരില്‍ പാര്‍ട്ടി അണികളില്‍ നിന്നുണ്ടായ പ്രതിഷേധവും സമ്മേളനത്തില്‍ ഉന്നയിക്കപ്പെട്ടു. സംഘടനയുടെ ദൗര്‍ബല്യമായാണ് പ്രതിനിധികള്‍ ഇത്തരം സംഭവങ്ങളെ വിലയിരുത്തിയത്. ജില്ലയുടെ പല ഭാഗത്തും ഇത്തരം പ്രശ്‌നങ്ങളുണ്ടെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
സമ്മേളനം നാളെ സമാപിക്കും. ജില്ലാ സെക്രട്ടറിയെയും സെക്രട്ടറിയേറ്റ് അംഗങ്ങളെയും ജില്ലാ കമ്മിറ്റി അംഗങ്ങളെയും നാളെ തെരഞ്ഞെടുക്കും. വൈകുന്നേരം കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.