Thursday, June 19, 2025

മൈസൂറു-ബംഗളൂറു അതിവേഗ പത്തുവരി പാത ചരിത്ര നേട്ടമാക്കാന്‍ ബിജെപി

Must Read

മോദിയുടെ റാലിക്ക് 40 ഏക്കറില്‍ ഒരുക്കം; ഒന്നര കി.മീറ്റര്‍ റോഡ്‌ഷോക്ക് 40,000 പേര്‍

സ്വന്തം ലേഖകന്‍

മംഗളൂറു: കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ യാത്ര-വിനോദസഞ്ചാര വികസന മേഖലകളില്‍ കുതിപ്പ് പ്രതീക്ഷിക്കുന്ന മൈസൂറു-ബംഗളൂറു പത്തുവരി അതിവേഗ പാത രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഉപയോഗിക്കാന്‍ മാണ്ട്യയില്‍ ബി.ജെ.പിയുടെ വന്‍ ഒരുക്കം. ഞായറാഴ്ച പാത ഉദ്ഘാടനം നിര്‍വ്വഹിക്കാന്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാണ്ട്യ ജില്ലയിലെ ആദ്യ സന്ദര്‍ശനം ഔദ്യോഗിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ചരിത്ര സംഭവമാക്കാനുള്ള സജ്ജീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മാണ്ട്യ ഗെജ്ജലഗെരെ കോളനിയില്‍ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്ന റാലിയില്‍ ലക്ഷം പേരെ പ്രതീക്ഷിച്ച് 40 ഏക്കറിലാണ് സൗകര്യം ഒരുക്കുന്നത്. മാണ്ട്യ ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവ് കവലയില്‍ നിന്ന് തുടങ്ങി നന്ത തിയറ്റര്‍ കവലയില്‍ സമാപിക്കുന്ന മോദിയുടെ ഒന്നര കിലോമീറ്റര്‍ റോഡ്‌ഷോയില്‍ 40,000 പേര്‍ അണിനിരക്കും എന്നാണ് സംഘാടകര്‍ പറയുന്നത്. മാണ്ട്യയിലും റാലി നടക്കുന്ന ഗെജ്ജലഗെരെ പരിസരത്തും ഹെലിപാഡുകള്‍ പണിതു. ബംഗളൂറുവില്‍ വിമാനം ഇറങ്ങുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിലാണ് മാണ്ട്യയില്‍ എത്തുക.

ശ്രീരംഗപട്ടണം, കുടക്, ഊട്ടി, കേരളം മേഖലകളില്‍ വിനോദ സഞ്ചാര വികസനത്തില്‍ പാത വലിയ മുതല്‍ക്കൂട്ടാവുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിഥിന്‍ ഗഡ്കരി ട്വീറ്റ് ചെയ്തു.

ഭരത് മാല പരിയോജന പദ്ധതികള്‍ ഉള്‍പ്പെടുത്തി 8478 കോടി രൂപ ചെലവിട്ട് പണിത 118 കിലോമീറ്റര്‍ നീളമുള്ള പാതയില്‍, 40 ചെറു പാലങ്ങളും 89 അടിപ്പാതകളും മേല്‍പ്പാലങ്ങളും ഉണ്ട്. ജെ.ഡി.എസ് ശക്തി കേന്ദ്രമായ മാണ്ട്യ ജില്ലയില്‍ അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ നേട്ടം ഉണ്ടാക്കാനാവുമോ എന്നാണ് ബിജെപി നോട്ടം.പ്രധാന മന്ത്രിയുടെ പരിപാടിയിലൂടെ ഫലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണ തുടക്കമാണ് ലക്ഷ്യമിടുന്നത്.ജില്ലയിലെ ഏഴ് നിയമസഭ മണ്ഡലങ്ങളില്‍ ആറിടത്തും ജെ.ഡി.എസ് എം.എല്‍.എമാരാണുള്ളത്. ഒരിടത്ത് ബി.ജെ.പിയും.എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാണ്ട്യയില്‍ ജെ.ഡി.എസ് സ്ഥാനാര്‍ഥി മുന്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ മകനും നടനുമായ നിഖില്‍ കുമാര സ്വാമിയെ ബി.ജെ.പി പിന്തുണച്ച സ്വതന്ത്ര സ്ഥാനാര്‍ഥി നടി സുമലത 1.26ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയിരുന്നു. ഇവര്‍ ബി.ജെ.പിയില്‍ അംഗത്വമെടുക്കാനുളള സന്നദ്ധത ഇപ്പോള്‍ ബി.ജെ.പിയിലുളള കര്‍ണാടകയില്‍ കോണ്‍ഗ്രസ് മുഖമായിരുന്ന മുന്‍ മുഖ്യമന്ത്രി പത്മശ്രീ എസ്.എം.കൃഷ്ണയെ സന്ദര്‍ശിച്ച് അറിയിച്ചിട്ടുണ്ട്. മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന നടന്‍ അംബരീഷിന്റെ വിധവയായ സുമലത ആവശ്യപ്പെട്ട മാണ്ട്യ സീറ്റ് കോണ്‍ഗ്രസ് നല്‍കിയിരുന്നില്ല. സ്വതന്ത്രയായി നിറുത്തി ബിജെപി പിന്തുണ വാങ്ങിക്കൊടുത്തത് എസ്.എം.കൃഷ്ണയായിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img