Thursday, June 19, 2025

കെ.പി.സി.സി യോഗം നാളെ; ഡി.സി.സി പുനഃസംഘടനയും പുകയുന്നു

Must Read

കോഴിക്കോട്: ഡി.സി.സി പുനഃസംഘടനയുടെ പേരില്‍ കോണ്‍ഗ്രസിനകത്ത് ചൂടും പുകയും ഉയരുന്നു. കെ.പി.സി.സിയെ പരസ്യമായി വിമര്‍ശിച്ച എം.കെ രാഘവന്‍ എം.പി പേരുകളൊന്നും നിര്‍ദേശിച്ചിട്ടില്ല. കെ.പി.സി.സിയുടെ പ്രവര്‍ത്തനശൈലിയെ ശക്തമായി വിമര്‍ശിച്ച എം.കെ രാഘവന്‍ ശശി തരൂരിനോട് ആഭിമുഖ്യം പുലര്‍ത്തിയത് മുതല്‍ വേറിട്ട ശൈലിയാണ് സ്വീകരിക്കുന്നത്. എം.കെ രാഘവനെ പിന്തുണക്കുന്ന സമീപനമാണ് കെ. മുരളീധരന്‍ എം.പിയും സ്വീകരിക്കുന്നത്. ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് തന്നോട് ആരും അഭിപ്രായം ചോദിച്ചില്ലെന്നാണ് മുരളീധരന്റെ പരിഭവം.

ഡി.സി.സി ഭാരവാഹികളെയെും ബ്ലോക്ക് പ്രസിഡന്റുമാരെയും നിശ്ചയിക്കാനുള്ള സമിതിയില്‍ രണ്ട് എം.പിമാരും അംഗങ്ങളാണ്. സമിതി അംഗങ്ങളും മുതിര്‍ന്ന നേതാക്കളും തീരുമാനിക്കുന്ന പേരുകളാണ് കെ.പി.സി.സിക്ക് കൈമാറുക. പാര്‍ട്ടിയില്‍ ആരോഗ്യകരമായ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്നാണ് കെ. മുരളീധരന്റെ പരാതി.


കോഴിക്കോട് ജില്ലയില്‍ 35 ഡി.സി.സി ഭാരവാഹികളെയും 28 ബ്ലോക്ക് പ്രസിഡന്റുമാരെയുമാണ് തെരഞ്ഞെടുക്കേണ്ടത്. രണ്ടിടത്തേക്കും അമ്പതോളം പേരുടെ ലിസ്റ്റാണ് തയാറാക്കിയിട്ടുള്ളത്. എം.പിമാര്‍ക്ക് പുറമെ ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍, കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ്, ജനറല്‍ സെക്രട്ടറിമാരായ കെ.കെ ഏബ്രഹാം, പി.എം നിയാസ്, കെ ജയന്ത്, യു.ഡി.എഫ് കണ്‍വീനര്‍ കെ. ശങ്കരനാരായണന്‍, കെ.സി അബു, എന്‍. സുബ്രഹ്‌മണ്യന്‍ എന്നിവരും പുനഃസംഘടനാ സമിതിയില്‍ അംഗങ്ങളാണ്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img