Wednesday, June 18, 2025

ഷാർജ പൈതൃക മേളയിൽ ശ്രദ്ധേയനായി മലയാളി ജന്തു ശാസ്ത്രജ്ഞൻ.

Must Read
ഡോ. സുബൈർ മേടമ്മൽ ഫാൽക്കനുമായി

പ്രാപ്പിടിയനെക്കുറിച്ചു ക്ലാസ്സെടുത് ഡോ. സുബൈർ മേടമ്മൽ.
ഷാർജ: പാരമ്പര്യ വേഷം ധരിച്ചു അറബി ഭാഷാ വഴക്കത്തോടെ വേട്ട പക്ഷിയെക്കുറിച്ചു ക്ലാസ്സെടുത് മലയാളി ജന്തു ശാസ്ത്രജ്ഞൻ. ഷാർജയിൽ ആരംഭിച്ച ഷാർജ ഹെറിറ്റേജ് ഡേയ്‌സ് മേളയിൽ ശ്രദ്ധേയനാവുകയാണ് കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിലെ ജന്തുശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ആയ ഡോ. സുബൈർ മേടമ്മൽ.
ഷാർജ ഭരണാധികാരി
ഷെയ്ഖ് സുൽത്താൻ മുഹമ്മദ്‌ അൽ ഖാസിമിയുടെ നേതൃത്വത്തിൽ ഉള്ള ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജ് അദ്ദേഹത്തെ ക്ഷണിച്ചു വരുത്തിയതാണ്.

യൂണിവേഴ്സിറ്റി ക്യാമ്പസ്സിനുള്ളിൽ പ്രവർത്തിക്കുന്ന അന്തർ ദേശീയ പക്ഷി ഗവേഷണ കേന്ദ്രം
കോ കോർഡിനേറ്റർ കൂടിയാണ് അദ്ദേഹം. ഷാർജ പൈതൃക മ്യൂസിയത്തിനടുത്താണ് മാർച്ച്‌ ഒന്ന് ബുധനാഴ്ച യാൻ മേള ആരംഭിച്ചത്. മാർച്ച്‌ 21 വരെ നീളുന്ന മേളയിൽ എല്ലാ ദിവസവും വൈകീട്ട് നാല് മുതൽ 11 വരെയാണ് മുഖാമുഖവും ശില്പ ശാലയും. രാജ്യത്തെ സ്കൂൾ കോളേജ് യൂണിവേഴ്സിറ്റി വിദ്യാര്ഥികളും
പൊതുജനങ്ങളും ഇതിൽ പങ്കെടുക്കുന്നുണ്ട്. ഷാർജ സ്പോർട്സ് കൗൺസിലിന്റെ കീഴിലുള്ള ഷാർജ ഫാൽക്കൻ ക്ലബ്‌ പവലിയനിലാണ് ഈ മുഖാ മുഖം പരിപാടി. ഫാൽക്കൻ കളും അവയുടെ പരിപാലനവും സംബന്ധിച്ച് യൂ. എ. ഇ തലമുറയിൽ അവബോധം വളർത്താനുള്ള ഈ പരിശീലന പരിപാടിയിൽ സന്ദർശകർക്കായി മുഖാമുഖം പരിപാടിയും അദ്ദേഹം നയിക്കുന്നു.ഫാൽക്കൻ പക്ഷികളെക്കുറിച് 6 വർഷം ഗവേഷൻ നടത്തി ഡോക്ടറേറ്റ് നേടിയ ഏക ഏഷ്യക്കാരൻ എന്ന നിലയിൽ യൂ എ ഇ യിൽ ലഭിച്ച ഈ അവസരം ഒരു വലിയ അംഗീകാരം ആയാണ് അദ്ദേഹം കാണുന്നത്.യൂ. എ. ഇ യിലെ സംസ്കാരവും പൈതൃകവും മുഴുവനായും ഈ മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്.

ലോകത്തിലെ വിവിധ രാഷ്ട്രങ്ങൾ പങ്കെടുക്കുന്ന ഈ മേളയിൽ പങ്കെടുക്കാൻ കഴിയുന്നത് തനിക്കും കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ജന്തു ശാസ്ത്ര വിഭാഗത്തിനും അഭിമാനം നൽകുന്നതാണെന്ന് ഡോക്ടർ. സുബൈർ മേടമ്മൽ പറഞു.
പ്രാപ്പിടിയന്റെ ലോകത്ത് 28 ആണ്ട് :തീരുർ വാണിയന്നൂർ സ്വദേശിയായ ഡോക്ടർ. സുബൈർ മേടമ്മൽ 28 വർഷമായി ഫാൽക്കൻ പക്ഷിയുടെ ലോകത്താണ്. അറബികളുടെ ഏറ്റവും ഇഷ്ടപ്പെട്ട വെട്ടപ്പക്ഷിയായ പ്രാപ്പിടിയനോടുള്ള ഇഷ്ടം പെരുത്ത് വളവന്നൂർ ബാഫക്കി
യതീം ഖാന ഹയർ സെക്കന്ററി ജീവശാസ്ത്ര അധ്യാപകനായിരിക്കെ 5 വർഷത്തെ അവധിയെടുത്താണ് ഗവേഷണം നടത്തിയത്.7 രാജ്യങ്ങളിൽ അലഞ്ഞാണ് ഗവേഷണ പഠനങ്ങൾ പൂർത്തിയാക്കിയത്. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഡാറ്റാ ശേഖരണത്തിന് പുറമെ ജർമ്മനി യിൽ നിന്ന് ഫാൽക്കൻ കളുടെ കൃത്രിമ പ്രചനനത്തിൽ പ്രത്യേക പരിശീലനവും നേടി.2004 ൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി യിൽ നിന്ന് ഡോക്ടറേറ്റ് നേടി.

തൊട്ടുടനെ അവിടെ ജന്തു ശാസ്ത്ര വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചു.2010 ൽ അന്നത്തെ യൂ എ. ഇ പ്രസിഡന്റ്‌ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ ക്ഷണ പ്രകാരം അദ്ദേഹത്തിന്റെ ഫാൽക്കണുകളെ നോക്കാനായി അബുദാബിയിൽ എത്തി.അതിനിടയിൽ ദേശീയ പെട്രോളിയം കമ്പനി ആയ ‘അഡ്നോക്കിൽ’ ദേശീയ പരിസ്ഥിതി ശാസ്ത്രജ്ഞ നായി ചുമതലയേറ്റ്. അതിനിടെ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി യിൽ ജന്തു ശാസ്ത്ര വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ആവാൻ നാട്ടിലേക്ക് മടങ്ങി.
കഴിഞ്ഞ വർഷം. യൂ. എ. ഇ ഫാൽക്കണിസ്റ്റ് എന്നാ തസ്തികയിൽ അദ്ദേഹത്തിന് 10 വർഷത്തെ ഗോൾഡൻ വിസ നൽകി. ഈ കാലത്തിനിടയിൽ ഫാൽക്കൻ വിഷയത്തിൽ ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കാൻ ഡോക്ടർ സുബൈർ ന് സാധിച്ചു.2001 ൽ എമിരേറ്റ്സ് ഫാൽ കണർസ് ക്ലബ്ബിൽ അംഗത്വം കിട്ടിയ അറബിയല്ലാത്ത ഏക വ്യക്തിയായി. അബുദാബിയിൽ അറബ് ഹണ്ടിങ് ഷോ യിൽ തുടർച്ചയായി 21 വർഷമായി പങ്കെടുക്കുന്നു. സൗദി അറേബ്യ, ഖത്തർ, കുവൈറ്റ്‌ എന്നിവിടങ്ങളിൽ നടക്കുന്ന ഫാൽക്കൻ മേളകളിലും സ്ഥിരം ക്ഷണിതാവാണ്.2018 ൽ മൊറൊക്കോ യിൽ തുടങ്ങിയ ഫാൽക്കൻ ബ്രീഡിങ് സെന്റർ ന്റെ നിർമ്മാണത്തിന്റെ കൺസൾ ടന്റ് എന്ന നിലയിൽ പങ്കാളിയായി.

2019 ൽ ഓസ്ട്രേലിയ യിൽ ചാൾസ് സ്റ്റർട്ട് യൂണിവേഴ്സിറ്റി യിൽ ഇന്ത്യ യിലെ ഫാൽക്കൻ കളെ കുറിച് ക്ലാസ്സ് എടുക്കാൻ ക്ഷണിക്കപ്പെട്ടു. അമേരിക്ക, യൂ. കെ., ഓസ്ട്രേലിയ, മൊറൊക്കോ, സിങ്കപ്പൂർ, ഈജിപ്ത്, മലേഷ്യ, ചൈന, ജർമ്മനി, ജോർദാൻ, ശ്രീലങ്ക, പാകിസ്ഥാൻ, ഇറാൻ, പലസ്റ്റീൻ., ഒമാൻ, ബഹ്‌റൈൻ തുടങ്ങി തന്റെ ഫാൽക്കൻ ഗവേഷണവുമായി സുബൈർ സന്ദർശിച്ച രാജ്യങ്ങൾ നിരവധിയാണ്.അടുത്ത മാസം 9 ന് ബെൽജിയത്തിലെ ഹമൂറ ഫാൽക്കൻ ബ്രീഡിങ് സെന്റർ ന്റെ ക്ഷണ പ്രകാരം ഇന്ത്യ യിലെ
ദേശാടനത്തെ കുറിച് പ്രഭാഷണം നടത്താൻ സുബൈർ പുറപ്പെടാനിരിക്കുകയാണ്.
തീരുർ വളവന്നൂർ ബാഫഖി യതീംഖാന ഹയർ സെക്കന്ററി
അധ്യാപിക സജിതയാണ് ഭാര്യ.
മക്കൾ ആദിൽ സുബൈർ (ഡൽഹി യൂണിവേഴ്സിറ്റി എം. എസ്. സി ലൈഫ് സയൻസ് വിദ്യാർത്ഥി),
അമൽ സുബൈർ (ഒമ്പതാം ക്ലാസ്സ്‌ വിദ്യാർത്ഥി ), അൽഫാ സുബൈർ (ആറാം ക്ലാസ്സ്‌ വിദ്യാര്ഥിനി ) രണ്ടു പേരും യൂണിവേഴ്സിറ്റി ക്യാമ്പസ്‌ ഹയർ സെക്കന്ററി സ്കൂൾ.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img