Thursday, June 19, 2025

ശസ്ത്രക്രിയക്കിടെ കത്രിക മറന്നുവെച്ച സംഭവം: യുവതിയുടെ നിരാഹാര സത്യാഗ്രഹം നാലാം ദിവസം

Must Read

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്ക് ശേഷം യുവതിയുടെ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവവുമായി ബന്ധപ്പെട്ട് യുവതി മെഡിക്കല്‍ കോളജിന് മുന്നില്‍ നടത്തുന്ന നിരാഹാര സത്യാഗ്രഹം നാലാം ദിവസത്തിലേക്ക് കടന്നു. ആശുപത്രി അധികൃതര്‍ തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് സത്യാഗ്രഹം അനുഷ്ഠിക്കുന്ന പന്തീരാങ്കാവ് മലയില്‍കുളങ്ങര വീട്ടില്‍ ഹര്‍ഷിന പറഞ്ഞു.

2017 നവംബര്‍ 30നാണ് മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷംകേന്ദ്രത്തില്‍ ശസ്ത്രക്രിയക്ക് വിധേയയായത്. അതിനുശേഷം വയറ്റില്‍വേദന തുടര്‍ച്ചയായി അനുഭവപ്പെടുകയായിരുന്നു. അഞ്ചുമാസം മുമ്പ് കത്രിക പുറത്തെടുത്തു. എന്നാല്‍ ഇത്രയും നാള്‍ കഠിനമായ വേദന അനുഭവിച്ചതിന് ഒരു വിലയും കല്‍പിക്കേണ്ടതില്ലേ എന്നാണ് ഹര്‍ഷിന ചോദിക്കുന്നത്. 2022 സെപ്റ്റംബറില്‍ നടത്തിയ ശസ്ത്രക്രിയയിലാണ് കത്രിക പുറത്തെടുത്തത്. എന്നിട്ടും തങ്ങളുടെ ഭാഗത്തുനിന്ന് വന്ന വീഴ്ച അംഗീകരിക്കാന്‍ ആശുപത്രി അധികൃതര്‍ തയാറാവുന്നില്ല എന്നതിലാണ് ഹര്‍ഷീനക്ക് സങ്കടം. ആദ്യത്തെ രണ്ടു പ്രസവം നടന്ന ആശുപത്രിയില്‍ നിന്നാവാം കത്രിക മറന്നുവെച്ചത് എന്ന വിചിത്രവാദമാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ മുന്നോട്ടുവെക്കുന്നത്.


സംഭവം വിവാദമായതോടെ ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ് ഇടപെട്ടിരുന്നു. ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് ഉറപ്പ് പറഞ്ഞിരുന്നു. എന്നാല്‍ ഒന്നും നടന്നില്ല. മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തിലെ സ്‌പെഷല്‍ ഓഫീസര്‍ ഡോ. അബ്ദുല്‍റഷീദിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ഹര്‍ഷീന നിരാഹാരസമരം തുടങ്ങിയത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img