Thursday, June 19, 2025

വിശ്വനാഥന്റെ ആത്മഹത്യ: കൂടുതല്‍ പേരെ ചോദ്യം ചെയ്യും

Must Read

കോഴിക്കോട്: ഭാര്യയുടെ പ്രസവത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയ ആദിവാസി യുവാവ് ദൂരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ പൊലീസ്.

കല്‍പ്പറ്റ വെള്ളാരംകുന്ന് അഡ്‌ലേഡ് പാറവയല്‍ കോളനിയിലെ വിശ്വനാഥന്‍(46) ആണ് മെഡിക്കല്‍ കോളജിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങിമരിച്ചത്. വിശ്വനാഥന്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പേഴ്‌സ് മോഷണം പോയതിന്റെ പേരില്‍ ആള്‍ക്കൂട്ടം വിശ്വനാഥനെ മര്‍ദ്ദിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തതായി പറയുന്നു. എന്നാല്‍, മൃതദേഹത്തില്‍ മര്‍ദ്ദനത്തിന്റെ പാടുകള്‍ ഒന്നുമില്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴുത്തില്‍ കുരുക്ക് മുറുകിയാണ് മരണമെന്നും റിപ്പോര്‍ട്ടിലുണ്ട്. മര്‍ദ്ദിച്ചതിന് തെളിവ് ലഭിക്കാത്തതിനാല്‍ അസ്വാഭാവികമരണത്തിനാണ് ഇപ്പോള്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തിട്ടുള്ളത്.

സി.സി.ടി.വി പരിശോധനയില്‍ ആള്‍ക്കൂട്ട ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ വിശ്വനാഥന്‍ ഓടി പോകുന്നത് കണ്ടവരും മറ്റുമായി കൂടുതല്‍ ദൃക്‌സാക്ഷികളെ ചോദ്യം ചെയ്യാനാണ് പൊലീസ് ശ്രമിക്കുന്നത്.
സംഭവത്തില്‍ പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ ജില്ലാ കലക്ടറോടും പൊലീസ് മേധാവിയോടും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വിശ്വനാഥന്റെ കുടുംബത്തിന് അടിയന്തര സഹായമായി രണ്ടു ലക്ഷം രൂപ അനുവദിച്ചു.


രാഹുല്‍ഗാന്ധി എം.പി ഇന്നലെ വിശ്വനാഥന്റെ വീട് സന്ദര്‍ശിച്ചു. വിശ്വനാഥന്റെ ഭാര്യ ബിന്ദു, മാതാവ് പാറ്റ, സഹോദരങ്ങളായ രാഘവന്‍, വിനോദ് എന്നിവരുമായി സംസാരിച്ചു. വിശ്വനാഥന്റെ മരണവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img