Thursday, June 19, 2025

കോര്‍പറേഷനില്‍ കെട്ടിടമുറികളുടെ മറിച്ചു വില്‍പന തകൃതി

Must Read

കോഴിക്കോട്: കോര്‍പറേഷന്‍ പരിധിയില്‍ കടമുറികള്‍ മറിച്ചുവില്‍ക്കുന്നത് പതിവാകുന്നു. കോര്‍പറേഷന്‍ അധികാരികളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ലക്ഷങ്ങളുടെ തിരിമറി നടക്കുന്നത്. കോര്‍പറേഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥരുടെ മൗനസമ്മതത്തോടെയാണ് ഇത് സംഭവിക്കുന്നതെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. നേരത്തെയുള്ള തുച്ഛമായ വാടകക്കായിരിക്കും കടകള്‍ പ്രവര്‍ത്തിക്കുന്നത്.

വാടകക്കാരന്‍ കൂടിയ നിരക്കില്‍ മേല്‍വാടകക്ക് നല്‍കുകയാണ് ചെയ്യുന്നത്. 10,000 രൂപക്ക് വാടകക്ക് എടുത്ത ആള്‍ 80,000 രൂപവരെ മറിച്ചു നല്‍കുന്നതിലൂടെ പ്രതിമാസം സ്വന്തമാക്കുന്ന സംഭവങ്ങള്‍ ഉണ്ട്. ഇത്തരം കാര്യങ്ങള്‍ അന്വേഷിക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ തന്നെ തട്ടിപ്പിന് കൂട്ടുനില്‍ക്കുകയാണെന്ന് പറയപ്പെടുന്നു. അനധികൃത കൈമാറ്റം കണ്ടെത്തിയ കേസില്‍ കെട്ടിടമുറി തിരിച്ചെടുക്കാന്‍ ഡെപ്യൂട്ടി സെക്രട്ടറി ഉത്തരവിട്ടിട്ടും ഉദ്യോഗസ്ഥതലത്തില്‍ നടപടിയുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.


പാളയം, പുതിയ സ്റ്റാന്റ് പരിസരം എന്നിവിടങ്ങളിലെ കെട്ടിടമുറികള്‍ ഇത്തരത്തില്‍ മേല്‍വാടകക്ക് മറിച്ചു നല്‍കുന്നുണ്ട്. ഭരണതലത്തിലുള്ളവരെ സ്വാധീനിച്ച് കാര്യം നേടുന്ന സംഭവങ്ങളുമുണ്ട്. കെട്ടിടങ്ങള്‍ മൂന്നു വര്‍ഷത്തേക്കാണ് ലേലം നല്‍കുന്നത്. മൂന്നുവര്‍ഷത്തിനുശേഷം പഴയ വാടകക്കാരന്‍ തന്നെ 5 ശതമാനം ഉയര്‍ന്ന നിരക്കില്‍ തുടരും. ഇതിനായി പ്രത്യേക അപേക്ഷ നല്‍കണം എന്നുമാത്രം. ഇങ്ങനെ വര്‍ഷങ്ങളായി കടകള്‍ കൈവശം വെക്കുന്നവരാണ് പിന്നീട് വലിയ തുകക്ക് മറിച്ചു നല്‍കുന്നത്. രേഖകളില്‍ ചെറിയ തുക കാണിക്കുകയും യഥാര്‍ത്ഥത്തില്‍ വലിയ തുക ഇടപാട് നടത്തുകയുമാണ് പതിവ്. ഇതുവഴി കോര്‍പറേഷന് കോടികളുടെ നഷ്ടമാണ് സംഭവിക്കുക. ഇത്തരത്തിലുള്ള തിരിമറി സംബ്ന്ധിച്ച് ഓഡിറ്റ് റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img