Thursday, June 19, 2025

കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ സഹോദരനെ സംരക്ഷിക്കുന്ന സിറിയന്‍ പെണ്‍കുട്ടി

Must Read

കോഴിക്കോട്: തെക്കന്‍ തുര്‍ക്കിയിലും വടക്കന്‍ സിറിയയിലും തിങ്കളാഴ്ചയുണ്ടായ മൂന്ന് ഭൂകമ്പങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളില്‍ നിന്നും ഹൃദയഭേദകമായ ചിത്രങ്ങള്‍ മാധ്യമങ്ങളിലൂടെ നമ്മള്‍ കണ്ടിരിക്കും. അതിശൈത്യം രക്ഷാപ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. ബുധനാഴ്ചയോടെ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 15,000 കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. ഈ ദുരിതങ്ങള്‍ക്കിടയിലും ആശ്വാസമേകുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏഴുവയസ്സുള്ള സിറിയന്‍ പെണ്‍കുട്ടി തന്റെ ഇളയ സഹോദരനെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ സംരക്ഷിക്കുന്നതാണ് ആ വീഡിയോ. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.

ധീരയായ ഈ പെണ്‍കുട്ടിയോട് ആരാധനയെന്നാണ് അദ്ദേഹം എഴുതിയത്. യുഎന്‍ പ്രതിനിധി മുഹമ്മദ് സഫയും വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. 17 മണിക്കൂറാണ് ഇരുവരും മണ്ണിനടിയില്‍ കിടന്നത്. അപ്പോഴെല്ലാം അനുജനെ രക്ഷിക്കാന്‍ അവന്റെ തലയില്‍ അവള്‍ കൈവെച്ചിരുന്നു. അവര്‍ രക്ഷപ്പെട്ടു. അതുകൊണ്ടുതന്നെ ഈ ചിത്രം അരും ഷെയര്‍ ചെയ്യണമെന്നില്ല. അവര്‍ മരിച്ചിരുന്നെങ്കില്‍ ഇതാകില്ലായിരുന്നു അവസ്ഥ എന്ന് അവര്‍ ട്വീറ്റ് ചെയ്തു.

ലോകത്തിലെ ഏറ്റവും സജീവമായ ഭൂകമ്പ മേഖലകളിലൊന്നാണ് തുര്‍ക്കി-സിറിയ അതിര്‍ത്തി. 1939ല്‍ തുര്‍ക്കി കണ്ട ഭൂചലനത്തിനുശേഷമുണ്ടാകുന്ന ഏറ്റവും വലിയ ഭൂചലനമാണിത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img