ചെന്നൈ: ഗായിക വാണി ജയറാം അന്തരിച്ചു(77). രാജ്യം ഈ വര്‍ഷം വാണി ജയറാമിനെ പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. ചെന്നൈയിലെ വസതിയില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് മൂന്നു തവണ ലഭിച്ചു. ഏഴുസ്വരങ്ങള്‍(1975), ശങ്കരാഭരണം(1980), സ്വാതികിരണം(1991) എന്നിവയായിരുന്നു ആ ചിത്രങ്ങള്‍. മലയാളം, തമിഴ്, ഹിന്ദി, മറാത്തി, തെലുങ്കി, ബംഗാളി, കന്നഡ, ഗുജറാത്തി തുടങ്ങിയ പത്തൊന്‍പത് ഭാഷകളില്‍ പതിനായിരത്തിലധികം പാട്ടുകള്‍ പാടിയിട്ടുണ്ട്. സ്വപ്‌നം എന്ന ചിത്രത്തിലൂടെ സലീന്‍ ചൗധരിയാണ് വാണിയെ മലയാളത്തിന് പരിചയപ്പെടുത്തുന്നത്. ഈ ചിത്രത്തിലെ സൗരയൂഥത്തില്‍ വിടര്‍ന്നരു എന്ന ഗാനത്തോടെ അവര്‍ മലയാളത്തിലും ചുവടുറപ്പിച്ചു.
1971ല്‍ വസന്ത് ദേശായിയുടെ സംഗീതത്തില്‍ ഗുഡ്ഡി എന്ന ചിത്രത്തിലെ ബോലേ രേ പപ്പി എന്ന ഗാനത്തിലൂടെയാണ് വാണി ജയറാം പ്രശസ്തയായത്. 1974 ല്‍ ചെന്നൈയിലേക്ക താമസം മാറ്റിയതിനുശേഷമാണ് ദക്ഷിണേന്ത്യന്‍ ങാഷാചിത്രങ്ങളിലും സജീവമായത്.
തെന്നിന്ത്യയില്‍ എം.എസ്. വിശ്വനാഥന്‍, എം.ബി. ശ്രീനിവാസന്‍, കെ.എ, മഹോദേവന്‍, എം.കെ. അര്‍ജുനന്‍, ജെറി അമല്‍ദേവ്, സലിന്‍ ചൗധരി, ഇളയരാജ, എ.ആര്‍. റഹ്മാന്‍ എന്നിവരുടെയെല്ലാം ഗാനങ്ങള്‍ക്ക് അവര്‍ ശബ്ദമേകി.
തമിഴ്‌നാട്ടിലെ വെല്ലൂരിലായിരുന്നു വാണി ജയറാമിന്റെ ജനനം. കലൈവാണി എന്നാണ് മാതാപിതാക്കള്‍ നല്‍കിയ പേര്. ഹിന്ദി സിനിമകളില്‍ പാടി തുടങ്ങിയപ്പോള്‍ ഭര്‍ത്താവിന്റെ പേര് കൂട്ടിച്ചേര്‍ത്ത് വാണി ജയറാം എന്നാക്കി മാറ്റുകയായിരുന്നു. അച്ഛന്‍ ദൊരൈസ്വാമി കൊല്‍ക്കത്ത ഇന്‍ഡോ-ജപ്പാന്‍ സ്റ്റീല്‍സ് ലിമിറ്റഡില്‍ ഉദ്യോഗസ്ഥനായിരുന്നു. അമ്മ പത്മാവതി പാടുകയും വീണ വായിക്കുകയും ചെയ്യുമായിരുന്നു. ഇക്കണോമിക്‌സില്‍ ബിരുദം നേടിയ വാണി ജയറാം എസ്ബിഐയില്‍ ഉദ്യോഗസ്ഥയായിരുന്നു. മുംബൈ സ്വദേശിയും ഇന്‍ഡോ ബല്‍ജിയം ചേമ്പര്‍ ഓഫ് കൊമേഴ്‌സ് എക്‌സിക്യൂട്ടീവ് സെക്രട്ടറിയുമായ ജയറാമാണ് ഭര്‍ത്താവ്.