കോഴിക്കോട്: നഗരത്തില്‍ അമൃത്പദ്ധതിയുടെ ഭാഗമായി കോര്പറേഷന് ആവിഷ്കരിച്ച മലിനജല സംസ്കരണ പദ്ധതികള്‍ അനിശ്ചിതാവസ്ഥയില്‍. ആവിക്കല്‍തോട്, കോതി എന്നിവിടങ്ങളിലാണ് 140 കോടി രൂപ ചെലവില്‍ പദ്ധതി ആസൂത്രണം ചെയ്തിരുന്നത്. നാട്ടുകാരുടെ പ്രതിഷേധം കാരണം പദ്ധതി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് നീക്കാന്‍ കഴിഞ്ഞിരുന്നില്ല.
ആവിക്കല്‍തോടില്‍ 2022 ജനുവരിയില്‍ പ്ലാന്റ് നിര്‍മാണത്തിന്റെ ഭാഗമായി മണ്ണ് പരിശോധനക്ക് ശ്രമം നടന്നെങ്കിലും ജനകീയസമിതിയുടെ എതിര്‍പ്പ് കാരണം പൂര്‍ത്തിയാക്കാനായില്ല. തുടര്‍ച്ചയായ ജനങ്ങളുടെ ചെറുത്ത് നില്പ് അതിജീവിക്കാന്‍ കോര്പറേഷന് അധികൃതര്‍ക്ക് സാധിച്ചില്ല. പൊലീസിനെ ഉപയോഗിച്ച് സമരം അടിച്ചമര്‍ത്താനുള്ള നീക്കവും വിലപ്പോയില്ല.
കോതിയിലും സമാനമാതൃകയിലുള്ള സമരമാണ് നടന്നത്.
കല്ലായിപ്പുഴ നികത്തി സംസ്കരണ പ്ലാന്റ് നിര്‍മിക്കുന്നതിനെതിരെ കല്ലായിപ്പുഴ സംരക്ഷണസമിതി കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി സിംഗിള്‍ ബഞ്ച് പദ്ധതിക്ക് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും കഴിഞ്ഞ ദിവസം ഡിവിഷന് ബഞ്ച് ഇത് തടഞ്ഞു. നദീതീരത്ത് വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശം പദ്ധതിക്കായി തെരഞ്ഞെടുത്തതിനെ ഹൈക്കോടതി ഡിവിഷന് ബഞ്ച് എതിര്‍ത്തു. ദേശീയ ഗ്രീന്‍ ട്രൈബ്യൂണലിന്റെ ഉത്തരവുകളുടെ ലംഘനാണെന്ന് കോടതി നിരീക്ഷിച്ചു. പൊല്യൂഷന്‍ കണ്ട്രോള് ബോര്‍ഡിന്റെ എതിര്‍പ്പ് കോര്പറേഷന് അവഗണിച്ചതും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മാര്‍ച്ച് 31ന് പദ്ധതിയുടെ കാലാവധി അവസാനിക്കും. പ്ലാന്റ് നിര്‍മാണം തുടങ്ങിയിട്ടുമില്ല. ഈ സാഹചര്യത്തില്‍ അമൃത് പദ്ധതിയുടെ രണ്ടാംഘട്ടത്തിലേക്ക് പ്ലാന്റ് നിര്‍മാണം മാറ്റുകയാണ് പോംവഴി. ഇതിന് സര്‍ക്കാറിന്റെ അനുമതി വേണം. പദ്ധതിക്ക് ഫണ്ട് ലഭിക്കുന്നതും അനിശ്ചിതത്വത്തിലാവും. ചുരുക്കത്തില്‍ പദ്ധതിയുടെ സാധ്യത തന്നെ ഇല്ലാതാവുന്ന സ്ഥിതിയാണ്. അതേസമയം, പ്ലാന്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച മേയര്‍ ഡോ. ബീനാ ഫിലിപ്പ് നടത്തിയ പ്രസ്താവന വിവാദമായിരുന്നു. പദ്ധതിയില്‍ നിന്ന് പിന്മാറുകയാണ് എന്ന തരത്തിലാണ് മേയര്‍ പറഞ്ഞത്. എന്നാല്‍, സി.പി.എം ജില്ലാ നേതൃത്വം ഇടപെട്ട് മേയറെ തിരുത്തുകയായിരുന്നു. അങ്ങനെയാണ് പദ്ധതി അമൃത് രണ്ടാംഘട്ടത്തില്‍ ഉള്പ്പൈടുത്തുമെന്ന പ്രഖ്യാപനം വന്നത്. ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന സ്ഥലത്തും പുഴക്കരയിലും പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ തുട