Thursday, June 19, 2025

അഫ്ഗാനില്‍ കൊലക്കേസ് പ്രതിക്ക് പൊതുജന മധ്യത്തില്‍ വധശിക്ഷ

Must Read

കാബുള്‍:കൊലക്കേസ് പ്രതിയെ പൊതുജനമധ്യത്തില്‍ വധശിക്ഷയ്ക്കു വിധേയനാക്കി അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം. കഴിഞ്ഞ വര്‍ഷം അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചശേഷം പൊതുജന മധ്യത്തില്‍ വധശിക്ഷ നടപ്പാക്കുന്നത് ആദ്യമായാണെന്നു താലിബാന്‍ വക്താവ് പ്രതികരിച്ചു. 2017ല്‍ പടിഞ്ഞാറന്‍ ഫറ പ്രവിശ്യയില്‍വച്ച് ഒരാളെ കുത്തിക്കൊന്ന കേസിലെ പ്രതിയെയാണ് പരസ്യമായി വധശിക്ഷയ്ക്ക് വിധേയനാക്കിയത്. ശിക്ഷ നടപ്പാക്കുന്നതിനു സാക്ഷികളാകാന്‍ താലിബാന്റെ ഉന്നത സ്ഥാനങ്ങളിലുള്ളവരും എത്തിയിരുന്നതായി വക്താവ് സബീഹുല്ലാ മുജാഹിദ് അറിയിച്ചു.

ആഭ്യന്തര മന്ത്രി സിറാജുദ്ദീന്‍ ഹഖാനി, ഉപപ്രധാന മന്ത്രി അബ്ദുല്‍ ഗനി ബറാദര്‍, ചീഫ് ജസ്റ്റിസ്, വിദേശകാര്യ മന്ത്രി, വിദ്യാഭ്യാസ മന്ത്രി തുടങ്ങിയവരാണ് ശിക്ഷ നടപ്പാക്കുന്നതിന് സാക്ഷികളായത്. മൂന്നു കോടതികളാണ് കേസ് അന്വേഷിച്ചത്. അതേസമയം, എങ്ങനെയാണ് യുവാവിന്റെ ശിക്ഷ നടപ്പാക്കിയതെന്ന് താലിബാന്‍ പ്രതികരിച്ചിട്ടില്ല.

വ്യഭിചാരം, മോഷണം തുടങ്ങിയ കുറ്റങ്ങള്‍ക്ക് പുരുഷന്‍മാരെയും സ്ത്രീകളെയും പരസ്യമായി ശിക്ഷകള്‍ക്കു വിധേയരാക്കാമെന്ന് അഫ്ഗാനിസ്ഥാനിലെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് തൊണ്ണൂറുകളിലെ താലിബാന്‍ ഭരണകാലത്തുണ്ടായിരുന്ന ശിക്ഷാരീതികള്‍ രാജ്യത്തു പുനരവതരിപ്പിച്ചത്. പൊതുജനത്തിനു മുന്നിലെ ശിക്ഷാനടപടി അവസാനിപ്പിക്കണമെന്ന് യുഎന്‍ വക്താവ് കഴിഞ്ഞ മാസം താലിബാനോട് ആവശ്യപ്പെട്ടിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img