Monday, June 23, 2025

‘യുകെ യൂസഫ് ഇഫക്ട്‌സ് സീവേവ് ബ്രെകേഴ്സ്’ പദ്ധതിക്ക് തുടക്കമായി

Must Read

ഇവിടെ തിരകള്‍ പാല്‍പുഞ്ചിരിയോടെ
കരയെ ചുംബിക്കുന്നു

കാസര്‍കോട്:കടല്‍ തീരത്തിന് കാരിരുമ്പിന്റെ കരുത്തും പൂന്തോട്ടം പോലെ മനോഹാരിതയും നല്‍കുന്ന നൂതന പദ്ധതി നാടിന് സമര്‍പിച്ചു. ‘യുകെ യൂസഫ് ഇഫക്ട്‌സ് സീവേവ് ബ്രെകേഴ്സ്’ എന്ന് പേരിട്ട പദ്ധതി നെല്ലിക്കുന്നില്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. തീരസംരക്ഷണത്തിന് മാതൃകയായ ഈ പദ്ധതി സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കുന്ന കാര്യം ആലോചനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു. ബീച് ഗാര്‍ഡനും കള്‍ചറല്‍ പരിപാടിയും തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു.
വ്യവസായി യു.കെ .യൂസഫ് ആവിഷ്‌കരിച്ച നൂതന പദ്ധതി പരീക്ഷണാടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ അനുമതിയോടെ അദ്ദേഹം സ്വന്തം നിലയില്‍ സൗജന്യമായി നെല്ലിക്കുന്നില്‍ നടപ്പിലാക്കിയത്. പദ്ധതി വിശദീകരിച്ചുള്ള ഡോക്യുമെന്ററി മന്ത്രിമാര്‍ക്ക് മുമ്പില്‍ ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.
ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമാണ് ഈ പദ്ധതി. കരിങ്കല്ലോ ടെട്രാപോഡ് കല്ലോ പാകി ഭിത്തി കെട്ടുന്നതിലൂടെ കാലങ്ങളായി കോടികള്‍ കടലില്‍ തള്ളുന്ന അവസ്ഥയില്‍ നിന്ന് മോചനമായാണ് തന്റെ ആശയം രൂപപ്പെട്ടതെന്ന് യുകെ യുസഫ് പറയുന്നു. കരിങ്കല്ലോ മറ്റോ ഉപയോഗിച്ച് വര്‍ഷം തോറും സര്‍കാര്‍ കടല്‍ ഭിത്തികള്‍ നിര്‍മിക്കാറുണ്ടെങ്കിലും അതെല്ലാം കടലെടുക്കുന്ന സ്ഥിതിയാണുള്ളത്. കടലില്‍ കിടക്കുന്ന കല്ലുകളില്‍ ബോട്ടുകള്‍ ഇടിച്ചും വലകള്‍ കുടുങ്ങിയും മീന്‍പിടുത്ത തൊഴിലാളികള്‍ക്ക് പ്രയാസവും സൃഷ്ടിക്കുന്നു. കൂടാതെ കടല്‍ത്തീരത്തേക്ക് ആളുകള്‍ക്ക് പോകാനും കരിങ്കല്ലും മറ്റും പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നു.
ഇതെല്ലാം മറികടന്ന് മീന്‍ തൊഴിലാളികള്‍ക്കും കടല്‍ തീരത്ത് ജീവിക്കുന്നവര്‍ക്കും സംരക്ഷണം നല്‍കുന്നത് പദ്ധതിയുടെ നേട്ടമാണ്. തീരങ്ങള്‍ക്ക് മനോഹാരിതയും ദൃശ്യ ഭംഗിയും ഒരുക്കുന്നതിനാല്‍ വിനോദ സഞ്ചാര മേഖലയിലും പുത്തന്‍ ഉണര്‍വ് നല്‍കുന്നു. ഇത് തീരങ്ങളിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാനും ബീച്ച് ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ തുറക്കുകയും ചെയ്യും.
നെല്ലിക്കുന്നില്‍ കടലാക്രമണവും തീരശോഷണവും പൂര്‍ണമായും തടയാമെന്ന് പദ്ധതി ഇതിനകം തെളിയിച്ചിട്ടുണ്ട്. ഒന്നര മാസമെടുത്താണ് പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. പദ്ധതിക്കായി കടല്‍ തീരത്ത് ഒരാള്‍ പൊക്കത്തില്‍ കുഴിയെടുക്കുകയും കോണ്‍ക്രീറ്റ് അടിത്തറ പാകുകയും ചെയ്തു. ഇതിനുശേഷം നാല് വശത്തും കോണ്‍ക്രീറ്റ് മതിലുകള്‍ പണിതു. അകത്ത് കടല്‍ സംരക്ഷണത്തിനായി ഇറക്കിയ പാറകള്‍ നിറച്ചതോടെ കരുത്ത് ഒന്നുകൂടി വര്‍ധിച്ചു. അതിനുമുകളില്‍ പുല്‍ത്തകിടി വിരിച്ചും തെങ്ങിന്‍ തൈ നട്ടും കൂടുതല്‍ മനോഹരമാക്കി. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ ഈ പദ്ധതി കര്‍ണാടകയില്‍ അടക്കം മറ്റുസ്ഥലങ്ങളിലും നടപ്പാക്കാന്‍ ഒരുങ്ങുകയാണ്.ആര്‍ത്തലച്ചെത്തുന്ന തിരമാലകള്‍ ശാന്തമായി പാല്‍പുഞ്ചിരിയോടെ കര ചുംബിക്കുന്ന വിസ്മയ ദൃശ്യമാണ് ഈ സംരംഭം.

ചടങ്ങില്‍ കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് അദ്ധ്യക്ഷത വഹിച്ചു. എംല്‍എമാരായ അഡ്വ. സിഎച് കുഞ്ഞമ്പു (ഉദുമ), എ.കെ.എം .അശ്‌റഫ് (മഞ്ചേശ്വരം), ഇ ചന്ദ്രശഖരന്‍ (കാഞ്ഞങ്ങാട്), എം .വിന്‍സെന്റ് (കോവളം), കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ശാനവാസ് പാദൂര്‍, സ്വാഗത സംഘം വൈസ് ചെയര്‍മാനും നഗരസഭാംഗവുമായ പി രമേശന്‍, കൗണ്‍സിലര്‍ അജിത് കുമാര്‍, ഐഎന്‍എല്‍ ജില്ലാ ജെനറല്‍ സെക്രടറി അസീസ് കടപ്പുറം, മുന്‍ ജില്ലാ പ്രസിഡന്റ് മൊയ്തീന്‍ കുഞ്ഞി കളനാട്, സിപിഎം ഏരിയാ സെക്രടറി കെഎ മുഹമ്മദ് ഹനീഫ്, ഡി സി സി പ്രസിഡണ്ട് പി കെ ഫൈസല്‍, കേരള കോണ്‍ഗ്രസ് നേതാക്കളായ കുര്യാക്കോസ് പാപ്രമ്പില്‍, സജി സെബാസ്റ്റ്യന്‍, സ്വാഗത സംഘം ട്രഷറര്‍ കരീം കോളിയാട്, ശാഫി നാലപ്പാട്, എംഎം നൗശാദ്, സിഎല്‍ റശീദ് ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു . യുകെ യൂസഫ് സ്വാഗതം പറഞ്ഞു.

പ്രശസ്ത പിന്നണി ഗായകരായ അന്‍സാര്‍ കൊച്ചിന്‍, യുംന എന്നിവരുടെ നേതൃത്വത്തില്‍ അരങ്ങേറിയ സംഗീത വിരുന്ന് ചടങ്ങിന് മാറ്റുകൂട്ടി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img