Thursday, June 19, 2025

ഐ.എന്‍.എല്‍: വഹാബ് പക്ഷം പേരും പതാകയും ഉപയോഗിക്കരുതെന്ന് കോടതി

Must Read

കോഴിക്കോട്: ഐ.എന്‍.എല്‍ വഹാബ് പക്ഷത്തിന് പാര്‍ട്ടിയുടെ പേരോ പതാകയോ ഉപയോഗിക്കാന്‍ ആവില്ല. ദേശീയനേതൃത്വം പുറത്താക്കിയവര്‍ പാര്‍ട്ടിയുടെ പേരോ പതാകയോ ഉപയോഗിക്കരുതെന്ന് കോടതിയുടെ ഇടക്കാല ഉത്തരവ് കാരണമാണിത്. ദേശീയ നേതൃത്വത്തിനുവേണ്ടി അന്നത്തെ അഡ്ഹോക്ക് കമ്മിറ്റി കണ്‍വീനര്‍ ബി. ഹംസ നല്‍കിയ ഹരജിയിലാണ് അഡീഷണല്‍ ജില്ലാ സബ്ജഡ്ജി ലീന റഷീദിന്റെ ഉത്തരവ്.

ദേശീയ നേതൃത്വം പുറത്താക്കിയതിനെതുടര്‍ന്ന് എ.പി അബ്ദുല്‍വഹാബും കൂട്ടരും സംസ്ഥാന കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഐ.എന്‍.എല്‍ എന്ന പേരും പതാകയും അവര്‍ ഉപയോഗിച്ചിരുന്നു. അത് രണ്ടുമാണ് കോടതി തടഞ്ഞത്. അതേസമയം, മന്ത്രി അഹമ്മദ് ദേവര്‍കോവിലും കാസിം ഇരിക്കൂറും ഭാരവാഹികളായ വിഭാഗത്തിന് പാര്‍ട്ടി പേരും പതാകയും ഉപയോഗിക്കാം.

കടുത്ത വിഭാഗീയതയുടെ ഭാഗമായി 2021 ജൂലൈയില്‍ പാര്‍ട്ടി പിളര്‍ന്നിരുന്നു. പിന്നീട് അനുരഞ്ജന ചര്‍ച്ചകള്‍ നടന്നു. രണ്ടുവിഭാഗങ്ങളും ഒന്നായതായി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. അബ്ദുല്‍വഹാബും കാസിം ഇരിക്കൂറും സംയുക്തമായി വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു. എന്നാല്‍ ഈ ഐക്യം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തകര്‍ന്നു. രണ്ടുപക്ഷമായി. അബ്ദുല്‍വഹാബ് പക്ഷത്തെ ദേശീയ പ്രസിഡന്റ് മുഹമ്മദ് സുലൈമാന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട് അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. തുടര്‍ന്ന് ഇരുവിഭാഗങ്ങളും പ്രത്യേകം സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിക്കുകയായിരുന്നു.

ദേശീയനേതൃത്വം കാസിം ഇരിക്കൂര്‍ പക്ഷത്തിന് ഒപ്പമാണ്. പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനം ഡിസംബറില്‍ കോഴിക്കോട്ട് നടക്കുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അറിയിച്ചിരുന്നു. അഡീഷണല്‍ ജില്ലാ കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ പോകാനുള്ള തയാറെടുപ്പിലാണ് അബ്ദുല്‍ വഹാബ് പക്ഷം.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img