Thursday, June 19, 2025

ക്വാറി: ജനപക്ഷ നിലപാടിനു നന്ദി

Must Read

സൈനുദ്ദീന്‍ പത്തിരിപ്പാല(ജനറല്‍ സെക്രട്ടറി, ഇ സി ഹോഡേഴ്സ് അസോസിയേഷന്‍)

ക്വാറി ദൂരപരിധി കേസിന്റെ തുടക്കം തൊട്ടെ അതൊരു ബിജുവര്‍ഗീസ് കേസ് ആക്കി നിര്‍ത്താന്‍ തന്നെയായിരുന്നു ഇ. സി. ഹോള്‍ഡേഴ്സ് അസോസിയേഷന്‍ നിലപാട്. ഏതെങ്കിലും കാരണവശാല്‍ കേസ് പ്രതികൂലമായി വന്നാല്‍ അത് അംഗങ്ങളെ മൊത്തം ബാധിക്കുന്ന സാഹചര്യം ഒഴിവാക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായായിരുന്നു അങ്ങനെ ഒരു നിലപാട് സ്വീകരിച്ചത്.
 2020 ല്‍ ഫയല്‍ ചെയ്തവയാണ് ഈ കേസുകള്‍. 2020 ആഗസ്ത് ആറിലെ ഇടക്കാല ഉത്തരവില്‍ തടഞ്ഞുവെച്ച, പുതിയ ക്വാറികള്‍ക്കുള്ള അനുമതി നേടിയെടുക്കുക എന്നതായിരുന്നു അസോസിയേഷന്റെ ലക്ഷ്യം.
അതുവഴി, കേരളത്തിലെ പുതുക്കാതെ കിടന്ന പെര്‍മിറ്റുകളുടെയും എക്‌സിക്യൂട്ട് ചെയ്യാത്ത ലീസുകളുടെയും കാര്യത്തില്‍ തീരുമാനമുണ്ടാക്കുക എന്നതായിരുന്നു ഉന്നം.  ഇതിനു സംഘടന കണ്ടുവെച്ചത് മൈനിംഗ് & ജിയോളജിയുടെ ലെറ്റര്‍ ഓഫ് ഇന്റന്റ് ആയിരുന്നു. എല്‍ ഐ ഒ, ഒരു എഗ്രിമെന്റായും അതു ലഭിച്ചു കഴിഞ്ഞാല്‍ പിന്നീട് വരുന്ന മാറ്റങ്ങള്‍ക് എല്‍ ഐ ഒ ബാധകമാക്കാന്‍ പാടില്ല എന്നുമായിരുന്നു കേസിലെ വാദം. ഈ കാര്യം കോടതിയെ ബോധ്യപ്പെട്ടുത്താന്‍ നമ്മുടെ വക്കിലന്മാര്‍ക്ക് സാധിച്ചിട്ടുമുണ്ട്.
12 തവണകളിലായി ഹൈക്കോടതിയില്‍ മൂന്നു ജഡ്ജിമാരുടെ മുന്നില്‍ വാദത്തിനു വരികയുണ്ടായി ഈ കേസുകള്‍. ഒരു പക്ഷെ അപേക്ഷകര്‍ പോലും അറിഞ്ഞുകാണില്ല ഇത്രയും തവണ ഈ കേസുകള്‍ കോടതിയില്‍ വന്ന കാര്യം. അതിനിടയിലായിരുന്നു ചില സുഹൃത്തുക്കള്‍ സുപ്രിം കോടതിയെ സമീപ്പിച്ചത്. അതു കാരണം ഹൈകോടതിയിലുള്ള കേസുകള്‍ നീണ്ടുപോയി. 2021 ഒക്ടോബര്‍ 25 ന് സുപ്രിം കോടതി വിധി വന്നതിനു ശേഷം വീണ്ടും അസോസിയേഷന്‍ കേസിന്റെ പിറകെ പോവുകയുണ്ടായി.
 സുപ്രിം കോടതി വിധി പല വിധത്തിലായിരുന്നു വ്യാഖ്യാനിക്കപ്പെട്ടത്. പകര്‍പ്പ് കിട്ടിയപ്പോള്‍ തന്നെ വിധി ക്വാറിക്കാര്‍ക്ക് അനുകൂലമാണെന്ന് അസോസിയേഷന്‍ പറഞ്ഞിരുന്നു.
എന്നാല്‍ വിധി എതിരാണെന്നു ചിലര്‍ പറഞ്ഞപ്പോള്‍ വേറെ ചിലര്‍ എന്‍ ജി ടിയുടെ പുതുക്കിയ ഉത്തരവ് വന്നാല്‍ മാത്രമെ ജിയോളജി സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ സാധിക്കുകയുള്ളു എന്ന അഭിപ്രായത്തെ അനുകൂലിച്ചു കൈ പൊക്കി. അപ്പോഴും ഞങ്ങള്‍, സ്വന്തം അഭിപ്രായത്തില്‍ നിന്ന് മാറിയില്ല; ഉറച്ചു നില്‍ക്കുകയായിരുന്നു.
  ഇവിടെയാണ് അസോസിയേഷന് സംശയം ഉദിച്ചത്. ഹൈകോടതിയിലെ ഉത്തരവ് നിലവിലുണ്ടോ? ഞങ്ങളുടെ അഭിഭാഷകര്‍ അതിനുള്ള മറുപടി നല്‍കാനും തയാറായി. ഈ വാദം കോടതി അംഗീകരിച്ചതായി വിധിന്യായത്തിന്റെ ഒമ്പതാം പേജില്‍ കൃത്യമായി വ്യക്തമാക്കുന്നുണ്ട്:
  ‘However, with the above  mentioned directions of the Apex Court, I notice that the interim order as well as the directions in the judgment of the learned single Judge and the Division Bench in W. A. No. 286/2021 stand merged with the findings and directions of the Apex Court in Municipal Corporation of Gr. Mumbai (supra).’
 സുപ്രിം കോടതിയുടെ ഈ വിധിയോടെ കേരള ഹൈകോടതി സിംഗിള്‍ ബെഞ്ചിന്റെയും ഡിവിഷന്‍ ബെഞ്ചിന്റെയും ഇടക്കാല ഉത്തരവ് നിലവില്ലാതായി എന്നു സാരം.
  ഇത്രയൊക്കെ സൂക്ഷ്മതയോടെ ഞങ്ങള്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്തത്, ആസംബ്ലിയിലേക്കൊ പാര്‍ലിമെന്റിലേക്കൊ മത്സരിക്കാനും ക്വാറിക്കാരന്റെയും കുടുംബത്തിന്റെയും വോട്ടില്‍ കണ്ണ് വെച്ചൊ അല്ല.
എക്കാലത്തും പലതരം ചൂഷണങ്ങള്‍ക്ക് വിധേയരാക്കപ്പെടുന്ന ഇവിടത്തെ ക്വാറി സമൂഹത്തെ എങ്ങനെ രക്ഷപ്പെടുത്താനാവും എന്ന ഒരൊറ്റ ചിന്ത മനസ്സില്‍ വെച്ചു കൊണ്ടു മാത്രമായിരുന്നു. അതില്‍ പരമാവധി വിജയിച്ചിട്ടുണ്ട് എന്നു തന്നെ ഞങ്ങള്‍ വിശ്വസിക്കുന്നു.
 വഴിയില്‍ മുള്ളുകള്‍ ഒരു പാടുണ്ടായിരുന്നു. എല്ലാം പെറുക്കിയെടുക്കാന്‍ പ്രയാസപ്പെടേണ്ടി വന്നിട്ടുണ്ട്.  2021 നവംബര്‍ മൂന്നിന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി എഴുതികിട്ടിയപ്പോള്‍ തീയതി 10 ആയി. എന്നാല്‍ ഇതേ വിഷയത്തില്‍ നവംബര്‍ അഞ്ചിനു പറഞ്ഞ വിധി ഏതാനും ദിവസങ്ങള്‍ക്കു മുന്‌പെ കൈയില്‍ കിട്ടുകയുണ്ടായി. ഇതൊക്കെ ഞങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയ സന്ദര്‍ഭങ്ങളായിരുന്നു. ഇതൊക്കെ മുതലെടുത്ത് കഥകള്‍ മെനയാന്‍ കാത്തിരുന്ന കപട പരിസ്ഥിതി മാഫിയക്കാര്‍ക്കുള്‍പ്പെടെ കാര്യങ്ങള്‍ മനസിലായിട്ടുണ്ട് എന്നു തന്നെയാണ് ഞങ്ങള്‍ വിചാരിക്കുന്നത്. ഈ വിഷയത്തില്‍ കേരള ഹൈകോടതി വ്യക്തത വരുത്തി പുറപെടുവിച്ച വിധി സമയോചിതമാണ്. കേരളം മുഴുവന്‍ ഇക്കാര്യത്തില്‍ കോടതിയോട് കടപ്പെട്ടിരിക്കുന്നു.
ഇതു ക്വാറിക്കാരുടേത് മാത്രമായ ഒരു പ്രശ്‌നമല്ലെന്ന് കോടതി കണ്ടെത്തിയിരിക്കുന്നു. നിര്‍മാണ സാമഗ്രികളുടെ വിലവര്‍ധനയും റോഡുകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ താറുമാറായി കിടക്കുന്നതും കോടതി കണ്ടിരിക്കുന്നു എന്ന കാര്യം ആദരവോടെ സ്മരിക്കുന്നു.
  സര്‍ക്കാറിന്റെ നിയമം പാലിച്ചു സാമ്പാദിക്കുന്ന ലൈസന്‍സുകള്‍ വെച്ച് സമാധാനപരമായ അന്തരീക്ഷത്തില്‍, പാറമടകള്‍ നടത്താനുള്ള സാഹചര്യം ഇവിടെ ഉണ്ടാവണമെന്നേ ഞങ്ങള്‍ക്കു പറയാനുള്ളു.
 മുതലിറക്കുന്ന ലക്ഷക്കണക്കിന് രൂപക്കുള്ള മാന്യവും മനുഷ്യത്വ പരവുമായ സംരക്ഷണമെ ഞങ്ങള്‍ ചോദിക്കുന്നുള്ളു. തോളില്‍ സഞ്ചി തൂക്കി നടക്കുന്ന കപട പരിസ്ഥിതി വാദികള്‍ വിളിച്ചുപറയുന്നത് മാത്രമാവരുത് ഇവിടത്തെ നിയമങ്ങള്‍ എന്ന ലളിതമായ അപേക്ഷ ഞങ്ങള്‍ക്കുണ്ട്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img