പ്രത്യേക ലേഖകന്‍
ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ വീണ്ടും ചരിത്ര തകര്‍ച്ച നേരിട്ട് ഇന്ത്യന്‍ രൂപ. നിലവില്‍ ഒരു ഡോളറിന് 81.52 എന്നതാണ് വിനിമയ നിരക്ക്.
തകര്‍ച്ച തടയാന്‍ ആര്‍ബിഐ രംഗത്തിറങ്ങിയാലും എളുപ്പമായിരിക്കില്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. പണപ്പെരുപ്പം തടയാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് നടത്തിയ ഇടപെടലാണ് വലിയ തകര്‍ച്ചയിലേക്ക് രൂപയെ കൂപ്പുകുത്തിച്ചത്. എന്നാല്‍ വര്‍ഷങ്ങളായി രൂപ നേരിട്ടുകൊണ്ടിരിക്കുന്ന വിലയിടിവ് കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ പരിഷ്‌കാരങ്ങളെ തുടര്‍ന്നാണെന്നാണ് ഉയരുന്ന വിമര്‍ശനം. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ 2014 മെയിലെ 59.44 എന്ന നിലയില്‍ നിന്നാണ് വന്‍ വിലയിടിവ്. 2008ലെ ആഗോള മാന്ദ്യത്തിലും 2013ലും നേരിട്ട തകര്‍ച്ചയെക്കാള്‍ ഇത്തവണ കാഠിന്യം കടുക്കാന്‍ സാധ്യതയേറെയാണ്.
ലോകസാമ്പത്തികരംഗത്ത് ഇപ്പോഴും പിടിച്ചുനില്‍ക്കുന്നത് ഇന്ത്യന്‍ രൂപയാണെന്നായിരുന്നു ധനമന്ത്രി നിര്‍മലാ സീതാരാമന്റെ വാദം. നിലവിലെ സാഹചര്യത്തെ ധനമന്ത്രാലയവും റിസര്‍വ് ബാങ്കും നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി പ്രതികരിച്ചിരുന്നു. എന്നാല്‍, തകര്‍ച്ച തടയാന്‍ ആര്‍ബിഐ രംഗത്തിറങ്ങിയാലും എളുപ്പമായിരിക്കില്ലെന്നാണ് നിരീക്ഷകരുടെ പക്ഷം. വെള്ളിയാഴ്ച അവതരിപ്പിക്കുന്ന ആര്‍ബിഐയുടെ പുതിയ പണവായ്പാനയത്തില്‍ അരശതമാനത്തോളം വര്‍ധനവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. രൂപ ക്ഷയിക്കുന്നത് ഇന്ത്യന്‍ സമ്പദ് മേഖലയ്ക്കും വിദേശ നിക്ഷേപത്തിനും തിരിച്ചടി സൃഷ്ടിക്കും. വിലക്കയറ്റവും ഓഹരിവിപണി തകര്‍ച്ചയും രൂക്ഷമാക്കും.