Friday, June 20, 2025

എല്ലാവര്‍ക്കും സൈബര്‍ സുരക്ഷ ഉറപ്പാക്കുക ലക്ഷ്യം- മുഖ്യമന്ത്രി

Must Read

കൊക്കൂണ്‍ 2022 ന് വര്‍ണ്ണാഭമായ തുടക്കം

കൊച്ചി: എല്ലാവര്‍ക്കും മികച്ച സൈബര്‍ സുരക്ഷ ഉറപ്പാക്കുക എന്നതാണ് അടിസ്ഥാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആ ലക്ഷ്യത്തോടെയാണ് ആഗോള സൈബര്‍ സുരക്ഷ കോണ്‍ഫറന്‍സായി കൊക്കൂണ്‍ സംഘടിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊക്കൂണിന്റെ പതിനഞ്ചാമത് എഡിഷന്‍ കൊച്ചിയിലെ ഹോട്ടല്‍ ഗ്രാന്‍ഡ് ഹയാത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സൈബര്‍ ലോകം നമ്മെയെല്ലാം ഉള്‍ക്കൊള്ളുന്നത് കൊണ്ട് സൈബര്‍ സുരക്ഷ സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ല. അത് ഓരോരുത്തരുടേയും ഉത്തരവാദിത്തമാണ്. കൂടാതെ പൗരന്മാരെയും സംരംഭങ്ങളെയും സുരക്ഷിതമായി നിലനിര്‍ത്തേണ്ട ഉത്തരവാദിത്തവും ഉണ്ട്. അത് കൊണ്ട് തന്നെ ഈ കോണ്‍ഫറന്‍സില്‍, മെച്ചപ്പെട്ട സൈബര്‍ സുരക്ഷയ്ക്കായി അനുയോജ്യമായ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിന് പൊതു-സ്വകാര്യ മേഖലകള്‍ക്കിടയില്‍ ഒരു പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വ്യക്തിഗത ഡിജിറ്റല്‍ ഇടവും സുരക്ഷയുമായി ബന്ധപ്പെട്ടതാണ് മറ്റൊരു പ്രശ്നം. ലോകമെമ്പാടും കമ്പ്യൂട്ടറുകളും, സ്മാര്‍ട്ട് ഫോണുകളും ഇന്റര്‍നെറ്റും വ്യാപകമായതോടെ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ച് വരുകയാണ്. സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമിട്ടുള്ള സൈബര്‍ കുറ്റകൃത്യങ്ങളും വര്‍ധിച്ചുവരികയാണ്. ഈ വിപത്തിനെ നേരിടേണ്ടത് അടിയന്തിര ആവശ്യമാണ്. സ്ത്രീകളും കുട്ടികളും അശ്ലീലസാഹിത്യം, അനാവശ്യമായ പിന്തുടരല്‍, വഞ്ചന, ഹാക്കിംഗ് തുടങ്ങിയ സൈബര്‍ കുറ്റകൃത്യങ്ങളുടെ ഇരകളായിത്തീരുന്നു. ഇവയില്‍ ഭൂരിഭാഗവും സംഭവിക്കുന്നത് അവബോധമില്ലായ്മയും, സൈബര്‍ ഉപയോഗത്തെക്കുറിച്ചും അറിയാത്തതുമാണ്.

സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കൂടുതല്‍ ഡിജിറ്റലൈസ് ചെയ്തുകൊണ്ടിരിക്കുന്നതിനാല്‍, സൈബര്‍ ആക്രമണങ്ങളും സൈബര്‍ കുറ്റകൃത്യങ്ങളും നേരിടാന്‍ സര്‍ക്കാരുകളും വേണ്ടത്ര തയ്യാറാകേണ്ടതുണ്ട്. അതിനാല്‍, സൈബര്‍ സുരക്ഷ സാധാരണക്കാര്‍ക്കോ വ്യവസായത്തിനോ മാത്രമല്ല, നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ക്കും സര്‍ക്കാരുകള്‍ക്കും വലിയ ആശങ്കയാണ്. ഈ സാഹചര്യത്തിലാണ് ഈ സമ്മേളനത്തിന് കൂടുതല്‍ പ്രാധാന്യം ഉള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇന്റര്‍പോളും, എന്‍സിആര്‍ബിയും പുറത്തുവിട്ട സൈബര്‍ ക്രൈം കണക്കുകള്‍, നമ്മുടെ കുട്ടികളും യുവാക്കളും സൈബര്‍ ലോകത്ത് നിരന്തരമായ ഭീഷണിയിലാണെന്നും ഡിജിറ്റല്‍ ഉപകരണങ്ങളും സേവനങ്ങളും ജാഗ്രതയോടെ ഉപയോഗിച്ചില്ലെങ്കില്‍, അവര്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയായേക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അത് കൊണ്ട് തന്നെ സ്വാഭാവികമായും കേരള പോലീസ് പോലീസിംഗില്‍ സാങ്കേതിക വിദ്യയുടെ ഉപയോഗത്തില്‍ മുന്‍നിരയില്‍ എത്തിയിട്ടുണ്ട്. സൈബര്‍ഡോം, ഡ്രോണ്‍ ഫോറന്‍സിക് ലാബ്, ചൈല്‍ഡ് സെക്ഷ്വല്‍ എക്‌സ്‌പ്ലോയിറ്റേഷന്‍ സെല്‍, സിസിടിഎന്‍എസ്, പോള്‍-ആപ്പ് തുടങ്ങിയ കേരള പോലീസിന്റെ പദ്ധതികള്‍ ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിട്ടതായും മുഖ്യമന്ത്രി പറഞ്ഞു.

കേരള പോലീസിന്റെ നേതൃത്വത്തില്‍ നടത്തി വരുന്ന ചൈല്‍ഡ് സെക്ഷ്വല്‍ എക്‌സ്‌പ്ലോയിറ്റേഷന്‍ സെന്റര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഇന്റര്‍ നാഷണല്‍ സെന്‍ട്രല്‍ ഫോര്‍ മിസിംഗ് ആന്റ് എക്സ്പ്ലോയിറ്റഡ് ചിള്‍ഡ്രന്‍ എന്ന സംഘടന നല്‍കുന്ന അവാര്‍ഡ് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഐപിഎസിന് ഐസിഎംഇസി പ്രതിനിധികളായ ഗുലിനെറോ ഗലാര്‍സിയ, മരിയ പിലര്‍ എന്നിവര്‍ സമ്മാനിച്ചു.

വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.എന്‍.ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ മുഖ്യാതിഥിയായി പങ്കെടുത്തു, ചീഫ് ഓഫ് നേവല്‍ സ്റ്റാഫ് അഡ്മിറല്‍ രാധാകൃഷ്ണന്‍ ഹരികുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. കേരള പോലീസ് ചീഫും ഡിജിപിയുമായ അനില്‍ കാന്ത് ഐപിഎസ് സ്വാഗതം ആശംസിച്ച ചടങ്ങില്‍ . എഡിജിപി ഹെഡ് കോട്ടേഴ്സ് കെ പത്മകുമാര്‍ ഐപിഎസ്, വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഐപിഎസ്, , ബച്പന്‍ ബചാവോ ആന്തോളന്‍ സിഇഒ രജ്നി സെഖ്രി സിബല്‍ റിട്ട ഐഎഎസ്, ഐ.സി.എം.ഇ.സി വൈസ് പ്രസിഡന്റുമാരായ ഗുലിനെറോ ഗലാര്‍സിയ, മരിയ പിലര്‍ , ജര്‍മ്മനയിലെ സൈബര്‍ സെക്യുരിറ്റി അനലിസ്റ്റ് ഡേവിഡ് ബാപ്സ്റ്റി, ഫ്രാന്‍സിലെ സെക്യൂരിറ്റി റിസര്‍ച്ചര്‍ മെറ്റില്‍ഡെ വെനാള്‍ട്ട് എന്നിവര്‍ പങ്കെടുത്തു. സൈബര്‍ ഡോം നോഡല്‍ ഓഫീസറും സൗത്ത് സോണ്‍ ഐജിയുമായ പി. പ്രകാശ് ഐപിഎസ് നന്ദി പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img