ലക്നൗ: ഉത്തര്‍പ്രദേശിലെ അലിഗഡ് മുസ്ലിം സര്‍വകലാശാലയും രാജ്യത്തെ മദ്രസകളും വെടിമരുന്ന് ഉപയോഗിച്ച് തകര്‍ക്കണമെന്ന് ആഹ്വാനം ചെയ്ത ഹിന്ദു പുരോഹിതന് യതി നരസിംഗാനന്ദ് സരസ്വതി അറസ്റ്റില്‍. ഇന്നലെ അലിഗഡില്‍ നടന്ന ഹിന്ദു മഹാസഭയുടെ പരിപാടിയില്‍ സംസാരിക്കവേയാണ് യതി സരസ്വതി കലാപാഹ്വാനം നടത്തിയത്.
അംഗീകാരമില്ലാത്ത മദ്രസകള്‍ കണ്ടെത്തുന്നതിനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടത്തുന്ന സര്‍വേയെക്കുറിച്ച് സംസാരിക്കവേ രാജ്യത്ത് മദ്രസകള്‍ പോലുള്ള സ്ഥാപനങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്ന് യതി സരസ്വതി പറഞ്ഞിരുന്നു. ചൈന ചെയ്യുന്നതുപോലെ എല്ലാ മദ്രസകളും വെടിമരുന്ന് ഉപയോഗിച്ച് തകര്‍ക്കണം. ഖുറാന് എന്ന വൈറസ് തലച്ചോറില്‍ നിന്ന് മാറ്റുന്നതിനായി മദ്രസകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ ക്യാംപുകളിലേയ്ക്ക് അയക്കണം. മാത്രമല്ല അലിഗഡ് മുസ്ലിം സര്‍വകലാശാല തകര്‍ത്ത് വിദ്യാര്‍ത്ഥികളെ തടങ്കല്‍ കേന്ദ്രങ്ങളിലേയ്ക്ക് അയച്ച് അവര്‍ക്ക് ചികിത്സ നല്‍കണമെന്നും യതി സരസ്വതി പ്രസംഗത്തില്‍ വ്യക്തമാക്കി.
ഇതാദ്യമായല്ല വിദ്വേഷപരാമര്‍ശങ്ങള്‍ക്ക് യതി സരസ്വതി അറസ്റ്റിലാവുന്നത്. കഴിഞ്ഞ വര്‍ഷം ഹരിദ്വാറില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലും പുരോഹിതനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.അടുത്തിടെ മഹാത്മാ ഗാന്ധിയ്ക്കെതിരായി യതി സരസ്വതി നടത്തിയ പരാമശങ്ങള്‍ ഏറെ വൈറലായിരുന്നു. ഒരു കോടിയോളം ഹിന്ദുക്കളുടെ മരണത്തിന് മഹാത്മാ ഗാന്ധി ഉത്തരവാദിയാണെന്നായിരുന്നു യതി സരസ്വതിയുടെ വാദം.